x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊല്ലം റെയില്‍വേ സ്റ്റേഷന്‍ : ആധുനികവത്കരണം പുരോഗമിക്കുന്നു

സന്ദീപ് സലിം
Published: August 22, 2026 03:13 AM IST | Updated: August 22, 2026 03:13 AM IST

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന കൊല്ലം റെയില്‍വേ സ്‌റ്റേഷന്‍. - റോണോ റിബൈറോ

കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഏകദേശം 361 കോടി രൂപ ചെലവഴിച്ചുള്ള വന്‍ വികസന നിര്‍മാണ പ്രവൃത്തികളാണ് നടന്നുവരുന്നതായി കൊല്ലം റെയില്‍വേ അധികൃതര്‍ അറിയിച്ചു. എയര്‍പോര്‍ട്ട് മാതൃകയിലുള്ള അന്താരാഷ്‌ട്ര നിലവാരമുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം. പുനര്‍വികസന പദ്ധതിയില്‍ സൗത്ത്, നോര്‍ത്ത് എന്നീ രണ്ട് പ്രധാന ടെര്‍മിനലുകളാണ് നിര്‍മിക്കുന്നത്. യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ട് മാതൃകയിലുള്ള സുഗമമായ യാത്രാനുഭവം നല്‍കുന്ന രീതിയിലാണ് ഇവയുടെ രൂപകല്‍പ്പന.

സൗത്ത് ടെര്‍മിനല്‍ (പ്രധാന കെട്ടിടം)

ഏകദേശം 22,655 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ മൂന്ന് നിലകളിലായി നിര്‍മിക്കുന്ന ഈ കെട്ടിടത്തിലാണ് സ്റ്റേഷന്‍റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വിസ്തൃതമായ പാസഞ്ചര്‍ സര്‍ക്കുലേഷന്‍ സ്പേസ്, സെക്യൂരിറ്റി പരിശോധനയ്ക്കും ബാഗേജ് സ്‌കാനിംഗിനുമുള്ള പ്രത്യേക സംവിധാനങ്ങള്‍ ഈ കെട്ടിടത്തിലുണ്ടാവും.

കൂടാതെ ടിക്കറ്റ് കൗണ്ടറുകള്‍, റിസര്‍വേഷന്‍ ഓഫീസ്, ഹെല്‍പ്പ് ലൈന്‍ ബൂത്തുകള്‍, വിശാലമായ വെയ്റ്റിംഗ് ഹാളുകള്‍, വിഐപി ലോഞ്ചുകള്‍, റെസ്റ്റോറന്‍റുകള്‍, ആര്‍പിഎഫ്/സുരക്ഷാ ഓഫീസുകള്‍ എന്നിവയ്‌കേകു പുറമെ എട്ട് ലിഫ്റ്റുകളും 10 എസ്‌കലേറ്ററുകളും സൗത്ത് ടെര്‍മിനലില്‍ മാത്രം സജ്ജമാക്കുന്നുണ്ട്.

നോര്‍ത്ത് ടെര്‍മിനല്‍

ഏകദേശം 918 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന ഈ കെട്ടിടം ദേശീയപാത 744ന് സമീപം സ്ഥിതി ചെയ്യുന്നതിനാല്‍ ആ ഭാഗത്തുനിന്നെത്തുന്ന യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ സ്‌റ്റേഷനിലേക്കു പ്രവേശിക്കാം. ടിക്കറ്റ് കൗണ്ടറുകള്‍, ബുക്കിംഗ് ഓഫീസുകള്‍, ചെറിയ റീട്ടെയില്‍ ഷോപ്പുകള്‍/കിയോസ്‌കുകള്‍, വന്നിറങ്ങുന്നവര്‍ക്കും പോകുന്നവര്‍ക്കുമുള്ള പ്രത്യേക എക്‌സിറ്റ്/എന്‍ട്രി ലോബികള്‍ എന്നിവയ്ക്കു പുറമെ രണ്ടു ലിഫ്റ്റുകളും നാല് എസ്‌കലേറ്ററുകളും ഇതില്‍ ഉള്‍പ്പെടുന്നു.

എയര്‍ കോണ്‍കോഴ്സ്

റെയില്‍വേ സ്റ്റേഷന്റെ പുനര്‍വികസന പദ്ധതിയില്‍ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണമാണ് പ്ലാറ്റ്ഫോമുകള്‍ക്ക് മുകളിലായി ഉയരുന്ന കൂറ്റന്‍ എയര്‍ കോണ്‍കോഴ്സ്. വിമാനത്താവളങ്ങളിലെ ഡിപ്പാര്‍ച്ചര്‍ ലോഞ്ചുകള്‍ക്ക് സമാനമായ അനുഭവമാണ് ഇത് യാത്രക്കാര്‍ക്ക് നല്‍കുന്നത്. എയര്‍ കോണ്‍കോഴ്സ് പൂര്‍ത്തിയാകുന്നതോടെ പ്ലാറ്റ്ഫോമുകളിലെ തിരക്ക് ഗണ്യമായി കുറയുകയും യാത്രക്കാര്‍ക്ക് സുരക്ഷിതവും ആധുനികവുമായ യാത്രാനുഭവം ലഭിക്കുകയും ചെയ്യും.

ഏകദേശം 36 മീറ്റര്‍ വീതിയിലാണ് എയര്‍ കോണ്‍കോഴ്സ് നിര്‍മിക്കുന്നത്. ഇത് രണ്ട് പ്രധാന ടെര്‍മിനലുകളെയും എല്ലാ പ്ലാറ്റ്ഫോമുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നു.
ട്രെയിന്‍ ഇറങ്ങുന്നവരും കയറാന്‍ എത്തുന്നവരും തമ്മിലുള്ള തിരക്ക് ഒഴിവാക്കാന്‍ ഇത് സഹായിക്കും.

കോണ്‍കോഴ്സ് വഴി യാത്രക്കാര്‍ക്ക് അതത് പ്ലാറ്റ്ഫോമുകളിലേക്ക് നേരിട്ട് ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, പടികള്‍ എന്നിവ വഴി ഇറങ്ങാം. പ്ലാറ്റ്ഫോമുകളില്‍ തിരക്കില്‍ നില്‍ക്കാതെ, വിശാലവും എയര്‍കണ്ടീഷന്‍ ചെയ്തതുമായ വെയ്റ്റിംഗ് ഏരിയകളില്‍ യാത്രക്കാര്‍ക്ക് ട്രെയിന്‍ വരുന്നതുവരെ സമയം ചെലവഴിക്കാം. ഫുഡ് കോര്‍ട്ടുകള്‍, റെസ്റ്റോറന്‍റുകള്‍, റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍, എടിഎമ്മുകള്‍, എക്‌സിക്യൂട്ടീവ് ലോഞ്ചുകള്‍ എന്നിവ എയര്‍ കോണ്‍കോഴ്സിന് ഉള്ളില്‍ സജ്ജീകരിക്കും.

ട്രെയിനുകളുടെ സമയവിവരങ്ങള്‍, പ്ലാറ്റ്ഫോം മാറ്റങ്ങള്‍ എന്നിവ തത്സമയം അറിയാന്‍ കൂറ്റന്‍ എല്‍ഇഡി ഡിസ്പ്ലേ ബോര്‍ഡുകളും അനൗണ്‍സ്മെന്‍റ് സിസ്റ്റങ്ങളും എയര്‍ കോണ്‍കോഴ്സില്‍ ഉണ്ടാകും.

മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ്

പുനര്‍വികസന പദ്ധതിയുടെ ഭാഗമായി യാത്രക്കാരുടെയും സന്ദര്‍ശകരുടെയും വാഹനങ്ങള്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യുന്നതിനായി അത്യാധുനിക രീതിയിലുള്ള മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യമാണ് നിര്‍മിക്കുന്നത്. ഈ സൗകര്യം പൂര്‍ത്തിയാകുന്നതോടെ കൊല്ലം സ്റ്റേഷന്‍ പരിസരത്തെ ദീര്‍ഘകാലത്തെ പാര്‍ക്കിംഗ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകും.

സൗത്ത് ടെര്‍മിനലിന് സമീപത്തായാണ് ബഹുനില പാര്‍ക്കിംഗ് സമുച്ചയം ഉയരുന്നത്. നൂറുകണക്കിന് വാഹനങ്ങള്‍ ഒരേസമയം നിര്‍ത്തിയിടാന്‍ ശേഷിയുള്ളതാണ് ഈ ഘടന. 500ലധികം ഇരുചക്രവാഹനങ്ങളും 250ലധികം നാലുചക്രവാഹനങ്ങളും (കാറുകള്‍) ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള വിശാലമായ സ്ഥലസൗകര്യം ഇവിടെയുണ്ടാകും.

ഭാവിയിലെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി, ഇലക്‌ട്രിക് കാറുകളും ഇരുചക്ര വാഹനങ്ങളും ചാര്‍ജ് ചെയ്യുന്നതിനായി പ്രത്യേക ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിക്കും.
സ്റ്റേഷന് മുന്നിലെ റോഡുകളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ എന്‍ട്രി, എക്‌സിറ്റ് പാതകള്‍ വേര്‍തിരിച്ച് കൃത്യമായ ട്രാഫിക് ക്രമീകരണത്തോടെയാണ് ഇതിന്‍റെ രൂപകല്പന. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിസിടിവി നിരീക്ഷണ കാമറകള്‍, ഓട്ടോമേറ്റഡ് ടിക്കറ്റിംഗ്/ഫെയര്‍ കളക്ഷന്‍ സിസ്റ്റം, കൃത്യമായ ലൈറ്റിംഗ്, അത്യാധുനിക അഗ്‌നിശമന സംവിധാനങ്ങള്‍ എന്നിവ പാര്‍ക്കിംഗ് കെട്ടിടത്തില്‍ ഉറപ്പാക്കും.

പാര്‍ക്കിംഗ് ഏരിയയില്‍നിന്ന് യാത്രക്കാര്‍ക്ക് നേരിട്ട് ലിഫ്റ്റുകള്‍ അല്ലെങ്കില്‍ റാമ്പുകള്‍ വഴി സൗത്ത് ടെര്‍മിനലിലേക്കും എയര്‍ കോണ്‍കോഴ്സിലേക്കും എളുപ്പത്തില്‍ എത്താന്‍ സാധിക്കും.

 

Tags : Nattuvishesham District News Kollam Railway Station

Recent News

Corehub Up