x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗുണ്ടൽപേട്ടയിലേക്കുള്ള പ്രിയദർശിനിയിൽ കയറാൻ സ്ത്രീ യാത്രക്കാരുടെ തിരക്ക്


Published: August 9, 2026 07:12 AM IST | Updated: August 9, 2026 07:12 AM IST

സുൽത്താൻ ബത്തേരി: കർണാടകയിലെ ഗ്രാമീണ കാഴ്ചകൾ ആസ്വദിക്കാനും പൂക്കളും മുന്തിരിത്തോട്ടങ്ങളും കാണാനുമായി സുൽത്താൻ ബത്തേരിയിൽ നിന്ന് ഗുണ്ടൽപേട്ടയിലേക്ക് സർവീസ് നടത്തുന്ന അന്തർസംസ്ഥാന കെഎസ്ആർടിസി പ്രിയദർശിനി ബസിൽ യാത്രക്കാരുടെ തിരക്കേറുന്നു. സ്ത്രീകളാണ് ബത്തേരി ബസ് സ്റ്റാൻഡിൽ ബസ് കാത്ത് വലിയ തോതിൽ എത്തുന്നത്.

കർണാടകയിലെ വിവിധ ഗ്രാമങ്ങളിൽ പൂക്കാലത്ത് വിരിഞ്ഞുനിൽക്കുന്ന പൂന്തോട്ടങ്ങളും മുന്തിരിത്തോട്ടങ്ങളുമാണ് യാത്രക്കാരെ ആകർഷിക്കുന്നത്. വയനാട്ടിൽ നിന്ന് എളുപ്പത്തിൽ കർണാടകയിലെ ഗ്രാമപ്രദേശങ്ങളിലേക്ക് എത്താൻ കഴിയുന്നതും കുറഞ്ഞ ചെലവിലുള്ള യാത്രാസൗകര്യവുമാണ് പ്രിയദർശിനി സർവീസിന്‍റെ പ്രധാന ആകർഷണം.

പൂക്കളുടെ കൃഷിയിടങ്ങളും മുന്തിരിത്തോട്ടങ്ങളും കാണാനും ചിത്രങ്ങൾ പകർത്താനും കുടുംബസമേതവും കൂട്ടമായും നിരവധി പേരാണ് ദിവസേന പ്രിയദർശിനിയിൽ യാത്ര ചെയ്യുന്നത്.

യാത്രയ്ക്കിടെ കർണാടക ഗ്രാമങ്ങളുടെ പ്രകൃതിഭംഗി ആസ്വദിക്കാനും സാധിക്കുന്നതിനാൽ സർവീസിന് ഇപ്പോൾ കൂടുതൽ ജനപ്രീതി ലഭിച്ചുവരികയാണ്.

Tags :

Recent News

Corehub Up