x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കടുവയെ കൂടുവച്ച് പിടിക്കണമെന്ന്

വെബ്ഡെസ്ക്
Published: August 11, 2026 02:22 AM IST | Updated: August 11, 2026 02:22 AM IST

ഗൂഡല്ലൂര്‍: ഓവാലി പഞ്ചായത്തിലെ ബാലവാടിക്കടുത്ത ലാറസ്റ്റന്‍ മേഖലയില്‍ കടുവ വയോധികനെ കൊന്നുതിന്ന സംഭവത്തില്‍ ജനരോഷം രൂക്ഷമായ സാഹചര്യത്തില്‍ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി.

എസിഎഫ് ശ്രീനിവാസന്‍റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് കടുവയെ തെരയുന്നത്. അതേസമയം നരഭോജി കടുവയെ കൂടുവച്ചു പിടിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിന് പതിനൊന്ന് ഇടങ്ങളില്‍ വനംവകുപ്പ് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഡ്രോണ്‍ കാമറ വഴിയും വനംവകുപ്പിന്‍റെ പ്രത്യേക പരിശീലനം നേടി നായയെ ഉപയോഗിച്ചും കടുവയെ തേടി വരികയാണ്.

വനംവകുപ്പ് ജീവനക്കാര്‍ ഈ മേഖലയില്‍ പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്. അസമയങ്ങളില്‍ തനിച്ച് വനമേഖലയില്‍ ആരും സഞ്ചരിക്കരുതെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് അറിയിച്ചു. ജനങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതില്‍ നീലഗിരിയില്‍ വനംവകുപ്പ് സമ്പൂര്‍ണ പരാജയമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇവിടുത്തെ സ്വകാര്യ എസ്റ്റേറ്റില്‍ വച്ചാണ് കടുവയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടത്. പ്രദേശവാസിയായ ബാലകൃഷ്ണനാണ് മരിച്ചത്. വെള്ളം തുറന്നു വിടുന്നതിന് വേണ്ടി പോയ സമയത്താണ് കടുവയുടെ ആക്രമണം ഉണ്ടായത്.

Tags : Nattuvishesham DistrictNews DeepikaNews tiger

Recent News

Corehub Up