x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെല്ലുസംഭരണം നീണ്ടുപോയാൽ സമരത്തിനിറങ്ങുമെന്നു കർഷകർ


Published: April 15, 2026 12:14 AM IST | Updated: April 15, 2026 12:14 AM IST

കൊല്ലങ്കോട്: നെല്ലുസംഭരണം വൈകിപ്പിക്കൽ, കിഴിവുകൊള്ള, വെള്ള നെല്ല് എടുക്കാതിരിക്കൽ തുടങ്ങിയുള്ള മില്ലുടമകളുടേയും ഏജന്‍റുമാരുടേയും നടപടികൾക്ക് സർക്കാരും സപ്ലൈകോയും കൂട്ടുനിൽക്കുന്നതായി കർഷകരുടെ ആക്ഷേപം.

നെല്ലുസംഭരണത്തിൽ അനാവശ്യ കാലതാമസംവരുത്തി കർഷകരെ ബുദ്ധിമുട്ടിക്കുന്നതിനെതിരേ കർഷക സംരക്ഷണസമിതി കേരള ഭാരവാഹികൾ അധികൃതരെ നേരിൽക്കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു. മില്ലുകാരുടെയും ഏജന്‍റുമാരുടെയും ധിക്കാരപരമായ നടപടി തുടർന്നാൽ ശക്തമായ പ്രതിഷേധ സമരങ്ങൾ നടത്തുമെന്നു ഭാരവാഹികൾ മുന്നറിയിപ്പു നൽകി. വേനൽമഴയുടെ സാഹചര്യത്തിൽ അനാവശ്യ ഉപാധികൾവച്ച് സംഭരണം വൈകിപ്പിച്ചാൽ കർഷകർക്കുണ്ടാകുന്ന നഷ്ടത്തിന്‌ സപ്ലൈകോയും സർക്കാരും മാത്രമായിരിക്കും ഉത്തരവാദികളെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

സി. വിജയൻ, കെ. ചിദംബരൻകുട്ടി, സി. പ്രഭാകരൻ. മുരളീധരൻ പല്ലശന, ശെൽവരാജ്, മണിപുതുനഗരം എന്നിവരുടെ നേതൃത്വത്തിലാണ് നെല്ലുസംഭരണ അധികൃതരുമായി ചർച്ച നടത്തിയത്.

Tags : Farmers say nattuvishesham local news

Recent News

Corehub Up