x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂവാറ്റുപുഴ-തേനി പാത: അപുവിന് നിവേദനം നല്‍കി


Published: May 24, 2026 05:20 AM IST | Updated: May 24, 2026 05:20 AM IST

തൊടുപുഴ: മൂവാറ്റുപുഴ-തേനി സംസ്ഥാന പാത അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈവേ പുനര്‍നിര്‍മാണ സെന്‍ട്രല്‍ ആക‌്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ.ജോസ് കിഴക്കേല്‍, വൈസ് ചെയര്‍മാന്‍ എം.ജെ.ജോണ്‍ മാറാടികുന്നേല്‍ എന്നിവര്‍ ചേര്‍ന്ന് ഗവ.ചീഫ് വിപ്പ് അപു ജോണ്‍ ജോസഫിന് നിവേദനം നല്‍കി.

പാതയുടെ അലൈന്‍മെന്‍റില്‍ ഉള്‍പ്പെടുന്നതും കോട്ടറോഡെന്ന് മുന്‍ റവന്യു റിക്കാര്‍ഡില്‍ രേഖപ്പെടുത്തിയതുമായ മൂവാറ്റുപുഴ മുതല്‍ പെരുമാങ്കണ്ടം വരെ 16 കിലോമീറ്റര്‍ ദൂരം ജര്‍മന്‍ സാമ്പത്തിക സഹായത്തോടെ ബിഎംബസി നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നു.

നേര്‍രേഖയില്‍ വരുന്നതും തേനിയില്‍ അവസാനിക്കുന്നതുമായ ഈ പാതയ്ക്ക് 185 കിലോമീറ്റര്‍ ദൂരമാണുള്ളത്. എറണാകുളം ജില്ലയില്‍ 15 കിലോമീറ്ററും ഇടുക്കിജില്ലയില്‍ 140 കിലോമീറ്ററും തമിഴ്‌നാട്ടില്‍ 30 കിലോമീറ്ററുമാണുള്ളത്. പുറമ്പോക്ക് കൈവശം വച്ചിരിക്കുന്ന കുമാരമംഗലം വില്ലേജിലെ 14 പേരും കോടിക്കുളം വില്ലേജിലെ 10 പേരും സറണ്ടര്‍ നല്‍കിയിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഹൈവേയ്ക്ക് ആവശ്യമായ തുക ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും അപു ജോണ്‍ ജോസഫ് നിവേദക സംഘത്തെ അറിയിച്ചു.

 

Tags : nattu vishesham Muvattupuzha-Theni road

Recent News

Corehub Up