പ്രതീകാത്മക ചിത്രം
നേമം: ഓണക്കാലമെത്തിയാല്‍ ഊഞ്ഞാലുകള്ക്കും പ്രധാന്യമേറെയാണ്. ഇന്നു പഴയ തലമുറ പറഞ്ഞുകൊടുക്കുന്ന ഓണക്കാലസ്മൃതികളില് മാത്രമായി കുട്ടികള്‍ക്ക് ഊഞ്ഞാല്... പണ്ട് ഓണം പടിവാതിക്കലെത്തിയാലുടന് വീടുകളില്‍ ഊഞ്ഞാലിടും, കുട്ടികള്‍ക്ക് മത്സരിച്ച് ആടാനും പാടാനുമായി. ഇന്നത്തെ തലമുറ പേരിനെങ്കിലും ഊഞ്ഞാലാടുന്നതു കോളേജുകളിലും സ്കൂളുകളിലും തട്ടിക്കൂട്ടുന്ന ഓണാഘോഷങ്ങള്‍ക്കു മാറ്റു കൂട്ടാന്‍ വേണ്ടി മാത്രമാണെന്നതാണ് സത്യം.
പഴയക്കാലത്ത് ചിങ്ങം പിറന്നാലുടന്‍ ഓണത്തിന്റെ വരവറിയിച്ചു തൊടിയിലെ നാട്ടുമാവ്, പ്ലാവ്, പറങ്കിമാവ് തുടങ്ങിയവയുടെ ചില്ലയിൽ ഊ ഞ്ഞാലിടും. ഊഞ്ഞാലുമായി ബന്ധപ്പെട്ട് പണ്ടു കാലത്ത് ധാരാളം പാട്ടുകളും മത്സരങ്ങളും ഉണ്ടായിരുന്നു. ഊഞ്ഞാലിലിരുന്ന് ഏറ്റവും കൂടുതല്‍ സമയം ആടി പറക്കുക, ഏറ്റവും ഉയരത്തിലെത്തി ഇലതൊട്ടുവരിക തുടങ്ങിയവ അവ യിൽ ചിലതുമാത്രം.
ഓണപ്പാട്ടുകള്‍ പാടിയുള്ള ഊഞ്ഞാലാട്ടം മലയാളിക്ക് ഗൃഹാതുരമായ ഒരോര്‍മയാണ്. മുമ്പ് ഊഞ്ഞാലിടാന്‍ കയറിനു പുറമെ ഒരിക്കലും പൊട്ടാത്ത പലതരം വള്ളികളുപയോഗിച്ചിരുന്നു. ഇന്നു നാട്ടിന് പുറങ്ങളിലെ അപൂര്‍വം ചില വീടുകളില്‍ മാത്രമാണ് ഓണത്തിന് ഊഞ്ഞാലുകള്‍ കാണാന്‍ കഴിയുക. പറമ്പില്‍നിന്നും മരങ്ങള്‍ വെട്ടിമാറ്റി മണ്ണായ മണ്ണിലെല്ലാം കോണ്‍ക്രീറ്റ് സൗധങ്ങളുയര്‍ന്നപ്പോള്‍ വീട്ടുമുറ്റത്തുനിന്നും ഊഞ്ഞാലും പടിയിറങ്ങി. നഗരത്തിലെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലെപ്പോഴും ആടാന്‍ പ്ലാസ്റ്റിക് ചരടില്‍ കൂട്ടിയിണക്കിയ ഊഞ്ഞാലുകള്‍ ലഭ്യമാണെങ്കിലും വീട്ടുപറമ്പില്‍ ഓണക്കാലത്ത് മരചില്ലയില്‍ കെട്ടിയാടുന്ന ഊഞ്ഞാലിന്റെ അനുഭവം അതിനു പകര്‍ന്ന് നല്കാന് കഴിയില്ല.
Tags : Nattuvishesham District News Swings Onam memories