x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അപകടഭീഷണിയുയര്‍ത്തി കൂറ്റന്‍ മരങ്ങള്‍

വെബ് ഡെസ്ക്
Published: August 8, 2026 12:50 AM IST | Updated: August 8, 2026 12:50 AM IST

വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഭാഗത്ത് ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍.

ചങ്ങനാശേരി: വാഴൂര്‍ റോഡിന്‍റെ വശങ്ങളില്‍ അപകടഭീഷണിയുയര്‍ത്തി നിരവധി കൂറ്റൻ മരങ്ങൾ നിന്നിട്ടും പൊതുമരാമത്ത് അധികൃതർ കണ്ടഭാവം നടിക്കുന്നില്ലെന്ന് പരാതി.

മഴയും കാറ്റും ശക്തമായിട്ടും അപകട സാഹചര്യം ഒഴിവാക്കാൻ അധികൃതർ ഒന്നും ചെയ്യുന്നില്ല. കഴിഞ്ഞ ദിവസം കുരിശുംമൂടിനു സമീപം മരംവീണ് കാറ് തകര്‍ന്നെങ്കിലും വാഹനത്തിലുണ്ടായിരുന്ന പിതാവും നാല് മക്കളും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.

വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഭാഗത്ത് ഒരു ഡസനിലേറെ മരങ്ങളാണ് പൊതുജനങ്ങൾക്ക് ഭീഷണിയായി ഉയർന്നു നിൽക്കുന്നത്. പെരുമ്പനച്ചി, ഇല്ലിമൂട്, നടയ്ക്കാപ്പാടം ഭാഗങ്ങളിലും മരങ്ങള്‍ അപകടക്കെണിയായി‌ട്ടുണ്ട്. പെരുമ്പനച്ചിയിലുള്ള മാടപ്പള്ളി സഹകരണ ബാങ്ക് ഓഫീസിനു മുകളിലേക്കു നില്‍ക്കുന്ന കൂറ്റന്‍ മരം ഏതുസമയവും നിലപൊത്തുമെന്ന സ്ഥിതിയിലായിട്ടും അധികൃതർക്ക് കുലുക്കമില്ല.

അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടിമാറ്റണമെന്ന ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിനും എംഎൽഎയ്ക്കും ജില്ലാ കളക്ടർക്കുമെല്ലാം പരാതി നൽകിയെങ്കിലും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. സർക്കാർ സംവിധാനങ്ങൾ അപകടത്തിനായി കാത്തിരിക്കുന്നത് അവസാനിപ്പിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Tags : Local News Nattuvishesham Large trees threat

Recent News

Corehub Up