നെയ്യാറ്റിന്‍കര : ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ സ്ഥിരമായി പിന്തുടർന്ന് ശല്യം ചെയ്യുകയും വീട്ടിൽ അതിക്രമിച്ചു കടന്ന് ലൈംഗികാതിക്രമം നടത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി 15 വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
ബാലരാമപുരം വഴിമുക്ക് സ്വദേശി അബ്ദുൽ അഹദി (31) നെയാണ് വിവിധ വകുപ്പുകളിലായി നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്ജി കെ.എം സുജ ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ് വിനോദ്, അഡ്വ. വി.ആര് മായാദേവി എന്നിവർ ഹാജരായി.
ബാലരാമപുരം എസ്.എച്ച്.ഒ ആയിരുന്ന ടി.പി.സെന്തിൽകുമാറാണ് കേസ് അന്വേഷിച്ചത്.