x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എസ്‌റ്റേറ്റ് മേഖലയില്‍ നരഭോജി കടുവ : തൊഴില്‍ രംഗം സ്തംഭനാവസ്ഥയില്‍; ജാഗ്രതാ നിര്‍ദേശം നല്‍കി വനംവകുപ്പ്


Published: July 6, 2026 06:11 AM IST | Updated: July 6, 2026 06:11 AM IST

കരുവാരകുണ്ട്: കേരള എസ്റ്റേറ്റ് മേഖലയില്‍ വീണ്ടും നരഭോജി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ തൊഴില്‍ മേഖലയില്‍ സ്തംഭനാവസ്ഥ. കടുവയെ ഭയന്ന് തൊഴിലാളികള്‍ ജോലിക്കെത്തുന്നില്ല. കര്‍ഷകര്‍ക്കിത് കനത്ത നഷ്ടമാണ് വരുത്തി വയ്ക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തില്‍ വനം വകുപ്പ് അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് മലയോര ജാഗ്രതാ സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ടാപ്പിംഗ് തൊഴിലാളി കടുവയുടെ പിടിയില്‍പ്പെടാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇതേ തുടര്‍ന്ന് വനമേഖലയിലെ കര്‍ഷകരും തൊഴിലാളികളും അതീവ ജാഗ്രതയിലാണ്.

സന്ധ്യാസമയങ്ങളിലും പുലര്‍ച്ചെയുമുള്ള യാത്രകളും കാര്‍ഷിക ജോലികളും പരിമിതപ്പെടുത്തേണ്ട സാഹചര്യമാണുള്ളത്. കഴിഞ്ഞ ദിവസം തൊഴിലാളികള്‍ കടുവയെ മുഖാമുഖം കണ്ടതോടെ വനവകുപ്പ് അധികൃതര്‍ പ്രദേശത്ത് പരിശോധനയും നിരീക്ഷണ തുടങ്ങി. പ്രദേശവാസികള്‍ അനാവശ്യമായി വനാതിര്‍ത്തിയോട് ചേര്‍ന്ന മേഖലകളില്‍ പോകരുതെന്നാണ് കരുതല്‍ നിര്‍ദേശം.

ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്നും നിര്‍ദേശമുണ്ട്. വനത്തോട് ചേര്‍ന്നുകിടക്കുന്ന കാടുമൂടിക്കിടക്കുന്ന കൃഷിയിടങ്ങളില്‍ അപകടകാരികളായ വന്യ ജീവികള്‍ തമ്പടിക്കാന്‍ സാധ്യതയേറെയാണ്. ഇത് വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണെന്ന് മലയോര ജനജാഗ്രതാ സമിതി ഭാരവാഹികള്‍ പറഞ്ഞു.

കൂടുതല്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണം: മലയോര ജാഗ്രതാ സമിതി

കരുവാരക്കുണ്ട്: വന്യജീവികളുടെ സഞ്ചാരപാതകള്‍ക്ക് സമീപമുള്ള ഭൂമികളിലെ കുറ്റിക്കാടുകള്‍ നീക്കം ചെയ്യണമെന്ന് മലയോര ജാഗ്രതാ സമിതി. കടുവയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലകളില്‍ കൂടുതല്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണം.

രാത്രികാല പട്രോളിംഗ് വര്‍ധിപ്പിക്കണം. ജനങ്ങള്‍ക്ക് സമയബന്ധിതമായി മുന്നറിയിപ്പുകള്‍ നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും സമിതി ആവശ്യപ്പെട്ടു. അതോടൊപ്പം പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വനംവകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍, പോലീസ്, ജനപ്രതിനിധികള്‍ എന്നിവര്‍ സംയുക്തമായി പ്രവര്‍ത്തിക്കണമെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

വന്യജീവി ശല്യം രൂക്ഷമായ മലയോര മേഖലകളില്‍ ദീര്‍ഘകാല പരിഹാര നടപടികള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്നാണ് ആവശ്യം. വനാതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ജനങ്ങളുടെ ആശങ്ക പരിഹരിക്കുനനതിനായി പ്രത്യേക പദ്ധതി തയ്യാറാക്കുകയും വേണമെന്നും ആവശ്യമുണ്ട്. യോഗത്തില്‍ ഒ.പി. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു.

അയ്യൂബ് മേലേടത്ത്, മാനുവല്‍ കുട്ടി മണിമല, കുഞ്ഞിമോന്‍ പുല്‍വെട്ട എന്നിവര്‍ പ്രസംഗിച്ചു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up