x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിർമാണം നിലച്ച കേളകം പിഎച്ച്സിക്ക് പുതുജീവൻ


Published: June 26, 2026 12:23 AM IST | Updated: June 26, 2026 12:23 AM IST

കേളകം: വർഷങ്ങളായി നിർമാണം നിലച്ചുകിടന്ന കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ (പിഎച്ച്സി) പുതിയ കെട്ടിട നിർമാണത്തിന് വീണ്ടും തുടക്കമാകുന്നു. 65 ലക്ഷം രൂപ ചെലവിൽ നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്.

നിർമാണ പ്രവൃത്തിക്കായുള്ള പുതുക്കിയ ടെൻഡർ നടപടികൾ പൂർത്തിയായതോടെ ഉടൻ തന്നെ നിർമാണം പുനരാരംഭിക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് ലിസി ജോസഫ് അറിയിച്ചത്.

2022ൽ അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ് കെട്ടിടത്തിന്‍റെ നിർമാണോദ്ഘാടനം നിർവഹിച്ചത്. തുടർന്ന് നിർമാണ ചുമതല ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ (FIT) ഏറ്റെടുത്തെ ങ്കിലും വിവിധ കാരണങ്ങളാൽ പ്രവർത്തനങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ കെട്ടിട നിർമാണം ഏറെക്കാലം മുടങ്ങിക്കിടക്കുകയും പദ്ധതി അനിശ്ചിതത്വത്തിലാവുകയുമായി രുന്നു.

പുതിയ ടെൻഡർ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ നിർമാണം വേഗത്തിൽ പൂർത്തിയാ ക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. പുതിയ കെട്ടിടം യാഥാർഥ്യമായാൽ നിലവിൽ ഒ.പി ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഓഫീസ്, ഫാർമസി സ്റ്റോർ തുടങ്ങിയ വിഭാഗങ്ങൾ പുതിയ കെട്ടിടത്തി ലേക്ക് മാറ്റും. ഇതോടെ നിലവിലെ ഒപി ബ്ലോക്കിൽ ആവശ്യമായ അറ്റകുറ്റപ്പണികളും വികസന പ്രവർത്തനങ്ങളും നടത്താൻ സാധിക്കും.

സൗകര്യ വികസനത്തിന്‍റെ ഭാഗമായി ഒപി വിഭാഗത്തിന്‍റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കു കയും രോഗികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. പുതിയ കെട്ടിടം പ്രവർത്ത നക്ഷമമാകുന്നതോടെ കേളകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി (FHC) ഉയർത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനാകുമെന്നാണ് പ്രതീക്ഷ.

കെട്ടിട നിർമാണം പൂർത്തിയാകുന്നതോടെ ചികിത്സാ സേവനങ്ങളുടെ നിലവാരം ഉയരുകയും കൂടുതൽ രോഗികൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. പ്രദേശവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയാണ് ഇപ്പോൾ വീണ്ടും യാഥാർഥ്യത്തിലേക്ക് നീങ്ങുന്നത്.

Tags : lease of life Kelakam Nattuvishesham Districte news

Recent News

Corehub Up