കൂട്ടുപുഴയിലെ അയ്യപ്പക്ഷേത്രത്തിൽ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ.
ഇരിട്ടി: കൂട്ടുപുഴ അയ്യപ്പ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ ഇരിട്ടി പോലീസ് അറസ്റ്റു ചെയ്തു. തലശേരി തിരുവങ്ങാട് സ്വദേശി എ.കെ. സിദ്ദിഖ് ആണ് അറസ്റ്റിലായത്. മാർച്ച് ഒന്നിനാണ് ക്ഷേത്രത്തിനുള്ളിലെ ഭണ്ഡാരവും ഓഫീസിലെ അലമാരയും കുത്തിത്തുറന്ന് 30,000 രൂപയോളം കവർന്നത് ശ്രദ്ധയിൽപെടുന്നത്.
അധികൃതർ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാകുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് സിദ്ദിഖ്. ഫെബ്രുവരി രണ്ടിന് ജയിലിൽ നിന്ന് ഇറങ്ങിയ പ്രതി കൂട്ടുപുഴ പേരട്ടയിൽ എത്തി രണ്ടുദിവസം വാടകയ്ക്ക് റൂമെടുത്ത് താമസിച്ച ശേഷമാണ് തൊട്ടടുത്തുള്ള അയ്യപ്പക്ഷേത്രത്തിൽ മോഷണം നടത്തിയത്.
ഇരിട്ടി പ്രിൻസിപ്പൽ എസ്ഐ കെ. ഷറഫുദ്ദീൻ, കണ്ണൂർ റൂറൽ എസ്പി സ്ക്വാഡ് അംഗങ്ങളായ എ.എം. ഷിജോയ്, കെ.ജെ. ജയദേവ്, രതീഷ് കല്യാട് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തളിപ്പറമ്പിൽ നിന്നും സിദ്ദിഖിനെ പിടികൂടിയത്.
വെള്ളിയാഴ്ച വൈകുന്നേരം കൂട്ടുപുഴയിലെ ക്ഷേത്രത്തിൽ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാട്ടുകാരിൽ ചിലർ പ്രതിയെ മർദിക്കാനും ശ്രമിച്ചിരുന്നു.
Tags : Temple theft nattuvishesham local news