x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീറ്റ് ക്രമക്കേട്: ചർച്ചയ്ക്കു തയാറെന്ന് കേന്ദ്രസർക്കാർ

സനു സിറിയക്
Published: July 23, 2026 01:39 AM IST | Updated: July 23, 2026 01:40 AM IST

പാർലമെന്‍ററി കാര്യ മന്ത്രി കിരൺ റിജിജു

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടിലും, തിങ്കളാഴ്ചത്തെ സൻസദ് ചലോ മാർച്ചിനിടെ വിദ്യാർഥികൾക്കും യുവാക്കൾക്കുമെതിരേ പോലീസ് നടത്തിയ ലാത്തി ചാർജിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ പാർലമെന്‍റ് സമ്മേളനത്തിന്‍റെ മൂന്നാം ദിനവും സ്തംഭിച്ചു.

രാവിലെ 11ന് സഭാ നടപടികൾ ആരംഭിച്ചപ്പോൾ കെ.സി. വേണുഗോപാൽ എംപി നീറ്റ് ചോദ്യപേപ്പർ ചോർച്ചയും വിദ്യാർഥികൾക്കെതിരേയുള്ള അതിക്രമവും ഉൾപ്പെടെയുള്ള വിഷയം സഭയിൽ ഉന്നയിച്ചു.

നീറ്റ് ക്രമക്കേട് സംബന്ധിച്ച വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് തയാറാണെന്ന് പാർലമെന്‍ററി കാര്യ മന്ത്രി കിരൺ റിജിജു പ്രതിപക്ഷത്തെ അറിയിച്ചെങ്കിലും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്നും ചട്ടപ്രകാരമുള്ള അടിയന്തരചർച്ച വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ധർമേന്ദ്ര പ്രധാന്‍റെ രാജിയിൽ കുറഞ്ഞ് ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തതോടെ സഭ സ്തംഭിച്ചു. നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദത്തിൽ ലോക്‌സഭയിൽ സംസാരിക്കാൻ സർക്കാരിനും കോൺഗ്രസിനും അവസരം നൽകിയപ്പോൾ, തന്‍റെ പാർട്ടിക്ക് സംസാരിക്കാൻ അനുമതി നിഷേധിച്ചതായി ചൂണ്ടിക്കാട്ടി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് സ്പീക്കർക്കെതിരേ രംഗത്തു വന്നു. തുടർന്ന് ലോക്സഭയിൽ സംസാരിച്ച അഖിലേഷ് പരീക്ഷ ക്രമക്കേട് കോൺഗ്രസിന്‍റെയോ സമാജ്‌വാദി പാർട്ടിയുടെയോ ബിജെപിയുടെയോ മാത്രം വിഷയമല്ല, മറിച്ച് രാജ്യത്തെ യുവാക്കളുടെയും വിദ്യാർഥികളുടെയും ഭാവിയെ ബാധിക്കുന്ന പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടി.

പാർലമെന്‍റ് മാർച്ചിനിടെ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരേ കടുത്ത പോലീസ് നടപടിയുണ്ടായെന്നും, വിദ്യാർഥികളെ മർദിക്കുകയും അവരുടെ കൈകൾ ഒടിക്കുകയും വനിതാ പ്രതിഷേധക്കാരുടെ വസ്ത്രങ്ങൾ കീറുകയും ചെയ്തതായും അഖിലേഷ് ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്‍റിൽ പ്രസ്താവന നടത്താത്തതിനെയും അഖിലേഷ് ചോദ്യം ചെയ്തു. സഭയ്ക്കു പുറത്ത് സംസാരിക്കാമെങ്കിൽ, എന്തുകൊണ്ട് പാർലമെന്‍റിനുള്ളിൽ സംസാരിച്ചുകൂടാ എന്നും അദ്ദേഹം ചോദിച്ചു. തുടർന്ന് പ്രതിഷധം കടുത്തതോടെ സ്പീക്കർ സഭ പിരിച്ചു വിടുകയായിരുന്നു. ഇന്നലെ രണ്ട് തവണ ചേർന്നെങ്കിലും സഭാനടപടികൾ പ്രതിഷേധത്തിൽ മുങ്ങി. കോൺഗ്രസ്, സമാജ്‌വാദി പാർട്ടി എംപിമാർ കറുത്ത വസ്ത്രം ധരിച്ചാണ് ഇന്നലെ പാർലമെന്‍റിലെത്തിയത്.

രാവിലെ പത്തിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പാർലമെന്‍റിലെ ഓഫീസിൽ യോഗം ചേർന്ന പ്രതിപക്ഷ നേതാക്കൾ സഭാ നടപടികൾ ആരംഭിക്കുന്നതിനു മുമ്പ് പാർലമെന്‍റ് കവാടത്തിൽ കേന്ദ്രസർക്കാരിനെതിരേ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.

പ്രതിപക്ഷത്തിന്‍റെ നിരന്തര ബഹളവും സഭാ നടപടികൾ തടസപ്പെടുത്തുന്ന സമീപനവും ജനാധിപത്യത്തിനും പാർലമെന്‍റിന്‍റെ അന്തസിനും നിരക്കാത്തതാണെന്ന് രാജ്യസഭാ നേതാവ് ജെ.പി. നഡ്ഡ വിമർശിച്ചു.

K-Rail Survey

പോലീസ് നടപടിയിൽ ഡൽഹി ഹൈക്കോടതി പ്രതികരണം തേടി

ന്യൂഡൽഹി: പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനു നേരേ പോലീസ് ക്രൂരമായ അതിക്രമം അഴിച്ചുവിട്ടു എന്നാരോപിച്ചുകൊണ്ടുള്ള ഹർജിയിൽ കേന്ദ്രസർക്കാരിനും ഡൽഹി പോലീസിനും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു.

ഒറ്റപ്പെട്ട സംഭവമല്ലെന്നും അതിനാൽ പരാതിക്കാർ വ്യക്തിഗത പരാതിയുമായി പോലീസിനെ സമീപിക്കണമെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി ചീഫ് ജസ്റ്റീസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റീസ് തേജസ് കാര്യ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകളും സിസിടിവി ദൃശ്യങ്ങളും സുരക്ഷിതമായി സൂക്ഷിക്കാനും ഹൈക്കോടതി പോലീസിന് നിർദേശം നൽകി.

പ്രതിഷേധക്കാർക്കു നേരേ ആണി തറച്ച ലാത്തികൾ, ഇലക്‌ട്രിക് ബാറ്റണുകൾ, പെല്ലറ്റുകൾ എന്നിവ ഉപയോഗിച്ചതായും വനിതാ പ്രതിഷേധക്കാർക്കു നേരേ അതിക്രമങ്ങളും ലൈംഗികാതിക്രമങ്ങളും നടന്നതായും ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ എൻ. ഹരിഹരൻ, വികാസ് സിംഗ്, ഗോപാൽ ശങ്കരനാരായണൻ എന്നിവർ ആരോപിച്ചു.

Tags : NEET CentralGovernment discussion ready Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash malpractices

Recent News

Corehub Up