x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെന്തുരുകുന്ന ചൂളയായി കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്‌സ്റ്റാന്‍ഡ്

ജെസ്ന ജോര്‍ജ്
Published: September 14, 2026 11:34 PM IST | Updated: September 14, 2026 11:34 PM IST

പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോടികള്‍ തുലച്ചു നിര്‍മിച്ച കൂറ്റന്‍ കെട്ടിട സമുച്ചയമാണ്. പക്ഷെ പറഞ്ഞിട്ടെന്തുകാര്യം. വായുവും വെളിച്ചവും കടക്കാത്ത ഈ കെട്ടിടത്തിനകത്തു കയറിയാല്‍ വെന്തുരുകും. ക്ഷണനേരം കൊണ്ട് വിയര്‍ത്തുകുളിക്കും. കോഴിക്കോട്ടെ കെഎസ്ആര്‍ടിസിയുടെ ബസ് ടെര്‍മിനലിലെ അവസ്ഥയാണിത്.
കൈയ്യിലൊരു വീശറിയോ അല്ലെങ്കില്‍ കട്ടിയുള്ള ഒരു പേപ്പറോ കരുതിയില്ലെങ്കില്‍ ചൂടിന്‍റെ പരവേശത്തില്‍ ബോധക്കേട് സംഭവിക്കാം. കനത്ത ചൂടിനെ നേരിടാന്‍ ഇവിടെയുള്ളത് ആകെ രണ്ട് ചുമര്‍ ഫാനുകള്‍ മാത്രമാണ്. അതിന്‍റെ കാറ്റ് ലഭിക്കണമെങ്കില്‍ ചുവട്ടില്‍ തന്നെ പോയി നില്‍ക്കേണ്ട അവസ്ഥയുമാണ്.

ദീര്‍ഘദൂരം താണ്ടി ബസ് സ്റ്റാന്‍ഡിലെത്തുന്ന ബസുകളുടെ എന്‍ജിന്‍റെ ചൂടും കൂടിയാവുമ്പോള്‍ ഇഷ്ടികചൂളയില്‍പെട്ട അനുഭവമാണ് യാത്രക്കാര്‍ക്ക്. അരമണിക്കൂറും ഒരുമണിക്കൂറും കഴിഞ്ഞൊക്കെയാണ് പല ബസുകളും സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെടുന്നത്. അതുവരെ അടുപ്പില്‍ കഴിയുന്ന അനുഭവമാണ് യാത്രക്കാര്‍ക്ക്. ഒരു ദീര്‍ഘവീക്ഷണവുമില്ലാതെ നിര്‍മിച്ച ആധുനിക ബസ് സ്റ്റാന്‍ഡ് യാത്രക്കാര്‍ക്ക് കൊടിയദുരിതമാണ് സമ്മാനിക്കുന്നത്. 74.5 കോടി രൂപ മുതല്‍ മുടക്കിലാണ് കോഴിക്കോട് പുതിയ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ നിര്‍മിച്ചത്. ബിഒടി അടിസ്ഥാനത്തില്‍ കെടിഡിഎഫ്സിയാണ് ടെര്‍മിനല്‍ നിര്‍മിച്ചത്. കെട്ടിടത്തിന്‍റെ രൂപകല്‍പനയിലും നിര്‍മാണത്തിലും നിരവധി പിഴവുകളുള്ളതായും കെട്ടിടത്തിന് ബലക്ഷയമുള്ളതായുമുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ഒരു ദിവസം അര ലക്ഷം യാത്രക്കാരാണ് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനെ ആശ്രയിക്കുന്നത്. മഴ മാറി ചൂട് വര്‍ധിച്ചതോടെ ഇവിടെയെത്തുന്ന യാത്രക്കാര്‍ വെന്തുരുകയാണ്. പല യാത്രക്കാരും ചൂടും വിയര്‍പ്പും താങ്ങാന്‍ കഴിയാതെ കൈയ്യില്‍ പേപ്പറും മറ്റുമെടുത്ത് വീശി ആശ്വാസം കണ്ടെത്തുകയാണ്. കൈക്കുഞ്ഞുങ്ങളും പ്രായമായവരും ഒരുപോലെ ചൂട് സഹിക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. ശരിയായ രീതിയില്‍ വായു സഞ്ചാരമില്ലാത്ത കെട്ടിടമായതിനാല്‍ ഫാനുകളില്ലാതെ ഇവിടെ 10 സെക്കന്‍ഡ് പോലും ഇരിക്കാന്‍ വയ്യാത്ത അവസ്ഥയാണെന്ന് യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

പ്രിയദര്‍ശിനി പദ്ധതി വന്നതോടെ ദിവസവും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ അതിനനുസരിച്ച് ബസ് സ്റ്റാന്‍ഡില്‍ സൗകര്യങ്ങളില്ലായെന്നും യാത്രക്കാരുടെ ഭാഗത്തുനിന്ന് പരാതിയുണ്ട്. യാത്രക്കാരുടെ ബുദ്ധിമുട്ട് അധികൃതര്‍ ഗൗരവമായി പരിഗണിക്കുന്നില്ലെന്ന് തൃശൂര്‍ സ്വദേശിയായ സിബി പറഞ്ഞു.അതിനിടെ
ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ നേരിടുന്ന അസൗകര്യത്തെക്കുറിച്ച് നിരന്തരം പരാതികള്‍ വരുന്നുണ്ട്. അതിന് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞു. ബസ് ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോഴുള്ള ഫാനുകളായിരുന്നു നേരത്തെ ഇവിടെയുണ്ടായിരുന്നത്. കാലപ്പഴക്കം കാരണം അവ നശിച്ചുപോയി. കെട്ടിടത്തില്‍ പുതിയ ഫാനുകള്‍ ഘടിപ്പിക്കുന്നതിന് തീരുമാനമായിട്ടുണ്ടെന്ന് അസിസ്റ്റന്‍റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി.കെ. പ്രശോഭ് പറഞ്ഞു.

സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് ഫാനുകള്‍ സ്ഥാപിക്കുന്നത്. ബസ് ടെര്‍മിനലിലെ ലൈറ്റുകളും മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. പഴയ മോഡലിലുള്ള ട്യൂബ് ലൈറ്റുകളാണ് നിലവിലുള്ളത്. അതിന് പകരം നന്നായി വെളിച്ചം നല്‍കുന്ന എല്‍ഇഡി ലൈറ്റുകള്‍ ഘടിപ്പിക്കാനാണ് തീരുമാനം. ഇതിനോടൊപ്പം കെട്ടിടം പെയിന്‍റ് ചെയ്യുന്ന നടപടികളും സ്വീകരിച്ച് വരികയാണ്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലൈറ്റുകളും ഫാനുകളും ഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Tags : District News Nattuvishesham Kozhikode KSRTC bus

Recent News

Corehub Up