x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാലാ നഗര ഭരണമുന്നണിയിൽ വീണ്ടും ഭിന്നത


Published: June 18, 2026 09:48 PM IST | Updated: June 18, 2026 09:48 PM IST

പാലാ: ദിവസങ്ങളായി പാലാ നഗരസഭ ഭരണമുന്നണിയിൽ തുടരുന്ന പ്രതിസന്ധിക്ക് പരിഹാരമായില്ല. ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും നിലവിലെ തർക്കങ്ങൾക്ക് പരിഹാരമുണ്ടാകുന്നില്ലെങ്കിൽ മേലിൽ യുഡിഎഫ് നേതൃത്വവുമായി സഹകരിക്കില്ലെന്നും കൗൺസിലർ ബിജു പുളിക്കക്കണ്ടം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെ യുഡിഎഫ് നേതൃത്വത്തിന് മുന്നിൽവച്ച തുറന്ന കത്തിലാണ് സ്വതന്ത്ര മുന്നണി അംഗം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെ ഓട്ടോറിക്ഷാ സ്റ്റാൻഡുമായി ബന്ധപ്പെട്ട് തുടങ്ങിയതല്ല ഭരണമുന്നണിയിലെ തർക്കമെന്നാണ് കത്തിൽ പറയുന്നത്. മാസങ്ങൾക്ക് മുമ്പേ ഭരണമുന്നണിയിൽ തർക്കം തുടങ്ങിയെന്നും തനിക്കും സഹോദരന്‍ ബിനുവിനുമെതിരേ കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് നല്‍കിയ കള്ളക്കേസ് പിൻവലിക്കാനുള്ള ഒരുനീക്കവും യുഡിഎഫ് നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും ബിജു ആരോപിച്ചു.

തർക്കം തീരുന്നില്ലെങ്കിൽ നഗരസഭയിലെ ഭരണമുന്നണി മുന്നോട്ടുപോകില്ലെന്ന സൂചനയാണ് സ്വതന്ത്ര മുന്നണി നൽകുന്നത്. വിഷയത്തിൽ കോൺഗ്രസിനുള്ളിൽ ആശയക്കുഴപ്പമുണ്ടെന്നാണ് സൂചന. തർക്കങ്ങൾ അവസാനിപ്പിക്കാൻ കോൺഗ്രസ് ജില്ലാ നേതൃത്വം ഇടപെട്ടെങ്കിലും ഇതുവരെ സമവായമുണ്ടായിട്ടില്ല. അതിനിടെയാണ് യുഡിഎഫിന് അന്ത്യശാസനം നൽകി സ്വതന്ത്ര മുന്നണി അംഗം രംഗത്തെത്തിയിരിക്കുന്നത്.

Tags : Pala Nattuvishesham District News

Recent News

Corehub Up