വൈപ്പിൻ : പരിവാഹനിൽ നിന്നും ഫൈൻ അടയ്ക്കാനുള്ള മെസേജ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയായ വിട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് അജ്ഞാത സംഘം 1.75 ലക്ഷം രൂപ കവർന്നതായി പരാതി. മുളവുകാട് സ്വദേശിനിക്കാണ് പണം നഷ്ടമായത്.
പണമടയ്ക്കാൻ വേണ്ടി കഴിഞ്ഞ നാലിന് വാട്സ്ആപ്പ് നമ്പറിലേക്ക് മെസേജ് വന്നതിനെ തുടർന്നു വീട്ടമ്മയ്ക്ക് ആറു തവണകളായിട്ടാണ് 1.75 ലക്ഷം നഷ്ടമായത്. തട്ടിപ്പ് ആണെന്ന് അറിഞ്ഞതോടെ ഇവർ മുളവുകാട് പോലീസിൽ പരാതി നൽകി.
പണം കൈമാറ്റം ചെയ്തിട്ടുള്ള അക്കൗണ്ടുകളുടെ ഉടമകളായ ബദൽ കുമാർ,മുഹമ്മദ് സലിം , ത്രിദീപ് ബഹർ ,നിഷ ,മുഹമ്മദ് സദ്ദാം ഹുസൈൻ, എന്നിവർക്കെതിരെയും മൊബി കിക്ക് സിസ്റ്റംസ് എന്ന സ്ഥാപനത്തിനെതിരെയും മുളവുകാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Nattuvishesham Districtnews trap