x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുല്‍പ്പള്ളി സിഎച്ച്‌സി‍യുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യം

വെബ് ഡെസ്ക്
Published: July 21, 2026 02:46 AM IST | Updated: July 21, 2026 02:46 AM IST

പുല്‍പ്പള്ളി സാമൂഹികാരോഗ്യകേന്ദ്രം.

പുല്‍പ്പള്ളി: സാമൂഹികാരോഗ്യകേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമായി.

ചികിത്സാസംവിധാനങ്ങള്‍ ഉണ്ടായിട്ടും അപകടങ്ങളില്‍ പരിക്കേറ്റും മറ്റും എത്തുന്നവരെ താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്ന സാഹചര്യത്തിലാണിത്.

എക്‌സറേ യൂണിറ്റ്, ലബോറട്ടറി, ഓപ്പറേഷന്‍ തിയറ്റര്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ഹോം കെയര്‍, ഡെന്‍റല്‍ ക്ലിനിക്, സായാഹ്ന ഒപി, സ്പീച്ച് തെറാപ്പി, സൈക്കോ തെറാപ്പി, ഫിസിയോ തെറാപ്പി, ഓഫ് താമോളജി, കൗമാരക്കാര്‍ക്ക് കൗണ്‍സലിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ ആശുപത്രിയിലുണ്ട്. ഡോക്ടര്‍മാരും താത്കാലിക ജീവനക്കാരും അടക്കം 80 ഓളം പേരാണ് ഇവിടെ സേവനം ചെയ്യുന്നത്. പ്രതിമാസം 70 ലക്ഷത്തോളം രൂപയാണ് ആശുപത്രി പ്രവര്‍ത്തത്തിന് ചെലവ്. വാര്‍ഡില്‍ കിടത്തി ചികിത്സയ്ക്ക് സൗകര്യമുണ്ടെങ്കിലും പലപ്പോഴും കിടക്കകളില്‍ അധികവും കാലിയാണ്. ദിവസം ശരാശരി 500 രോഗികളാണ് ഒപിയില്‍ ചികിത്സ തേടുന്നത്. ഇവരില്‍ പലരും തൃപ്തിയോടെയല്ല മടങ്ങുന്നത്. സിഎച്ച്‌സിയില്‍ രാത്രി സേവനം പരിമിതമാണ്. ആശുപത്രി പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ഉത്തരവാദപ്പട്ടവര്‍ അടിയന്തരമായി ഇടപെണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Tags : Nattuvishesham DistrictNews

Recent News

Corehub Up