പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോഴിക്കോട് നാഷണൽ ഹെൽത്ത് മിഷനിൽ നിലവിലെ താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്താന്‍ തീരുമാനം.
1300ഓളം കരാര്‍ ജീവനക്കാരും 30 ദിവസ വേതനക്കാരുമാണ് ജില്ലയിലുള്ളത്.30 താൽക്കാലിക ജീവനക്കാരുടെയും കരാര്‍ പുതുക്കിയിട്ടില്ല. ക്ലീനിംഗ്, ഡ്രൈവര്‍, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലാണ് താൽക്കാലിക ജീവനക്കാരുള്ളത്. 15 വര്‍ഷം സര്‍വീസുള്ളവര്‍ക്ക് ഉൾപ്പെടെയാണ് ജോലി നഷ്ടപ്പെടുക. തസ്തികകളിലേക്ക് പുതിയ ആളുകളെ നിയമിക്കാൻഅഭിമുഖവും വച്ചിട്ടുണ്ട്. സർക്കാരുകൾ മാറിവരുമ്പോൾ ജീവനക്കാരുടെ കാലാവധി ഓരോ വർഷവും മാനദണ്ഡപ്രകാരം പുതുക്കി നൽകുകയാണ് പതിവെന്ന് ഒരു വിഭാഗം ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം കരാര്‍ ജീവനക്കാരുടെ സേവന കാലാവധി രണ്ട് മാസത്തേക്കാണ് ആരോഗ്യവകുപ്പ് നീട്ടി നൽകിയത്. ജില്ലാ പ്രോഗ്രാം മാനേജര്‍ 15നുള്ളിൽ നൽകുന്ന റിപ്പോര്‍ട്ടനുസരിച്ചായിരിക്കും കരാര്‍ ജീവനക്കാരിൽ ആരൊക്കെ തുടരണമെന്ന കാര്യത്തില്‍ തീരുമാനമാകുക. ഡോക്ടര്‍മാര്‍ മുതൽ ഓഫീസ് അറ്റൻഡന്റ് വരെയുള്ളവര്‍ കരാറിൽ ജോലി ചെയ്യുന്നുണ്ട്. പ്രായപരിധി കഴിഞ്ഞവരുൾപ്പെടെ ഉപജീവനമാര്‍ഗം ഇല്ലാതാകുന്നതിന്റെ ആശങ്കയിലാലാണ് ഉള്ളത്.