x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഴക്കെടുതി: സർക്കാർ കർഷകരെ കൈവിടരുതെന്ന് കേരള കോൺഗ്രസ്‌ -എം

വെബ് ഡെസ്ക്
Published: August 7, 2026 02:26 AM IST | Updated: August 7, 2026 02:26 AM IST

പ്രതീകാത്മക ചിത്രം

കണ്ണൂർ: സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയിൽ കർഷകരും സാധാരണ ജനങ്ങളും കടുത്ത ദുരിതത്തിലായിട്ടും സർക്കാർ ആവശ്യമായ അടിയന്തര ഇടപെടൽ നടത്തുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയതായി കേരള കോൺഗ്രസ്‌- എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആരോപിച്ചു. നെൽകൃഷി, വാഴ,റബർ, കുരുമുളക്, തെങ്ങ് ഉൾപ്പെടെയുള്ള വിവിധ കാർഷിക മേഖലകളിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

മഴക്കെടുതി ബാധിച്ച എല്ലാ മേഖലകളിലും അടിയന്തര സർവേ നടത്തി യഥാർഥ നഷ്ടം വിലയിരുത്തി, കർഷകർക്ക് കാലതാമസം കൂടാതെ പൂർണ നഷ്ടപരിഹാരം അനുവദിക്കണമെന്നും ദുരന്തബാധിത കുടുംബങ്ങൾക്ക് അടിയന്തര ധനസഹായവും കൃഷി പുനരാരംഭിക്കുന്നതിനുള്ള പ്രത്യേക പാക്കേജും പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്‍റ് ജോയി കൊന്നക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജോയിസ് പുത്തൻപുര, മാത്യു കുന്നപ്പള്ളി, സജി കുറ്റിയാനിമറ്റം, ജോസ് ചെമ്പേരി, ജോബിച്ചൻ മൈലാടൂർ, കെ.ടി. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up