പ്രതീകാത്മക ചിത്രം
അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് അടിമാലിയിൽ മണ്ണിടിഞ്ഞ് വീട് നഷ്ടമായവർ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. വീട് നഷ്ടപ്പെട്ടവർക്ക് ഓണത്തിന് മുൻപ് നഷ്ടപരിഹാരം നൽകുമെന്ന റവന്യുമന്ത്രി എ.പി.അനിൽകുമാറിന്റെ ഉറപ്പിനെ തുടർന്നാണ് 51 ദിവസം നീണ്ട സമരം അവസാനിപ്പിച്ചത്.
അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ബാബു പി. കുര്യാക്കോസ് അടക്കമുള്ള നേതാക്കളാണ് മന്ത്രിയുമായി ചർച്ച നടത്തി പ്രശ്നപരിഹാരമുണ്ടാക്കിയത്. സർക്കാർ ഉറപ്പ് പാലിച്ചില്ലെങ്കിൽ വീണ്ടും സമരരംഗത്തിറങ്ങുമെന്ന് സമരസമിതി അറിയിച്ചു.
നേരത്തേ ദേശീയപാത നിർമാണക്കമ്പനിയായ ഇകെകെയുടെ അടിമാലി അമ്പലപ്പടിയിൽ പ്രവർത്തിക്കുന്ന യാഡിനു മുൻപിൽ വാടക കുടിശിക ആവശ്യപ്പെട്ട് കുടുംബങ്ങൾ സമരം നടത്തിയിരുന്നു. സമരം നാളുകൾ പിന്നിട്ടതോടെ സർക്കാർ ഇടപെട്ടാണ് വാടക കുടിശികയും വീടു നഷ്ടപ്പെട്ട ഒന്പതു കുടുംബങ്ങൾക്കുള്ള ധനസഹായവും നൽകിയത്.
Tags : Nattuvisesham DistrictNews DeepikaNews