മൂന്നിലവ്: നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുള്ള കടവുപുഴ ആറിന്റെ ആഴമേറിയ ഭാഗത്തും കട്ടികയത്തും ഇല്ലിക്കല്‍ക്കല്ല് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അപകടകരമായ സ്ഥലങ്ങളിലും അപായ സൂചനാ ബോര്‍ഡുകളും ഇരുമ്പ് വേലികളും സ്ഥാപിക്കണമെന്ന് നിരവധി തവണ താലൂക്ക് വികസന സമതി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.
മൂന്നിലവ്, തലനാട് പഞ്ചായത്ത് അധികൃതര്‍ക്കും റവന്യു ഉദ്യോഗസ്ഥര്‍ക്കും അധികൃതര്‍ക്കും പല പ്രാവശ്യം നിര്‍ദേശം നല്‍കിയിരുന്നു. തികഞ്ഞ അനാസ്ഥയാണ് ഇക്കാര്യത്തില്‍ ഭരണാധികള്‍ കാണിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നു. അന്യ സ്ഥങ്ങളില്‍ നിന്നെത്തിച്ചേരുന്ന വിനോദസഞ്ചാരികള്‍ക്ക് ഇവിടങ്ങളിലെ അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ മനസിലാക്കുവാന്‍ സാധിക്കുന്നില്ല.
ഇവിടങ്ങളിലെ റോഡുകളില്‍ ചെക്ക് പോസ്റ്റ് സ്ഥാപിച്ച് ജീവനക്കാരെ നിയമിച്ച് രജിസ്ട്രേഷന് നടത്തി ആവശ്യമായ സുരക്ഷാ നിര്‍ദേശങ്ങള്‍ നൽകണമെന്നും ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടലുകള്‍ നടത്തണമെന്നും മീനച്ചില്‍ താലൂക്ക് വികസന സമിതിയംഗം പീറ്റര്‍ പന്തലാനി ആവശ്യപ്പെട്ടു.
Tags : Nattuvishesham District News