അഞ്ചല്‍ : അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ കോന്പൗണ്ടിനുള്ളില്‍ അപകടവസ്ഥയിലുള്ള ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ നടപടിയില്ല. ഇതോടെ സ്കൂള്‍ അധികൃതരുടെയും വിദ്യാര്‍ഥികളുടെയും ഭാഗത്ത് നിന്നും ഉയരുന്നത് വലിയ പ്രതിഷേധമാണ്.
അധ്യായനം ആരംഭിച്ച നാള് തന്നെ സ്കൂളില്‍ ചേര്‍ന്ന ജാഗ്രത സമിതി ഇലക്ട്രിക് പോസ്റ്റ് അപകടവസ്ഥയിലാണെന്നും മാറ്റി സ്ഥാപിക്കണം എന്നും അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ക്കു സ്കൂള്‍ അധികൃതര്‍ രേഖാമൂലം പരാതി നല്‍കുകയും ചെയ്തു. തൊട്ടടുത്ത ദിവസം സ്ഥലത്തെത്തിയ കെഎസ്ഇബി അധികൃതര്‍ വേഗത്തില്‍ തന്നെ പോസ്റ്റ് മാറ്റാന്‍ നടപടി സ്വീകരിക്കുമെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഉറപ്പും നല്കി മടങ്ങി.
എന്നാല്‍ പിന്നീട് അധ്യായന വര്‍ഷം അവസാനിക്കുമ്പോഴും പോസ്റ്റ് കൂടുതല്‍ അപകടവസ്ഥയിലായി എന്നതൊഴിച്ചാല്‍ യാതൊരുവിധ നടപടിയും ആരുടേയും ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. കെഎസ്ഇബി ചെയ്തതാകട്ടെ അപകടവസ്ഥയിലായ പോസ്റ്റ് മറിയതിരിക്കാന് സ്റ്റേ കേബിള്‍ സ്ഥാപിച്ചു. സ്ഥാപിച്ചതോ സ്കൂളിലെ വാട്ടര്‍ ടാങ്കില്‍. ശക്തമായ കാറ്റില്‍ പോസ്റ്റ് വീണാല്‍ വാട്ടര്‍ ടാങ്കും തകരുമെന്ന അവസ്ഥയാണ് നിലവില്‍. ഇതോടെ കുട്ടികളും അധ്യാപകരും വലിയ ഭീതിയിലാണ്. എന്നാല്‍ പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ എസ്റ്റിമേറ്റ് എടുക്കണം എന്നും ഇതിന്‍പ്രകാരമുള്ള തുക സ്കൂള്‍ അധികൃതര്‍ അടയ്ക്കണമെന്നും കെഎസ്ഇബി അധികൃതര്‍ പറയുന്നു. എന്നാല്‍ മാത്രമേ പോസ്റ്റ് മാറ്റാന്‍ കഴിയൂവെന്നാണ് കെഎസ്ഇബിയുടെ വാദം.
ഇതോടെ രാഷ്ട്രീയ യുവജന സംഘടനകള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയരുകയും ഉന്നത കെഎസ്ഇബി അധികൃതര്‍ക്ക് പരാതികള്‍ നല്‍കുകയും ചെയ്തതോടെ വേഗത്തില്‍ പോസ്റ്റ് മാറ്റി അപകടവസ്ഥ ഒഴിവാക്കുമെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനിയർ അനീഷ് കുമാർ പറഞ്ഞ