x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രതികൂല സാഹചര്യത്തിലും നേട്ടം രചിച്ച് ഡോ. ശ്രുതിമോൾ തമ്പി

വെബ് ഡെസ്ക്
Published: September 18, 2026 11:16 PM IST | Updated: September 18, 2026 11:16 PM IST

ഡോ. ശ്രുതിമോൾ തമ്പിയുടെ വിജയത്തിൽ അമ്മ ബിന്ദുവും സഹോദരി സൂര്യയും മധുരം പങ്കുവയ്ക്കുന്നു.

ചെറുതോണി: ശ്രുതിമോൾ തമ്പി ഡോക്‌ടറായി, അതും ഒന്നാം സ്ഥാനത്തോടെ. എംബിബിഎസ് പരീക്ഷാ ഫലം വന്നപ്പോൾ കോഴിക്കോട് മലബാർ മെഡിക്കൽ കോളജിൽനിന്ന് പരീക്ഷയെഴുതി വിജയിച്ചവരുടെ പട്ടികയിൽ ആദ്യത്തെ പേര് ശ്രുതി മോളുടേതായിരുന്നു. 150ൽ പരം വിദ്യാർഥികളാണ് ഇത്തവണ മലബാർ മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് പരീക്ഷ എഴുതിയത്. ഇതിൽ ഒന്നാം സ്ഥാനം ശ്രുതിമോൾക്കാണ്.

ഇടുക്കി മുരിക്കാശേരി പടമുഖം സ്വദേശിനി പാറച്ചാലിൽ ശ്രുതിമോൾ തമ്പിക്ക് ഡോക്ടറാകണമെന്ന ആഗ്രഹം ചെറുപ്പം മുതലാരംഭിച്ചതാണ്. എന്നാൽ, വീട്ടിലെ സാഹചര്യങ്ങൾ പ്രതികൂലമായിരുന്നു. കൂലിപ്പണിക്കാരനായ പിതാവ് തമ്പി ശ്രുതിമോൾക്ക് 11 വയസുള്ളപ്പോൾ ഹൃദയാഘാതത്താൽ മരണപ്പെട്ടു. ഇതോടെ രണ്ട് പെൺകുട്ടികളുടെ മാതാവ് ബിന്ദു കൂലിവേലയ്ക്കിറങ്ങി. പ്ലസ് ടുവിന് 91.6 ശതമാനം മാർക്കുവാങ്ങി വിജയിച്ച ശ്രുതിമോൾക്ക് എൻട്രൻസ് പരീശീലനത്തിന് പാലാ ബ്രില്യൻസ് അക്കാദമി സഹായം നല്കി. തുടർന്ന് 2021ലെ എൻട്രൻസ് പരീക്ഷ എഴുതിയ ശ്രുതിമോൾക്ക് സംസ്ഥാന തലത്തിൽ 4203-ാം റാങ്ക് ലഭിച്ചു.

കോഴിക്കോട് മലബാർ മെഡിക്കൽ കോളജിൽ എംബിബിഎസിന് പ്രവേശനവും ലഭിച്ചു. പക്ഷേ ഈ കുടുംബത്തിന് ഫീസടയ്ക്കാനുള്ള മാർഗമില്ലായിരുന്നു. ബാങ്കിൽനിന്നു വിദ്യാഭ്യാസ വായ്പ ലഭിക്കണമെങ്കിൽ കോളജിൽ അഡ്മിഷൻ ലഭിച്ചതിന്‍റെ രേഖകൾ ഹാജരാക്കണം. കോളജിൽ അഡ്മിഷൻ ലഭിക്കണമെങ്കിൽ ഒരു വർഷത്തെ ഫീസടയ്ക്കണം. ഒരു വർഷത്തെ ഫീസും മറ്റ് ചെലവുകളും കൂടി പത്ത് ലക്ഷത്തോളം രൂപ വേണ്ടിവരും. നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന ശ്രുതിമോളുടെ അമ്മ ബിന്ദുവിന് ഈ തുക സ്വപ്നം കാണാൻപോലും സാധിക്കുമായിരുന്നില്ല.

ചോർന്നൊലിക്കുന്ന വീട്ടിൽ എന്തു ചെയ്യണമെന്നറിയാതെ ധർമ്മ സങ്കടത്തിലായ ശ്രുതിമോളുടെ ദുരവസ്ഥ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ഉടൻതന്നെ നേതാക്കൾക്കൊപ്പം ശ്രുതിമോളുടെ വീട്ടിലെത്തി എംബിബിഎസ് പഠനത്തിനുള്ള സഹായം വാഗ്ദാനം ചെയ്തു.

തുടർന്ന് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ശ്രുതിമോൾക്ക് പഠനത്തിനുള്ള തുക സമാഹരിച്ചും നല്കി. സിപിഎം ജില്ലാ സെക്രട്ടറിയുടെ ഇടപെടലിലൂടെ ശിശുക്ഷേമ സമിതിയുടെ സഹായംകൂടി ലഭിച്ചതോടെ ബാങ്കിൽനിന്ന് വായ്പ വാങ്ങാതെതന്നെ ശ്രുതിമോൾക്ക് എംബിബിഎസ് പഠനം പൂർത്തിയാക്കാൻ സാധിച്ചു.

ചോർന്നൊലിക്കുന്ന പഴയ വീടിന്‍റെ സ്ഥാനത്ത് വാത്തിക്കുടി പഞ്ചായത്തിന്‍റെ സഹായത്തോടെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടിന്‍റെ നിർമാണം പുരോഗമിക്കുകയാണ്. സമീപത്തുള്ള വാടക വീട്ടിൽ ബിരുദാനന്തര ബിരുദ പഠനത്തിനുള്ള തയാറെടുപ്പിലാണ് ഇടുക്കിയുടെ മിടുക്കി.

Tags : District News Nattuvishesham Dr. Sruthimol Thampi Success

Recent News

Corehub Up