x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആശങ്കയായി വീണ്ടും ഡെങ്കിപ്പനി


Published: November 8, 2025 04:10 AM IST | Updated: November 8, 2025 04:10 AM IST

കൊച്ചി: ആശങ്ക ഉയര്‍ത്തി ജില്ലയില്‍ വീണ്ടും ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. മാസത്തിന്‍റെ ആദ്യ അഞ്ചു ദിവസങ്ങളില്‍ മാത്രം 20 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. 58 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ സംശയിക്കുന്നു. ഡെങ്കിപ്പനിക്ക് പുറമേ 40 പേര്‍ക്ക് മഞ്ഞപ്പിത്തവും, 11 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.

ആലങ്ങാട്, പട്ടിമറ്റം, പെരുമ്പാവൂര്‍, എരൂര്‍, ചമ്പക്കര, അങ്കമാലി, പുത്തന്‍വേലിക്കര തുടങ്ങിയ സ്ഥലങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 10 മാസത്തിനിടെ 10 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ജില്ലയില്‍ മരിച്ചത്. ഇതിനുപുറമേ 23 പേര്‍ക്ക് ഇന്‍ഫ്ലുവന്‍സ, 32 പേര്‍ക്ക് ചിക്കന്‍പോക്‌സ് എന്നിവയും കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവുമധികം ഡെങ്കിപ്പനി മരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ജില്ലയിലാണ്. 85 പേരാണ് ഈ കാലയളവില്‍ മരണമടഞ്ഞത്. ഇതില്‍ ഏറ്റവുമധികം മരണങ്ങള്‍ 2023ലാണ് നടന്നത്-27. ഈ മാസം ജില്ലയിലെ വിവിധ ആശുപത്രികളിലായി 2,727 പേരാണ് പനിക്ക് ചികിത്സ തേടിയത്.

Tags : Dengue Local News Ernakulam Nattuvishesham

Recent News

Corehub Up