x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വനംവകുപ്പിനെതിരേ പ്രതിഷേധം ശക്തമാകുന്നു

വെബ് ഡെസ്ക്
Published: September 9, 2026 12:45 AM IST | Updated: September 9, 2026 12:45 AM IST

പ്രതീകാത്മക ചിത്രം

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ ഓവാലി പഞ്ചായത്തിലെ ലാറസ്റ്റനില്‍ ഭീതി പരത്തുന്ന നരഭോജി കടുവയെ ഇനിയും പിടികൂടാനായില്ല.

വനംവകുപ്പിനെതിരേ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു. 19-ാം ദിവസവും കടുവയ്ക്കായി തെരച്ചില്‍ തുടരുകയാണ്. വനംവകുപ്പിന്‍റെ സംവിധാനങ്ങള്‍ എല്ലാം ഉപയോഗിച്ചിട്ടും കടുവയെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഈ മേഖലയിലെ ജനങ്ങള്‍ ഇപ്പോഴും ഭീതിയോടെയാണ് കഴിയുന്നത്. മൂന്ന് ആഴ്ചയായി ഇവിടുത്തെ ജനങ്ങള്‍ക്ക് ജോലിക്ക് പോകാന്‍ സാധിച്ചിട്ടില്ല.

കുട്ടികളെ വനംവകുപ്പിന്‍റെ വാഹനത്തിലാണ് സ്‌കൂളുകളില്‍ എത്തിക്കുന്നത്. ജനവാസ മേഖലയില്‍പോലും കാട്ടുമൃഗങ്ങളെ ഭയന്ന് ജീവിക്കേണ്ട ദുരവസ്ഥയാണ് ഇവിടുത്തെ ജനങ്ങള്‍ക്കുള്ളത്. നീലഗിരി എംപി എ. രാജ ഒരു മാസത്തെ ഭക്ഷ്യ വസ്തുക്കള്‍ ഇവിടത്തെ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു. അത് ജനങ്ങള്‍ക്ക് ആശ്വാസമായിരിക്കുകയാണ്. കടുവയെ വെടിവച്ചു കൊല്ലണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കടുവയെ നിരീക്ഷിക്കുന്നതിനായി 170 കാമറകളാണ് പല ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. 13 കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. ഡ്രോണ്‍ കാമറകള്‍ വഴിയും നിരീക്ഷിക്കുന്നുണ്ട്. ബാലവാടി, കാമരാജ്, ഗവിപ്പാറ തുടങ്ങിയ പരിസര ഗ്രാമങ്ങളിലും കുംകിയാനകളെ ഉപയോഗിച്ച് തെരച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍ കടുവ ഇപ്പോഴും കാണാമറയത്തു തന്നെയാണ്.

ആടിനെ കടുവ കൊന്നു

ഗൂഡല്ലൂര്‍: ഓവാലി പഞ്ചായത്തിലെ ബാലവാടിയില്‍ ആടിനെ കടുവ കൊന്നു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പ്രദേശവാസിയായ രാജന്‍റെ ആടിനെയാണ് കടുവ കൊന്നത്.

വീടിന് സമീപത്തെ കൂട്ടില്‍ നിന്നാണ് ആടിനെ ആക്രമിച്ചത്. ഇതുസംബന്ധിച്ച് വനംവകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Tags : Protests NattuVishasham DistrictNews

Recent News

Corehub Up