x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാരാത്തുകുന്നിൽ വീണ്ടും കാട്ടാനയിറങ്ങി; വ്യാപക കൃഷിനാശം

വെബ് ഡെസ്ക്
Published: September 10, 2026 03:47 AM IST | Updated: September 10, 2026 03:47 AM IST

വടക്കാഞ്ചേരി മാരാത്തുകുന്ന് പ്രദേശത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടം തെങ്ങിൻതൈ നശിപ്പിച്ച നിലയിൽ.

വടക്കാഞ്ചേരി: മാരാത്തുകുന്ന് ആണി കമ്പനിക്ക് സമീപം വീണ്ടും കാട്ടാനയിറങ്ങി ജനവാസമേഖലയിൽ ഭീതിവിതച്ചു. കഴിഞ്ഞദിവസം പുലർച്ചെയാണ് കാട്ടാനകളിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചത്.

പ്രദേശത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടം തെങ്ങ്, വാഴ, കവുങ്ങ്, പന തുടങ്ങിയ കാർഷികവിളകൾ പൂർണമായും നശിപ്പിച്ചു. കാട്ടാന എത്തിയത് പ്രദേശവാസികളെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരെത്തിയാണ് കാട്ടാനകളെ തുരത്തിയത്. പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് വനംവകുപ്പിനോടും അധികാരികളോടും നാട്ടുകാർ ആവശ്യപ്പെട്ടു.

Tags : Nattuvishesham DistrictNews DeepikaNews Wild elephant

Recent News

Corehub Up