വിഴിഞ്ഞം: ഒന്നരമാസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന വീട്ടമ്മയുടെ മൃതദേഹം ഏറ്റെടുക്കാനുള്ള ബന്ധുക്കളെ തേടി തീരദേശ പൊലിസിന്റെ അന്വേഷണം ഫലം കണ്ടില്ല.
ഇന്ത്യ മുഴുവനുമുള്ള പൊ ലിസ് സംവിധാനങ്ങളിലും സന്ദേശമയച്ചെങ്കിലും ഫലം നിരാശമാത്രം. പോസ്റ്റ്മോർട്ടത്തിനുശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മറവുചെയ്യാനുള്ള നടപടിക്കായി ആശുപത്രി അധികൃതർ കോർപറേ ഷനു കത്തെഴുതി കാത്തിരിക്കുകയാണ്. നഗരസഭാ അധികൃതരുടെ അനുമതി കിട്ടുന്ന മുറയ് ക്ക് മറ്റു നടപടിക്രമങ്ങൾ പാലിച്ചു മൃതദേഹം മറവ് ചെയ്യുമെന്നു തീരദേശ പൊലിസ് പറഞ്ഞു. ജൂലൈ 24നു വിഴിഞ്ഞം കടലിൽ ഒഴുകി നടന്ന 40 വയസു പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് അജ്ഞാതഗണത്തിൽ തുടരുന്നത്. സ്റ്റേഷനിലെ പൊലിസുകാർ ഗ്രൂപ്പുകളായി തിരിഞ്ഞു കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധയിടങ്ങളിലെത്തി തിരിച്ചറിയൽ ശ്രമം നടത്തിയിരുന്നു. കണ്ടെത്തുമ്പോൾ കഷ്ടിച്ചു രണ്ടു ദിവസത്തെ പഴക്കമേ ഉണ്ടായിരു ന്നുള്ളൂവെന്നതിനാൽ മൃതദേഹത്തിനു കേടുപാടുകൾ വന്നിരുന്നില്ല. പോസ്റ്റുമോർട്ടത്തിൽ മുങ്ങിമരണമെന്നു റിപ്പോർട്ട് ലഭിച്ചതായും അധികൃതർ പറയുന്നു.
ചിത്രങ്ങൾ സഹിതം വിവരങ്ങൾ നൽകിയെങ്കിലും മിസിംഗ് കേസുകളുടെ പേരിൽ പോലും ഇന്ത്യയിൽനിന്ന് ആരും അന്വേക്ഷിച്ചു വരാനുണ്ടായില്ലെന്നും പൊലിസ് പറയുന്നു. ബന്ധുക്കൾ വരുമെന്ന പ്രതീക്ഷ കൈവിടതെ തുടരുകയാണ് വിഴിഞ്ഞം തീരദേശ പൊലിസ്.