റോഷി അഗസ്റ്റിൻ, അഡ്വ. എ. രാജ, കെ.കെ. ജയചന്ദ്രന് , സിറിയക് ചാഴികാടൻ, കെ.സലിം കുമാർ
തൊടുപുഴ: ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി. തൊടുപുഴ-സിറിയക് ചാഴികാടന്(കേരള കോണ്‍ഗ്രസ്-എം), ഇടുക്കി-റോഷി അഗസ്റ്റിന് (കേരള കോണ്‍ഗ്രസ്-എം), പീരുമേട്-കെ. സലിംകുമാര്‍(സിപിഐ), ഉടുമ്പന്‍ചോല-കെ.കെ. ജയചന്ദ്രന് (സിപിഎം), ദേവികുളം-എ. രാജ(സിപിഎം) എന്നിവരാണ് മല്‍സരരംഗത്തുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍. ഇതില്‍ സിറിയക് ചാഴികാടന്, കെ.സലിംകുമാര്‍ എന്നിവരുടേതു കന്നിയങ്കമാണ്.
ഇടുക്കി-റോഷി അഗസ്റ്റിന്
(കേരള കോണ്‍ഗ്രസ്-എം)
ജലവിഭവ മന്ത്രിയും കേരള കോണ്‍സ്-എം പാര്‍ലമെന്ററി പാര്‍ട്ടിലീഡറും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ റോഷി അഗസ്റ്റിന് ഇടുക്കി നിയമസഭാ മണ്ഡലത്തില്‍നിന്ന് ആറാമതു ജനവിധി തേടും. 1969 ജനുവരി 20ന് കോട്ടയം ജില്ലയിലെ ചക്കാമ്പുഴ ചെറുനിലത്ത് പരേതനായ സി.ടി. അഗസ്റ്റിന് - ലീലാമ്മ ദമ്പതികളുടെ മകനായി ജനനം. സ്കൂള്‍ പഠനകാലയളവില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. പാലാ സെന്റ് തോമസ് കോളജിലെ കെഎസ്സി-എം യൂണിറ്റ് പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, രാമപുരം സര്‍വീസ് കോ - ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാലാ സെന്റ് തോമസ് കോളജില്‍നിന്ന് ബിഎസ്സി ഫിസിക്സില്‍ ബിരുദം. തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് എല്‍എല്‍ബി പൂര്‍ത്തിയാക്കി.
ഇടുക്കി നിയമസഭാമണ്ഡലത്തില്‍ നിന്നു തുടര്‍ച്ചയായി അഞ്ചു തവണ നിയമസഭാംഗമായി. 2021 ലെ തെരഞ്ഞെടുപ്പില്‍ 5,573 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഫ്രാന്‍സിസ് ജോര്‍ജിനെ തോല്‍പ്പിച്ചാണ് നിയമസഭാംഗമായത്. കന്നിയങ്കം 1996-ല്‍ പേരാമ്പ്രയില്‍നിന്നായിരുന്നു. എന്നാല്‍ ആദ്യമത്സരത്തില്‍ സിപിഎമ്മിന്റെ എന്‍.കെ. രാധയോടു പരാജയപ്പെട്ടു. 2,752 വോട്ടുകള്‍ക്കായിരുന്നു തോല്‍വി. പിന്നീട് തട്ടകം മാറി ഇടുക്കിയിലെത്തി. 2001 മുതല്‍ ഇടുക്കിയില്‍ തുടര്‍ച്ചയായി വിജയം. കെഎസ്സി-എം സംസ്ഥാന പ്രസിഡന്റായിരിക്കെ കാസര്‍ഗോഡുനിന്നു തിരുവനന്തപുരത്തേക്ക് ലഹരിക്കെതിരേ നടത്തിയ പദയാത്ര ജനകീയ ശ്രദ്ധ നേടിയിരുന്നു. ഭാര്യ:റാണി തിരുവനന്തപുരം ആര്‍സിസിയില്‍ സ്റ്റാഫ്നഴ്സാണ്. മക്കള്‍: ആന്മരിയ, എയ്ഞ്ചല്‍ മരിയ, അഗസ്റ്റിന് (മൂവരും വിദ്യാര്‍ഥികള്‍).
ദേവികുളം-
അഡ്വ. എ. രാജ (സിപിഎം)
ദേവികുളം സിറ്റിംഗ് എംഎല്‍എയായ എ.രാജ രണ്ടാംവട്ടമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തോ്ടം തൊഴിലാളികളായ അന്തോണി-ഈശ്വരി ദമ്പതികളുടെ മകനായി 1984 ഒക്ടോബര്‍ 17ന് കെഡിഎച്ച്പി കമ്പനി കുണ്ടള എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനില്‍ ജനിച്ചു. 2009 മുതല്‍ 2015 വരെ ഡിവൈഎഫ്ഐ മൂന്നാര്‍ ബ്ലോക്ക് പ്രസിഡന്റ്, 2015 മുതല്‍ 2018 വരെ ബ്ലോക്ക് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗവും സിപിഎം മൂന്നാര്‍ ഏരിയ കമ്മിറ്റിയംഗവുമാണ്. ബിഎ, ബിഎല്‍ ബിരുധദാരിയായ ഇദ്ദേഹം ദേവികുളം മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ അഭിഭാഷകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകള്‍ വശമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഡി.കുമാറിനെ 7,848 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. ഭാര്യ. ഷൈനി പ്രിയ. മക്കള്‍. ആന്‍ഡ്രിയ, ആരാദ്യ.
ഉടുമ്പന്‍ചോല-
കെ.കെ. ജയചന്ദ്രന് (സിപിഎം)
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുന്‍ എംഎല്‍എയുമായ കെ. കെ.ജയചന്ദ്രന് നാലാം തവണയാണ് ഉടുമ്പന്‍ചോലയില്‍നിന്നു ജനവിധി തേടുന്നത്. 2001, 2006, 2011 വര്‍ഷങ്ങളില്‍ മണ്ഡലത്തില്‍ നിന്നു ഉജ്വലവിജയം നേടി നിയമസഭയിലെത്തി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, പ്ലാന്റേഷന് ലേബര്‍ ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി, മിനിമം വേജ് ബോര്‍ഡ് ചെയര്മാന് എന്നീനിലകളിലും പ്രവര്‍ത്തിച്ചുവരുന്നു. കുഞ്ചിത്തണ്ണി കുന്നത്ത് കൃഷ്ണന്-ജാനകി ദമ്പതികളുടെ മകനായി 1951 ഡിസംബര്‍ 20നാണ് ജനനം. 1970ല്‍ സിപിഎം പാര്‍ട്ടി അംഗമായി. നിരവധി കര്‍ഷക,തോട്ടംതൊഴിലാളി സമരങ്ങളിലും ഭൂസമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. തൊഴിലാളി സമരങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് 1972ലും 1978ലും മര്‍ദനമേറ്റു. 1995 മുതല്‍ മൂന്നുവര്‍ഷം സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു. 2012ല്‍ ജില്ലാ സെക്രട്ടറി എം.എം.മണി വിവാദപ്രസംഗത്തെ തുടര്‍ന്നു അറസ്റ്റിലായതിനെ തുടര്‍ന്നു ആക്ടിംഗ് സെക്രട്ടറിയായി. 2015-ല്‍ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സെറിഫെഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവി. മക്കള്‍: നീതു (മുംബൈ), അനന്ത് (എറണാകുളം).
തൊടുപുഴ-
സിറിയക് ചാഴികാടന്
(കേരള കോണ്‍ഗ്രസ്-എം)
കേരള യൂത്ത് ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റും കെസിവൈഎം മുന്‍ സംസ്ഥാന പ്രസിഡന്റുമായ സിറിയക് ചാഴികാടനാണ് തൊടുപുഴയിലെ കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥി. കന്നിയങ്കമാണിത്. കോട്ടയം ജില്ലയിലെ വെളിയന്നൂര്‍ പഞ്ചായത്തില അരീക്കര ചാഴികാട്ട് ജോയി-ശാന്തമ്മ ദമ്പതികളുടെ മകനായി ജനനം. ഉഴവൂര്‍ ഒഎല്‍എല്‍. ഹൈസ്കൂള്‍, കോട്ടയം എസ്.എച്ച്.മൗണ്ട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം.
കോട്ടയം ബസേലിയസ് കോളേജില്‍ നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. എം.ജി. യൂണിവേഴ്സിറ്റിയില്‍ നിന്നും ഗാന്ധിയന്‍ സ്റ്റഡീസില്‍ മാസ്റ്റര്‍ ബിരുദവും പഞ്ചാബ് ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എംബിഎ ബിരുദവും ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ നിന്നു പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് ബിരുദവും ഉള്‍പ്പെടെ മൂന്നുപോസ്റ്റ് ഗ്രാജുവേറ്റ് ബിരുദത്തിന് ഉടമയാണ്.
ഡല്‍ഹി എച്ച്ഡിഎഫ്സി ബാങ്കില്‍ ഉദ്യോഗസ്ഥനായും സേവനമനുഷ്ഠിച്ചു.കെഎസ്സി ഓഫീസ് ചാര്‍ജുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മെംബര്‍, കത്തോലിക്ക യുവജനങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ മിജാര്‍ക്ക് ദേശീയ കോ-ഓര്‍ഡിനേറ്റര്‍, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിബിസിഐയുടെ മികച്ച യുവജന പ്രവര്‍ത്തകനുള്ള ദേശീ യൂത്ത് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.കെസിവൈഎം സംസ്ഥാന പ്രസിഡന്റായിരിക്കെ വിഷരഹിത ഫലങ്ങള്‍ ആരോഗ്യമുള്ള ജനത എന്ന ആശയം മുന്‍നിര്‍ത്തി ഫലസമൃദ്ധി കാമ്പയിന് നേതൃത്വം നല്കി കാസര്‍ഗോടുനിന്നും കന്യാകുമാരിയിലേക്ക് സമാധാന സന്ദേശ യാത്രയും നയിച്ചിട്ടുണ്ട്. ഭാര്യ: റ്റിജ മേരി ജെയിംസ് (എംഎസ്സി നഴ്സ്). മക്കള്‍: ജോയിമോന്, റ്റെസ, ചാക്കോപ്പി.
പീരുമേട്-
കെ.സലിംകുമാര്‍ (സിപിഐ)
സിപിഐ ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുമായ കെ.സലിംകുമാറാണ് പീരുമേട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പീരുമേട്ടില്‍ സിറ്റിംഗ് എംഎല്‍എയായിരുന്ന വാഴൂര്‍ സോമന്റെ അകാല വിയോഗത്തെ തുടര്‍ന്നു നടക്കുന്ന തെരഞ്ഞെടുപ്പിലാണ് സലിംകുമാറിന് നറുക്കുവീണത്. ജില്ലയില്‍ സിപിഐ മല്‍സരിക്കുന്ന ഏക സീറ്റാണിത്. ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ മഞ്ചിക്കല്ല് കണിയാംപറമ്പില്‍ തങ്കപ്പന്-സരോജിനി ദമ്പതികളുടെ നാലാമത്തെ മകനായാണ് ജനനം.
ഏഴാനിക്കൂട്ടം എല്‍പി സ്കൂളിലും മാങ്കുഴി സെന്റ് ജോര്‍ജ് എച്ചഎസിലുമായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം, എഐറ്റിയുസി വര്‍ക്കിംഗ് കമ്മിറ്റി മെംബര്‍, ചെത്ത് തൊഴിലാളി ഫെഡറേഷന്, മദ്യ വ്യവായ തൊഴിലാളി ഫെഡറേഷന്, ചുമട്ടു തൊഴിലാളി ഫെഡറേഷന്, സപ്ലൈകോ വര്‍ക്കേഴ്സ് ഫെഡറേഷന്, മുനിസിപ്പല്‍ വര്‍ക്കേഴ്സ് ഫെഡറേഷന് എന്നിവയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, പീരുമേട് ഹൈറേഞ്ച് എസ്റ്റേറ്റ് ലേബര്‍ യൂണിയന് വര്‍ക്കിംഗ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സിപിഐ നേതാവ് വഴിത്തല ഭാസ്കരന്റെ മകള്‍ പരേതയായ സിന്ധുവാണ് ഭാര്യ. ഏകമകള്‍: ലക്ഷ്മിപ്രിയ (സൗത്ത് ഇന്ത്യന്‍ ബാങ്ക്,മൂവാറ്റുപുഴ).