x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്‌സ്റ്റേഷൻ കാറ്റാടി-സൗര വൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

വെബ് ഡെസ്ക്
Published: September 14, 2026 10:30 PM IST | Updated: September 14, 2026 10:30 PM IST

പ്രതീകാത്മക ചിത്രം

നെടുങ്കണ്ടം: രാമക്കൽമേട് മേഖലയിലെ കാറ്റാടി, സൗരോർജ പദ്ധതികളിൽനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂർണമായി വൈദ്യുതി ശൃംഖലയിലേക്ക് എത്തിക്കുന്നതിനായി പുഷ്പക്കണ്ടത്ത് പുതിയ വൈദ്യുതി സബ്‌സ്റ്റേഷൻ ഒരുങ്ങുന്നു. വൈദ്യുതി വകുപ്പിന്‍റെ നേതൃത്വത്തിലാണ് പദ്ധതി. സബ്‌സ്റ്റേഷൻ നിർമിക്കുന്നതിനായി പുഷ്പക്കണ്ടത്ത് അനെർട്ടിന്‍റെ 4.40 ഏക്കർ ഭൂമി വൈദ്യുതി ബോർഡിന് കൈമാറാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

രാമക്കൽമേട് മേഖലയിലെ കാറ്റാടിപ്പാടങ്ങളിൽനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി പുഷ്പക്കണ്ടത്ത് എത്തിച്ച് അവിടെനിന്ന് നെടുങ്കണ്ടം സബ്‌സ്റ്റേഷനിലേക്ക് കൈമാറുകയാണ് ലക്ഷ്യം. ഇതിനായി 33/110 കെ.വി. ശേഷിയുള്ള വൈദ്യുതി സബ്‌സ്റ്റേഷനാണ് നിർമിക്കുന്നത്. നിലവിൽ രാമക്കൽമേട് മേഖലയിൽ 19 കാറ്റാടി യന്ത്രങ്ങളിലായി 14.25 മെഗാവാട്ട് വൈദ്യുതി ഉത്പാദന ശേഷിയുണ്ട്. കാറ്റിന്‍റെ ലഭ്യത അനുസരിച്ച് ഉത്പാദനത്തിൽ വ്യത്യാസമുണ്ടാകും.

ശരാശരി പ്രതിദിനം ഏകദേശം 1.5 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതായാണ് കണക്ക്. നിലവിലെ വൈദ്യുതി പ്രസരണ സംവിധാനത്തിന്‍റെ ശേഷിക്കുറവുമൂലം കാറ്റാടികളിൽ ഉത്പാദിപ്പിക്കുന്ന മുഴുവൻ വൈദ്യുതിയും വൈദ്യുതി ശൃംഖലയിലേക്ക് എത്തിക്കാൻ കഴിയുന്നില്ല. പുതിയ സബ്‌സ്റ്റേഷൻ യാഥാർഥ്യമാകുന്നതോടെ ഈ പ്രശ്നത്തിന് വലിയൊരളവിൽ പരിഹാരമാകും.

4.40 ഏക്കർ ഭൂമി; നെടുങ്കണ്ടത്തേക്ക് പുതിയ വൈദ്യുതി ലൈൻ

പുഷ്പക്കണ്ടം സബ്‌സ്റ്റേഷനിൽനിന്ന് നെടുങ്കണ്ടം സബ്‌സ്റ്റേഷനിലേക്ക് 110 കെ.വി. വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. ഇതുവഴി രാമക്കൽമേട് മേഖലയിലെ കാറ്റാടി വൈദ്യുതി കൂടുതൽ കാര്യക്ഷമമായി വൈദ്യുതി ശൃംഖലയിലേക്ക് എത്തിക്കാനാകും. സബ്‌സ്റ്റേഷനിൽ 60 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി മാറ്റിയെടുക്കൽ സംവിധാനവും സ്ഥാപിക്കും.

കാറ്റാടി, സൗരോർജ പദ്ധതികളിൽനിന്നുള്ള വൈദ്യുതി ശേഖരിച്ച് വൈദ്യുതി ശൃംഖലയിലേക്ക് കൈമാറുന്നതിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുക.

കൂടുതൽ കാറ്റാടികൾക്കും സൗരോർജ പദ്ധതികൾക്കും സാധ്യത

നിലവിൽ കാറ്റാടികളിൽനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂർണമായി ഉപയോഗപ്പെടുത്താൻ കഴിയാത്ത അവസ്ഥ മാറുന്നതോടെ രാമക്കൽമേട് മേഖലയിൽ കൂടുതൽ കാറ്റാടി പദ്ധതികൾക്ക് സാധ്യതയേറും.

ഭാവിയിൽ സൗരോർജ പദ്ധതികൾ പ്രവർത്തനക്ഷമമാകുമ്പോൾ അവയിൽനിന്നുള്ള വൈദ്യുതിയും പുഷ്പക്കണ്ടം സബ്‌സ്റ്റേഷൻ വഴി വൈദ്യുതി ശൃംഖലയിലേക്ക് എത്തിക്കാനാകും.രാമക്കൽമേട് മേഖലയിലെ പുനരുപയോഗ ഊർജസാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്തുന്നതിനുള്ള നിർണായക ചുവടുവയ്പായാണ് പുഷ്പക്കണ്ടം സബ്‌സ്റ്റേഷൻ പദ്ധതി.

 

Tags : District News Nattuvishesham Electricity Substation Pushpakandam

Recent News

Corehub Up