ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ, പോലീസ് നോക്കിനിൽക്കെ മദ്യലഹരിയിൽ യുവാവിന്റെ അഴിഞ്ഞാട്ടം. രണ്ടു ടാക്സി ഡ്രൈവർമാർക്ക് മർദനമേറ്റു. അശോകപുരം പള്ളിക്കുന്ന് മംഗലത്ത് വീട്ടിൽ എം.ആർ. സന്തോഷ് (50), കീഴ്മാട് സ്വദേശി ശരത്ത് (26) എന്നിവർക്കാണ് മർദനമേറ്റത്. പ്രതി സനലിനെ (38) പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാത്രി 9.30 ഓടെ ടിക്കറ്റ് കൗണ്ടറിന് മുന്നിലാണ് ബഹളം ആരംഭിച്ചത്. പ്രതിയെ ആർപിഎഫുകാർ തള്ളി പ്രവേശന കവാടത്തിൽ കൊണ്ടുനിർത്തി. ഇയാൾ എല്ലാവരെയും അസഭ്യം പറഞ്ഞുകൊണ്ടേയിരുന്നു.
ഇതിനിടയിലാണ് പ്രതി ടാക്സി ഡ്രൈവർമാർക്കെതിരെ തിരിഞ്ഞത്. ശരത്തിനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച സന്തോഷിന്റെ വലത് കണ്ണിനും മുഖത്തും ഗുരുതരമായി പരിക്കേറ്റു. തുടർന്ന് 11.30 ഓടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
സന്തോഷിനെ എറണാകുളം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി.
ടാക്സി ഡ്രൈവർമാരെ ആക്രമിച്ച പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആലുവ റെയിൽവേ സ്റ്റേഷൻ ടാക്സി ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എം.പി. അംബുജാക്ഷാൻ, സെക്രട്ടറി എം.എസ്. സുനിൽ എന്നിവർ ആവശ്യപ്പെട്ടു.
Tags : nattu vishesham Drunk youth rampage