നാട്ടുകാർക്ക് പേടിസ്വപ്നമായ പെരുന്തേനീച്ചക്കൂട്.
കൂരോപ്പട: കുടിവെള്ള സംഭരണിയുടെ അടിയിൽ താമസമാക്കിയ അതിഥികൾ നാട്ടുകാർക്ക് തലവേദനയായി. കൂരോപ്പട പഞ്ചായത്തിലെ മാതൃമലയിൽ സ്ഥിതിചെയ്യുന്ന ജലസംഭരണിയുടെ അടിഭാഗത്താണ് പെരുന്തേനീച്ച കൂട് കൂട്ടിയിരിക്കുന്നത്. ജലസംഭരണിയുടെ ചുറ്റും താമസിക്കുന്നവർക്ക് പെരുന്തേനീച്ച വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ആയിരക്കണക്കിന് ഈച്ചകളാണ് കൂടുകളിൽ ഉള്ളത്.
വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ സംഭരണിയുടെ താഴെയുള്ള റോഡിലൂടെ ആശങ്കയോടെയാണ് കടന്നുപോകുന്നത്. രാത്രികാലങ്ങളിൽ ബൾബുകൾ പ്രകാശിക്കുമ്പോൾ സമീപത്തെ വീടുകളിലേക്ക് ഇവ പറന്നു വരാറുമുണ്ട്. തേനീച്ചകൾ സമീപവാസികളെ കുത്തിയ സംഭവമുണ്ടായി. നാട്ടുകാർക്ക് പേടിസ്വപ്നമായി മാറിയ പെരുന്തേനീച്ചകളെ തുരത്തുന്നതിനുള്ള നടപടികൾ എത്രയും വേഗം അധികാരികൾ സ്വീകരിക്കണമെന്ന് ജനശ്രീ ബ്ലോക്ക് ചെയർമാൻ അനിൽ കൂരോപ്പട ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Kottayam