x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉപയോഗശൂന്യമായി കാർഷികയന്ത്രങ്ങൾ : തുരുമ്പെടുത്ത് ലക്ഷങ്ങൾ


Published: July 4, 2026 07:34 AM IST | Updated: July 4, 2026 07:34 AM IST

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട കൊയ്ത്തുമെതി യന്ത്രം.

കടുത്തുരുത്തി: കാര്‍ഷികാവിശ്യങ്ങള്‍ക്കായെത്തിച്ച യന്ത്രങ്ങള്‍ കാറ്റും മഴയുമേറ്റ് തുരുമ്പെടുത്ത് നശിക്കുന്നു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പരിസരത്താണ് കൃഷി വകുപ്പിന്‍റെ കാര്‍ഷികയന്ത്രങ്ങള്‍ ഉപയോഗശൂന്യമായി നാശാവസ്ഥയിലുള്ളത്. തുറസായ സ്ഥലത്ത് കിടക്കുന്ന യന്ത്രങ്ങള്‍ മഴയ്ക്കും വെയിലിനുമൊപ്പം കാടുകയറി മൂടിയ നാശാവസ്ഥയിലാണ്. കൊയ്ത്തിനും മെതിക്കും നടീലിനും മറ്റുമായി കര്‍ഷകര്‍ക്ക് വാടകയ്ക്കു നല്‍കിയിരുന്ന യന്ത്രങ്ങളാണ് ഇവയെല്ലാം.

ലക്ഷക്കണക്കിന് രൂപയുടെ കാര്‍ഷികോപകരണങ്ങളാണ് അധികാരികളുടെ കണ്‍മുമ്പില്‍ കിടന്നുനശിക്കുന്നത്. 25 ലക്ഷത്തോളം രൂപ വില വരുന്ന കൊയ്ത്ത് മെതിയന്ത്രം, ലക്ഷങ്ങള്‍ വില വരുന്ന നടീല്‍ യന്ത്രങ്ങള്‍, മറ്റു യന്ത്രസാമഗ്രികള്‍ എന്നിങ്ങനെ നിരവധി കാര്‍ഷികോപകരണങ്ങളാണ് നാശാവസ്ഥയിലുള്ളത്.
ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അഗ്രോ സര്‍വീസ് സൊസൈറ്റിയുടേതാണ് കാര്‍ഷികോപകരണങ്ങള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയതാണ് കൊയ്ത്ത് മെതിയന്ത്രം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍തന്നെ യന്ത്രം തകരാറിലായി. അന്നത്തെ ഭരണസമിതി പലതവണ യന്ത്രം നന്നാക്കിയെങ്കിലും വീണ്ടും കേടായതോടെ ഉപേക്ഷിക്കുകയായിരുന്നു.

ഏതാനും വര്‍ഷം ബ്ലോക്ക് പഞ്ചായത്തിന്‍റെ കാര്‍ ഷെഡില്‍ കൊയ്ത് മെതിയന്ത്രം സൂക്ഷിച്ചു. പിന്നീട് ബ്ലോക്ക് പഞ്ചായത്ത് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുകയും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതോടെ കേടായ കൊയ്ത്ത് മെതിയന്ത്രം ബ്ലോക്ക് പഞ്ചായത്ത് പരിസരത്തുള്ള പുരയിടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. തൊഴിലാളി ക്ഷാമം പരിഹരിക്കാനായി കര്‍ഷകര്‍ക്കായി വാങ്ങിയ നടീല്‍ യന്ത്രത്തിന്‍റെ അവസ്ഥയും സമാനമാണ്.

ലക്ഷങ്ങള്‍ വിലയുള്ള കാര്‍ഷികോപകരണങ്ങള്‍ വെയിലിലും മഴയിലും നശിക്കാതെ സംരക്ഷിക്കാന്‍ ഒരു ഷെഡ് പോലും നിര്‍മിക്കാത്ത അധികൃതരുടെ നിലപാട് പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. യന്ത്രങ്ങള്‍ നന്നാക്കി ഉപയോഗിക്കാന്‍ കഴിയാത്ത വിധം കാലഹരണപ്പെട്ടെങ്കില്‍ എന്‍ജിനിയറിംഗ് വിഭാഗം വില നിശ്ചയിച്ചു ലേലം ചെയ്യണം. വെയിലും മഴയുമേറ്റ് കാര്‍ഷിക ഉപകരണങ്ങള്‍ നശിപ്പിക്കുന്നത് കര്‍ഷകരോടും പൊതുജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് കര്‍ഷകരും നാട്ടുകാരും ചൂണ്ടികാണിക്കുന്നു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up