തകർന്നു കിടക്കുന്ന പിറവം പാഴൂർ ആറ്റുതീരം പാർക്ക് ഉദ്യോഗസ്ഥ സംഘം പരിശോധിക്കുന്നു.
പിറവം: പാഴൂർ ആറ്റുതീരം പാർക്ക് തകർന്നത് പരിശോധിക്കുന്നതിനായി ജില്ല ഡെപ്യൂട്ടി കളക്ടറടക്കമുള്ള സംഘം പിറവത്ത് എത്തി. തകർന്ന ഭാഗം നന്നാക്കുന്നതിനായി അടിയന്തിരമായ നടപടി സ്വീകരിക്കുമെന്നും. പാർക്ക് പൂർണമായി പുനർനിർമിക്കുന്നതിന് പല ഘട്ടങ്ങളിലായി ടൂറിസം വകുപ്പിൽ നിന്നും തുക അനുവദിക്കുമെന്നും ഡെപ്യൂട്ടി കളക്ടർ ജോസഫ് സ്റ്റീഫൻ റോബി പറഞ്ഞു.
ഇതു സംബന്ധിച്ച് മന്ത്രി അനൂപ് ജേക്കബ് കഴിഞ്ഞ ദിവസം ബസപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. തുടർന്നാണ് പരിശോധനയ്ക്കായി ടൂറിസം - ഇറിഗേഷൻ വകുപ്പിന്റെ സംയുക്ത സംഘമെത്തിയത്.
നിലവിൽ തകർന്ന 150 മീറ്ററോളം ഭാഗം ആദ്യം പുതുക്കി നിർമിക്കും. പിന്നീട് ഘട്ടംഘട്ടമായി പൂർണമായി പുനർനിർമിക്കും.
ഡെപ്യൂട്ടി കളക്ടർ ജോസഫ് സ്റ്റീഫൻ റോബിക്കൊപ്പം എറണാകുളം മേജർ ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനിയർ ബി. അബ്ബാസ്, ഇറിഗേഷൻ ഇൻഫ്രാടെക് ഡെപ്യൂട്ടി എൻജിനിയർ ഹരുൺ ബാബു, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരായ ആർ. രമ്യ, ലീഡിയ മാഹിൻ, എസ്. ശ്രീജ എന്നിവർ പരിശോധനയ്ക്കായി എത്തിയിരുന്നു.
പിറവം നഗരസഭ ചെയർ പേഴ്സൺ കെ.ആർ. പ്രദീപ് കുമാർ, വൈസ് ചെയർ പേഴ്സൺ അന്നമ്മ ഡോമി, കൗൺസിലർമാരായ ജെയ്സൺ പുളിക്കൽ, വത്സല വർഗീസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Tags : Nattuvishesham DistrictNews