x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കര്‍ഷകരെ ദ്രോഹിക്കാന്‍ അനുവദിക്കില്ല: ഇ.പി ജയരാജന്‍

വെബ് ഡെസ്ക്
Published: September 5, 2026 12:58 AM IST | Updated: September 5, 2026 12:58 AM IST

കിസാന്‍ സഭ വൈസ് പ്രസിഡന്‍റ് ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു.

കുളത്തൂപ്പുഴ : പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലയുടെ പേരില്‍ കര്‍ഷകരെയും മറ്റുജനവിഭാഗങ്ങളെയും ദ്രോഹിക്കാന്‍ അനുവദിക്കില്ലെന്നും അവരുടെ അവകാശത്തിനുവേണ്ടി ഏതറ്റംവരെയും പോകുമെന്നും അഖിലേന്ത്യ കിസാന്‍ സഭ വൈസ് പ്രസിഡന്‍റ് ഇ.പി ജയരാജന്‍. കുളത്തൂപ്പുഴയില്‍ കേരള കര്‍ഷകസംഘം സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കൃഷിഭൂമി കോര്‍പറേറുകള്‍ക്ക് തീറെഴുതാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനുവേണ്ടി തയാറാക്കിയ നിയമത്തിന്‍റെ അപകടം മയപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളോട് പ്രതിബദ്ധതയില്ലാതെ അവരെ കുടിയൊഴിപ്പിക്കാനുള്ള ശ്രമത്തിനെതിരെ കര്‍ഷകസംഘവും ഇടതുപക്ഷപ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കും.

യുപിഎ സര്‍ക്കാരിന്‍റെ കാലത്താണ് പരിസ്ഥിതിലോല പ്രദേശമെന്ന നിര്‍വചനമുണ്ടാകുന്നത്. പശ്ചിമഘട്ട പ്രദേശങ്ങള്‍ ആകെ പരിസ്ഥിതി ദുര്‍ബലമാണെന്നും കൃഷി, താമസം ഉള്‍പ്പെടെ ഒഴിവാക്കണമെന്നും നിര്‍ദേശം കൊണ്ടുവന്നു. കര്‍ഷകര്‍ പ്രക്ഷോഭവുമായി രംഗത്തുവന്നതോടെ ഡോ. മാധവ് ഗാഡ്ഗിലിനെയും പിന്നീട് കസ്തൂരിരംഗനെയും കമ്മിഷനായി നിയമിച്ചു. ജില്ലയിലെ എട്ടു വില്ലേജുകള്‍ ഉള്‍പ്പെടെ നിരവധി പ്രദേശങ്ങള്‍ പരിസ്ഥിതിലോലമാണെന്ന് ഇരുവരുടെയും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ഈപ്രദേശങ്ങള്‍ വനമേഖലയാണെന്ന് കാണിച്ച് കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കി.

പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഡ്രോണ്‍ നിരീക്ഷണം ഉള്‍പ്പെടെ സമഗ്ര പഠനം നടത്തി 8500 ചതുരശ്ര കിലോമീറ്റര്‍ മാത്രമേ വരൂ എന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, കേന്ദ്രവിജ്ഞാപനത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊടുത്ത റിപ്പോര്‍ട്ട് മാത്രമാണ് ഉള്‍പ്പെടുത്തിയത്. ഇൗ സത്യം മറച്ചുപിടിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up