x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അടിമാലി-കുമളി ദേശീയപാത 185ന്‍റെ പുതുക്കിയ അലൈന്‍മെന്‍റിന് അംഗീകാരം


Published: June 18, 2026 11:31 PM IST | Updated: June 18, 2026 11:31 PM IST

തൊടുപുഴ: അടിമാലി-കുമളി ദേശീയപാതയുടെ പുതുക്കിയ അലൈന്‍മെന്‍റിന് അംഗീകാരം ലഭിച്ചതായി ഡീന്‍ കുര്യാക്കോസ് എംപി അറിയിച്ചു. സ്റ്റാന്‍ഡേര്‍ഡ് ഫിനാന്‍സ് കമ്മിറ്റിയുടെ അനുമതി ഉടന്‍ ലഭിക്കുന്നതോടെ പദ്ധതിക്കുള്ള അന്തിമ അനുമതിയാകും. നേരത്തേ സ്ഥലമെടുപ്പിനായി 350 കോടി അനുവദിക്കുകയും സ്ഥലമെടുപ്പ് നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനായി 3-എ വിജ്ഞാപനം പുറപ്പെടുവിക്കുകയും അതിര്‍ത്തി അടയാള കല്ലുകള്‍ സ്ഥാപിച്ച് നടപടികള്‍ ആരംഭിച്ചിരുന്നു.

ഇതിനിടെയാണ് പദ്ധതിക്ക് 30 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കലും സിവില്‍വര്‍ക്കും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി കൂടുതല്‍ തുക കണ്ടെത്തേണ്ട സ്ഥിതിയുണ്ടായത്. ഇതിനായി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിനായി ദീര്‍ഘകാലം കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി ചെലവ് ചുരുക്കുന്നതിന് മന്ത്രാലയം തീരുമാനമെടുത്തു. നിലവില്‍ 18 മീറ്ററായി പാതയുടെ വീതി കുറച്ചിട്ടുണ്ട്. ഉപരിതല ഗതാഗത വകുപ്പ് ഡയറക്ടര്‍ ജനറല്‍ വിനായക് രജാവത്തുമായി ഡീന്‍ കുര്യാക്കോസ് എംപി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.

പദ്ധതിയുടെ സിവില്‍ വര്‍ക്കിനായി 810 കോടിയും ഭൂമിഏറ്റെടുക്കലിനായി 700 കോടിയും ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. അടിമാലി മുതല്‍ കുമളിവരെ 79 കിലോമീറ്ററാണ് പുതിയ അലൈന്‍മെന്‍റ് പ്രകാരം റോഡിന്‍റെ ദൈര്‍ഘ്യം. നേരത്തേ അലൈന്‍മെന്‍റില്‍ അംഗീകരിച്ചിരുന്ന അടിമാലി ബൈപാസ് ഉള്‍പ്പെടുത്തിയാകും പുതിയ പാത നിലവില്‍ വരികയെന്നും എംപി പറഞ്ഞു.

Tags : Highway

Recent News

Corehub Up