x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിക്കപ്പ് നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

വെബ് ഡെസ്ക്
Published: August 13, 2026 06:17 AM IST | Updated: August 13, 2026 06:17 AM IST

പിക്കപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ നിലയിൽ

കൂത്താട്ടുകുളം : മുട്ടനോലിയിൽതാഴം - അശ്വതി റോഡിൽ റബ്ബർ തടിയുമായി വന്ന പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. മുട്ടനോലിയിൽ ഭാഗത്തുനിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ വാഹനം ബ്രേക്ക് ചെയ്ത് നിർത്താൻ ശ്രമിച്ചെങ്കിലും നിയന്ത്രണം വീണ്ടെടുക്കാൻ കഴിയാതെ വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു.

ഇന്നലെ വൈകുന്നേരം 5.45 ആണ് സംഭവം. വാഹനത്തിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകട സമയത്ത് വീട്ടുമുറ്റത്ത് ആളില്ലാതിരുന്നതും വലിയ ദുരന്തം ഒഴിവാക്കി. അപകടത്തിൽ പ്രദേശത്തെ കുടിവെള്ള വിതരണ പൈപ്പും റോഡിന്‍റെ സംരക്ഷണഭിത്തിയും പൂർണമായി തകർന്നിട്ടുണ്ട്.

സംഭവമറിഞ്ഞ് നഗരസഭ ചെയർപേഴ്സൺ റെജി ജോണും കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സിബി കൊട്ടാരവും ഉടൻതന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിൽപ്പെട്ട വാഹനം വടംകെട്ടി ഉയർത്തിമാറ്റാനുള്ള നടപടികൾ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ആരംഭിച്ചു.

തകരാർ സംഭവിച്ച കുടിവെള്ള വിതരണ പൈപ്പ് അടിയന്തരമായി സ്വന്തം ചെലവിൽ നന്നാക്കി നൽകുമെന്ന് വാഹന ഉടമ സമ്മതിച്ചിട്ടുണ്ടെന്നും, കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു

Tags : Nattuvishesham Districtnews Pickup loses

Recent News

Corehub Up