സുമിത്
മൂന്നാർ: കടം കൊടുത്ത പണം തിരികെ ആവശ്യപ്പെട്ടതിന്റെ പേരിലുണ്ടായ ആക്രമണത്തിൽ യുവാവിന് വെട്ടേറ്റു. എറണാകുളം മാറംപിള്ളി സ്വദേശി ജംഷാബ് ജമാലിനാണ് (29) വെട്ടേറ്റത്. ഇയാളെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നെയ്യാറ്റിൻകര സ്വദേശി സുമിത് (32) മൂന്നാർ പോലീസിന്റെ പിടിയിലായി. പ്രതിയെ താമസസ്ഥലത്തുനിന്നു പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്ഐ ബിജുവിന് പരിക്കേറ്റു. ഇദ്ദേഹം കോതമംഗലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരു പ്രതിയെ ഇതുവരെ പിടികിട്ടിയിട്ടില്ല.
കഴിഞ്ഞ വ്യാഴാഴ്ച അർധരാത്രി 12നായിരുന്നു സംഭവം. വിവിധ കേസുകളിൽ പ്രതികളായ മൂവരും വിയ്യൂർ സെൻട്രൽ ജയിലിൽവച്ചാണ് പരിചയപ്പെടുന്നത്. ജാമ്യത്തിൽ പുറത്തിറങ്ങിയ ജംഷാബിനോട് തന്റെ വീട്ടിൽ 30,000 രൂപ നൽകാൻ സുമിത് ആവശ്യപ്പെട്ടു. സുമിത്തിന്റെ വീട്ടിൽ ഈ തുക എത്തിക്കുകയും ചെയ്തു.
പിന്നീട് വ്യാഴാഴ്ച പഴയ മൂന്നാറിലെ ഹോംസ്റ്റേയിൽ താമസിച്ചിരുന്ന ജംഷാബിനെ കാണാൻ സുജിത്ത് എത്തിയപ്പോൾ നൽകിയ പണം തിരികെ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ സുമിത് കൈവശമുണ്ടായിരുന്ന കത്തികൊണ്ട് ആക്രമണം നടത്തുകയായിരുന്നു. പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : Nattuvisesham DistrictNews DeepikaNews