രമേശ് ചെന്നിത്തല
തിരുവനന്തപുരം: ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിച്ച കാരുണ്യം നിറഞ്ഞ മനസിന് ഉടമയായിരുന്നു ഉമ്മൻചാണ്ടിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
സ്വന്തം കാര്യങ്ങളെക്കാളും കുടുംബത്തെക്കാളും അദ്ദേഹം കൂടുതൽ പ്രാധാന്യം നൽകിയിരുന്നത് സാധാരണക്കാരുടെ പ്രശ്നങ്ങൾക്കായിരുന്നു. വിദ്യാർത്ഥി കാലഘട്ടം മുതൽ അദ്ദേഹം നല്ല മനുഷ്യത്വത്തിന്റെ പ്രതീകമായാണ് പൊതുജീവിതത്തിൽ വളർന്ന് വന്നതെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. വികസനവും കരുതലും എന്നതായിരുന്നു അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്തെ ആപ്തവാക്യം.
കാരുണ്യപദ്ധതി, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം പദ്ധതി എന്നിവയെല്ലാം ഉമ്മൻചാണ്ടി കേരളത്തിന് നൽകിയ സംഭാവനകളാണെന്നും അദ്ദേഹം അനുസ്മരിച്ചു. തിരുവനന്തപുരം പ്രസ് ക്ലബിൽ ഉമ്മൻചാണ്ടി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനവും ചികിത്സാസഹായ വിതരണത്തിന്റെയും ഉത്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രസ്റ്റ് ചെയർമാൻ ആർ.ശിവകുമാർ അധ്യക്ഷത വഹിച്ചു. ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ, എംഎൽഎ മാരായ എൻ.ശക്തൻ, എം. വിൻസന്റ്, നിംസ് ചെയർമാൻ ഫൈസൽഖാൻ, അഡ്വ. വിനോദ് സെൻ എന്നിവർ സംബന്ധിച്ചു.