x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ജോണ്‍ കുന്നത്തുകുഴി: ചുറ്റുമുള്ളവരെ ചേർത്തുപിടിച്ച വൈദികശ്രേഷ്ഠൻ

വെബ് ഡെസ്ക്
Published: August 22, 2026 01:50 AM IST | Updated: August 22, 2026 01:50 AM IST

ഫാ. ജോണ്‍ കുന്നത്തുകുഴി

കോട്ടയം: മിഷന്‍ പ്രവര്‍ത്തനത്തോടുള്ള അതിയായ ആഗ്രഹമാണ് കഴിഞ്ഞദിവസം അന്തരിച്ച ഫാ. ജോണ്‍ കുന്നത്തുകുഴിയെ മിഷന്‍ രൂപതയായ വിജയപുരത്ത് എത്തിച്ചത്. ഒരു വൈദികനെന്ന നിലയ്ക്കു തനിക്കു ചുറ്റുമുള്ള മനുഷ്യരുടെ ആത്മീയവും സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനത്തിന് കഴിയുന്നതെല്ലാം ചെയ്യാന്‍ കുന്നത്തുകുഴിയച്ചന്‍ തയാറായിരുന്നു. സാമൂഹിക പരമായും വിദ്യാഭ്യാസപരമായും കലാപരമായും എപ്പോഴും തന്‍റെ ചുറ്റുമുള്ള സമൂഹത്തെ വളര്‍ത്താന്‍ അച്ചനെപ്പോഴും ശ്രമിച്ചിരുന്നു.

കുടമാളൂര്‍ കുന്നത്തുകുഴി കെ.വി. വര്‍ക്കി-റോസമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനായി 1936 മാര്‍ച്ച് 11ന് ജനിച്ച ഫാ. ജോണ്‍ കുന്നത്തുകുഴി മൂന്നാറിലെ മൗണ്ട് കാര്‍മല്‍ ദേവാലയത്തിലെ സഹവികാരിയായിട്ടാണ് ഇടവക ശുശ്രൂഷ ആരംഭിച്ചത്. തുടര്‍ന്നു പൊതി ദേവാലയത്തിലും സഹ വികാരിയായിരുന്നു. തിരുവഞ്ചൂര്‍, വെട്ടിമുകള്‍, വെച്ചൂച്ചിറ, വേളൂര്‍, കുറിച്ചി, വടവാതൂര്‍, നെടുങ്ങപ്ര, കുന്നന്താനം എന്നിവിടങ്ങളില്‍ വികാരിയായും സേവനം അനുഷ്ഠിച്ചു. അമേരിക്കയിലെ പ്ലെയിന്‍ വ്യു ദേവാലയത്തിലും ഹൂസ്റ്റണിലെ വാര്‍ട്ടണ്‍ ദേവാലയത്തിലും സേവനം ചെയ്തു.

വിജയപുരം രൂപതയുടെ കോര്‍പറേറ്റ് മാനേജരും ഓള്‍ കേരള സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ ജനറല്‍ കണ്‍വീനറുമായി ചുമതല വഹിച്ചു. കുട്ടികളിലെ സിവില്‍ സര്‍വീസ് മോഹം തിരിച്ചറിഞ്ഞ് അവരെ പരിശീലിപ്പിക്കുന്നതിനായി കോട്ടയത്ത് ഐഎഎസ് കോച്ചിംഗ് സെന്‍ററായ സിവില്‍ സര്‍വീസ് അക്കാദമി സ്ഥാപിച്ചു. 1996 ലാണ് കോച്ചിംഗ് സെന്‍റര്‍ ആരംഭിക്കുന്നത്. ദളിത് പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കു പ്രത്യേക പരിഗണനയും നല്‍കിയിരുന്നു. പ്രഫ. പി.സി. മേനോനെ പോലെയുള്ള പ്രഗത്ഭരായ അധ്യാപകരെ കണ്ടെത്തി ഹോളിഫാമിലി സ്‌കൂളിലെ ഒരു കെട്ടിടത്തിലാണ് ഐഎഎസ് അക്കാദമി പ്രവര്‍ത്തനമാരംഭിച്ചത്.

പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിനൊപ്പം തന്‍റെ വിദ്യാഭ്യാസനിലവാരം ഉയര്‍ത്താനും ഫാ. ജോണ്‍ കുന്നത്തുകുഴി ശ്രമിച്ചിരുന്നു. പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കി വൈദികനായി സേവനമനുഷ്ഠിക്കുമ്പോഴാണ് അദ്ദേഹം പാലാ സെന്‍റ് തോമസ് കോളജില്‍ പ്രൈവറ്റ് സ്റ്റുഡന്‍റായി ചേര്‍ന്ന് ബിഎ പാസാകുന്നത്. കേരള യൂണിവേഴ്‌സിറ്റിയില്‍നിന്ന് എംഎയും റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിഡി ഡിഗ്രിയും നേടി.

രൂപത സെനറ്റ് മെംബര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ മെംബര്‍, ഫൊറോന വികാരി, പിഎംഎയുടെ പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഡിസിഎംഎസ് വിജയപുരം രൂപത ഡയറക്ടറായി ഏറെക്കാലം സേവനമനുഷ്ഠിച്ച അദ്ദേഹം ദളിതരുടെ അവകാശങ്ങള്‍ക്കായി അക്ഷീണം പോരാടി. 50 വര്‍ഷത്തെ വൈദിക സേവനത്തിനുശേഷം തെള്ളകം പ്രീസ്റ്റ് ഹോമില്‍ താമസിക്കവേയാണ് നിത്യ സമ്മാനത്തിനായി വിളിക്കപ്പെടുന്നത്. മൃതദേഹം കുടമാളൂരിലുള്ള തറവാട്ട് ഭവനത്തില്‍ 24നു വൈകുന്നേരം അഞ്ചിന് പൊതുദര്‍ശനത്തിന് വയ്ക്കും.

25ന് രാവിലെ 8.30 മുതല്‍ മൃതദേഹം തെള്ളകം സെന്‍റ് മേരീസ് പള്ളിയിലും പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരശൂശ്രൂഷകള്‍ 25ന് രാവിലെ 10.30ന് തെള്ളകം സെന്‍റ് മേരീസ് പള്ളിയില്‍ ആരംഭിച്ച് 11.30നു കുടമാളൂര്‍ സെന്‍റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ തീര്‍ഥാടന ദേവാലയത്തില്‍ വിജയപുരം രൂപത സഹായ മെത്രാന്‍ ഡോ. ജസ്റ്റിന്‍ മഠത്തില്‍പറമ്പിലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് നടക്കും.

Tags : NattuVishesham DistricteNews

Recent News

Corehub Up