x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗന്ധകശാലയുടെ സുഗന്ധം പരത്താനൊരുങ്ങി സുഗന്ധഗിരിയിലെ പാടങ്ങള്‍

വെബ് ഡെസ്ക്
Published: September 9, 2026 12:52 AM IST | Updated: September 9, 2026 12:52 AM IST

ഗന്ധകശാല കൃഷിക്ക് സുഗന്ധഗിരിയില്‍ വയല്‍ ഒരുക്കുന്നു.

വൈത്തിരി: സുഗന്ധഗിരിയില്‍ ഇനി ഗന്ധകശാലയുടെ സുഗന്ധം പരക്കും. തരിശുനിലങ്ങള്‍ പ്രയോജപ്പെടുത്താന്‍ പൊഴുതന പഞ്ചായത്തും കൃഷി ഭവനും ആസൂത്രണം ചെയ്ത പദ്ധതിയില്‍ സുഗന്ധഗിരിയില്‍ പാരമ്പര്യ സുഗന്ധ നെല്ലിനമായ ഗന്ധകശാല കൃഷി ചെയ്യുന്നതിന് ഒരുക്കം നടന്നുവരികയാണ്. മലയോര ഭംഗിയും ഗോത്ര പാരമ്പര്യവും സമ്മേളിക്കുന്ന സുഗന്ധഗിരിയില്‍ മാസങ്ങള്‍ കഴിയുമ്പോള്‍ ഗന്ധകശാലയുടെ കതിരുകള്‍ വിളയും.

സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 2,516 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതും വനത്താല്‍ ചുറ്റപ്പെട്ടതുമായ സുഗന്ധഗിരിയില്‍ നെല്‍കൃഷിയുടെ വീണ്ടെടുപ്പിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.

യോജ്യമായ വയലുകള്‍ തെരഞ്ഞെടുത്താണ് നെല്‍കൃഷിക്ക് തയാറാക്കുന്നത്. കാലാവസ്ഥയ്ക്കും മണ്ണിനും ഏറെ യോജിച്ചതും വിപണിയില്‍ മികച്ച മൂല്യമുള്ളതുമായ നെല്ലിനം എന്ന നിലയിലാണ് നടീലിന് ഗന്ധകശാല തെരഞ്ഞെടുത്തത്.

വര്‍ഷങ്ങളായി തരിശുകിടന്ന മണ്ണ് ഒരുക്കുന്നതിന് പ്രാദേശിക കൂട്ടായ്മകളുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. യുവാക്കളും മുതിര്‍ന്ന കര്‍ഷകരും കൈകോര്‍ത്താണ് പ്രവൃത്തികളില്‍ പങ്കാളികളാകുന്നത്. തരിശുനിലത്തെ കൃഷി പഞ്ചായത്തിനെ കാര്‍ഷിക സമൃദ്ധിയിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന പ്രതീക്ഷയിലാണ് ഭരണസമിതിയും കൃഷി ഉദ്യോഗസ്ഥരും.

Tags : Gandhakasala. NattuVishasham DistrictNews

Recent News

Corehub Up