x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇഎസ്എ: കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ആയിരം പരാതികള്‍ അയച്ച് ചണ്ണപ്പേട്ട ജനകീയ സമിതി

സ്വന്തം ലേഖകൻ
Published: September 1, 2026 11:24 PM IST | Updated: September 1, 2026 11:24 PM IST

ജനകീയ പ്രതിരോധ സദസ് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്യുന്നു

അഞ്ചല്‍ : പരിസ്ഥിതി ലോല പ്രദേശലിസ്റ്റില്‍നിന്നു ചണ്ണപ്പേട്ട വില്ലേജില്‍ ഉള്‍പ്പെടുന്ന ജനവസ മേഖലകളെ ഒഴിവാക്കണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു. ആവശ്യം ചൂണ്ടിക്കാട്ടി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ആയിരം പരാതികളാണ് സമിതിയുടെ നേതൃത്വത്തില്‍ അയച്ചത്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ കരട് ലിസ്റ്റില്‍ ഇപ്പോഴും ഏതൊക്കെ മേഖല ഉണ്ട് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. അതിനാല്‍ തന്നെ രേഖാമൂലം പരാതികള്‍ നല്‍കുന്നതിന് കഴിയാത്ത അവസ്ഥയാണ്. മാത്രമല്ല വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ ഏരിയല്‍ മാപ്പ് ഉപയോഗിച്ചാണ് ഇപ്പോഴും ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഇത് അംഗീകരിക്കാന്‍ കഴിയില്ല. നേരിട്ട് സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുവേണം പ്രദേശങ്ങളെ ഉള്‍പ്പെടുത്തേണ്ടത്. ജനവസ മേഖലകള്‍ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയും. എന്നാല്‍ ഇതിനുള്ള നടപടികള്‍ ഒന്നും സര്‍ക്കാര്‍ നടത്തിയിട്ടില്ല.

ചില രാഷ്്‌ട്രീയ സംഘടനകള്‍ വിഷയം ഏറ്റെടുത്തിട്ടുണ്ടെങ്കിലും കൂടുതല്‍ സംഘടനകള്‍ ഇതിനായി രംഗത്തിറങ്ങണം. അലയമണ്‍ ഗ്രാമപഞ്ചായത്ത് ഇഎസ്എ പട്ടികയില്‍നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിട്ടുണ്ട്. അലയമണ്ണിലെ ജനതയുടെ ആശങ്ക അകറ്റാന്‍ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ഉള്‍പ്പടെയുള്ളവര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം എന്നും ജനകീയ സമിതി പ്രസിഡന്‍റ് മാക്‌സ്മിലന്‍ പള്ളിപ്പുറം, സെക്രട്ടറി സജീവ് പാങ്ങലംകാട്ടില്‍ ട്രഷറര്‍ ബാബു തടത്തില്‍ രക്ഷാധികാരി ചാക്കച്ചന്‍ പച്ചയില്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ലൈബ്രറി, വ്യാപാരി വ്യവസായി, കള്‍ച്ചറല്‍ സെന്‍റര്‍, എബിസി തുടങ്ങി പതിനേഴോളം സംഘടനകള്‍ ചേര്‍ന്നാണ് ജനകീയ സമിതി രൂപീകരിച്ചിരിക്കുന്നത്.

 

Tags : Nattuvishesham Districtnews Deepikanews ESA

Recent News

Corehub Up