x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കിണറ്റില്‍ വീണയാളെ രക്ഷിച്ച യുവാവിന് പഞ്ചായത്തിന്‍റെ ആദരം


Published: June 25, 2026 07:24 AM IST | Updated: June 25, 2026 07:24 AM IST

കിണറ്റില്‍ വീണയാളെ രക്ഷിച്ച കാഞ്ഞിരത്താനം എലിവാലേല്‍ ബോണി പോളിന് കുറവിലങ്ങാട് പഞ്ചായത്ത് നല്‍കിയ ധീരതയ്ക്കുള്ള പുരസ്‌കാരം ജി

കടുത്തുരുത്തി: വെള്ളം കോരുന്നതിനിടെ കാല്‍ ചവിട്ടിയിരുന്ന മരത്തടി ഒടിഞ്ഞ് കിണറ്റില്‍ വീണയാളെ രക്ഷിച്ച യുവാവിന് പഞ്ചായത്തിന്‍റെ ആദരം. കാഞ്ഞിരത്താനത്ത് സ്ലീവാ ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനം നടത്തുന്ന എലിവാലേല്‍ ബോണി പോളിനെയാണ് കുറവിലങ്ങാട് പഞ്ചായത്ത് ആദരിച്ചത്.

ധീരതയ്ക്കുള്ള പുരസ്‌കാരം ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണയും കുറവങ്ങാട് പഞ്ചായത്ത് പ്രസിഡന്‍റ് സിബി മാണിയും ചേര്‍ന്ന് ബോണിക്ക് കൈമാറി. കിണറ്റില്‍ വീണ തെന്നാട്ടില്‍ ജോഷി ജോസും പരിപാടിയില്‍ പങ്കെടുത്തു.

കാഞ്ഞിരത്താനം തെന്നാട്ടില്‍ കുഞ്ഞിന്‍റെ മകന്‍ ജോഷി ജോസ് കഴിഞ്ഞ 16നാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണത്. വെള്ളം കോരുമ്പോള്‍ ചവിട്ടിയിരുന്ന മരത്തടി ഒടിഞ്ഞതോടെ ജോഷി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഈ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല.

കിണറ്റില്‍ കിടന്നുകൊണ്ടുള്ള ജോഷിയുടെ നിലവിളി കേട്ട സമീപവാസിയായ വീട്ടമ്മ അറിയിച്ചതിനെത്തുടര്‍ന്നാണ് അയല്‍വാസിയായ ബോണി ഇവിടേക്ക് എത്തുന്നത്.
ഫയര്‍ഫോഴ്സിനെ വിളിച്ചു വിവരമറിയിച്ച ശേഷം ബോണി കയറില്‍ തൂങ്ങി കിണറ്റിലേക്ക് ഇറങ്ങുകയായിരുന്നു.

കിണറ്റില്‍ വീണ ജോഷി കയറില്‍ തൂങ്ങി ജോഷിയെ സംരക്ഷിച്ചു നിര്‍ത്തി. പിന്നീട് ഫയര്‍ഫോഴ്സെത്തി വല ഉപയോഗിച്ച് ജോഷിയെ കരയ്ക്കെത്തിക്കു കയായിരുന്നു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up