x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊല്ലങ്കോട് മേഖലയിലെ പുലിസാന്നിധ്യം: നാട്ടുകാർ ഭീതിയിൽ 

വെബ് ഡെസ്ക്
Published: July 21, 2026 02:06 AM IST | Updated: July 21, 2026 02:06 AM IST

കൊല്ലങ്കോട്: മാത്തൂരിൽ വീണ്ടും പുലിയുടെ സാന്നിധ്യം വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിൽ.
ഇക്കഴിഞ്ഞ ദിവസം മാത്തൂർ ഷൺമുഖന്‍റെ വീട്ടിലാണ് പുലി നായയെ അക്രമിച്ച സംഭവം നടന്നത്.

അർധരാത്രിയിലായിരുന്നു സംഭവം. നായകൾ തുടരെ കുരച്ചതോടെ പരിശോധിച്ചപ്പോൾ ഷൺമുഖനും പുലിയെ കണ്ടു.

നായയുടെ കഴുത്തിൽ പുലി ആക്രമിച്ച മുറിവുകളും കണ്ടെത്തിയിരുന്നു. വനപാലകരെത്തി കാൽപാദ അടയാളം വന്യമൃഗത്തിന്‍റേതെന്നു സ്ഥിരീകരിച്ചിരുന്നു.
നിലവിൽ മാത്തൂരും പരിസരപ്രദേശങ്ങളിലും വനപാലകസംഘം പട്രോളിംഗ് തുടരുകയാണ്. നാട്ടുകാർക്ക് കനത്ത സുരക്ഷാനിർദേശങ്ങളും നൽകിയിട്ടുണ്ട്.
രണ്ടുദിവസം മുന്പ് കാളിക്കുളന്പിൽ ഒരുക്കിയ കൂട്ടിൽ പുലി അകപ്പെട്ടിരുന്നു.
പിന്നീടിതിനെ പറന്പിക്കുളം വനമേഖലയിലേക്ക് തുറന്നുവിട്ടിരുന്നു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up