പി.പി. റാഫേൽ അക്ഷരങ്ങളെ കീഴ്മേൽ മറിച്ചെഴുതുന്നു(ഫയൽ ചിത്രം)
പെരുമ്പാവൂര്‍: അക്ഷരങ്ങളെ കലയാക്കി മാറ്റിയ കൂവപ്പടിയുടെ സ്വന്തം പി.പി. റാഫേല്‍ പള്ളിക്കരക്കാരന്റെ (ത്രീഡി ബേബി റാഫേല്‍-74) വിയോഗം നാടിന് തീരാദുഖമായി. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, അറബി ഭാഷകളിലായി അഞ്ചു തരത്തില്‍ അക്ഷരങ്ങളെ കീഴ്മേല്‍ മറിച്ച്, കണ്ണാടിയില്‍ പ്രതിഫലിക്കുന്നതുപോലെ അനായാസം എഴുതുന്ന മിറര്‍ ഇമേജ് റൈറ്റിംഗ് വിദ്യയിൽ പ്രശസ്തനായിരുന്നു അദ്ദേഹം.
ഇരുകൈകളും ഉപയോഗിച്ച് ഒരേസമയം വ്യത്യസ്ത ഭാഷകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ എഴുതുക, ചുണ്ടുകളും കാല്‍വിരലുകളും കൊണ്ട് അക്ഷരങ്ങള്‍ കുറിക്കുക, കണ്ണുകെട്ടി എഴുതുക, വര്‍ത്തമാനപത്രങ്ങളുടെ റിവേഴ്സ് റീഡിംഗ്, ഇതുകൂടാതെ മ്യൂസിക്കല്‍ കീബോര്‍ഡ് തലതിരിച്ചു പിടിച്ചു വായിക്കുക തുടങ്ങിയവ അദ്ദേഹത്തിന്റെ അവിശ്വസനീയ പ്രകടനങ്ങളില്‍ ചിലത് മാത്രമായിരുന്നു.
2007ല്‍ ഇന്ത്യന്‍ ട്രേഡ് ഫെയര്‍ ഫൗണ്ടേഷന്റെ റൈറ്റിംഗ് വിസാര്‍ഡ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
കളമശേരി എച്ച്എംടിയില്‍ 30 വര്‍ഷം മെഷീനിസ്റ്റായി സേവനമനുഷ്ഠിച്ച ശേഷം കൂവപ്പടിയില്‍ ത്രീഡി ഡിജിറ്റല്‍ സ്റ്റുഡിയോ ആരംഭിച്ചു. ഓട്ടന്തുള്ളല്, കവിത, വേഷപ്രച്ഛന്ന മത്സരം, അഭിനയം തുടങ്ങിയ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം വ്യത്യസ്ത വേഷങ്ങളിലൂടെ ശ്രദ്ധനേടി.
Tags : Local News Nattuvishesham Ernakulam