x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അപ്പര്‍ കുട്ടനാട്ടിന് പ്രത്യേക പാക്കേജ് അനുവദിക്കണം: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്

വെബ് ഡെസ്ക്
Published: September 11, 2026 10:59 PM IST | Updated: September 11, 2026 10:59 PM IST

സജീവ് ജോസഫ് എംഎല്‍എ ക്ക് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഈപ്പന്‍ കുര്യന്‍ നിവേദനം സമര്‍പ്പിക്കുന്നു.

തിരുവല്ല: കോലയാറിന്‍റെയും അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ തോടുകളുടെയും കൈത്തോടുകളുടെയും പുനര്‍ജീവനത്തിന് സമഗ്ര പദ്ധതി ആവഷ്‌കരിക്കണമെന്ന് നിയമസഭാ പരിസ്ഥിതി സമിതിക്ക് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് നിവേദനം നൽകി.

പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഈപ്പന്‍ കുര്യന്‍ പരിസ്ഥിതി സമിതി ചെയര്‍പേഴ്‌സണ്‍ സജീവ് ജോസഫ് എംഎല്‍എയ്ക്കു നിവേദനം കൈമാറി.

ആഫ്രിക്കന്‍ പായലും വാഴപ്പോളയും കബോംബ പോലെയുളള അധിനിവേശ സസ്യങ്ങളും കയറി അപ്പര്‍ കുട്ടനാട്ടിലെ തോടുകളും ജലാശയങ്ങളും അടഞ്ഞിരിക്കുകയാണ്. അപ്പര്‍ കുട്ടനാട്ടില്‍ വന്‍തോതില്‍ കീടനാശിനിയും വളവും പ്രയോഗിക്കുന്നതുമൂലം വിവിധ രോഗങ്ങള്‍ വ്യാപകമായിരിക്കുകയാണ്. കളനാശിനിയും കീടനാശിനിയും നിരുത്സാഹപ്പെടുത്തി ജൈവകൃഷിക്ക് പ്രാധാന്യം നല്‍കണം.

ജലം, മണ്ണ്, വായു എന്നിവയിലെ കീടനാശിനി, രാസവള സാന്നിധ്യം കണ്ടെത്താന്‍ പ്രത്യേക പരിശോധന എന്നിവ നടത്തുക, ഭക്ഷ്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക കാര്‍ഷിക പാക്കേജ്, പരിസ്ഥിതിയെ വീണ്ടെടുക്കുന്നതിന് നടപടി തുടങ്ങിയവ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

തോടുകള്‍ക്ക് നമ്പറിട്ട് അടയാളപ്പെടുത്തി കൈയേറ്റം ഒഴിപ്പിക്കണം. ജലസാക്ഷരത വര്‍ധിപ്പിച്ച് ജലാശയ മലിനീകരണം തടയണമെന്നും നിവേദത്തില്‍ പറയുന്നു.

Tags : District News Nattuvishesham Special package Upper Kuttanad Pulikeezhu Block

Recent News

Corehub Up