x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കര്‍ഷകമുക്ത സംസ്ഥാനമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു


Published: October 29, 2025 11:52 PM IST | Updated: October 29, 2025 11:52 PM IST

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നെല്‍ക്കര്‍ഷക സംരക്ഷണസമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ രക്ഷാധികാരിയും

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ നെല്‍ക്കര്‍ഷകരോട് കാണിക്കുന്ന കടുത്ത അവഗണനയ്‌ക്കെതിരേ നെല്‍ക്കര്‍ഷക സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റിലേക്ക് നെല്‍ക്കര്‍ഷകര്‍ മാര്‍ച്ചും ധര്‍ണയും നടത്തി. നടനും നെല്‍ക്കര്‍ഷക സംരക്ഷണ സമിതി രക്ഷാധികാരിയുമായ കൃഷ്ണപ്രസാദ് ധര്‍ണ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന വികലമായ നയങ്ങള്‍മൂലം ദാരിദ്ര്യമുക്ത സംസ്ഥാനമല്ല മറിച്ച് കര്‍ഷകമുക്ത സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്ന് കൃഷ്ണപ്രസാദ് പറഞ്ഞു.

നെല്‍ക്കര്‍ഷകരോടുള്ള കടുത്ത അവഗണനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിയില്‍നിന്ന് ഉണ്ടായത്. ഒന്നാം വിളയുടെ നെല്ലുസംഭരണം അപ്പാടെ താളംതെറ്റിയ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന നടപടി ഉണ്ടാവാതിരുന്നത് പ്രതിഷേധാർഹമാണ്. അടിയന്തരമായി നെല്ല് സംഭരണ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്ന് കൃഷ്ണപ്രസാദ് ആവശ്യപ്പെട്ടു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വെള്ളക്കിണര്‍ ജംഗ്ഷനില്‍നിന്ന് ആരംഭിച്ച കര്‍ഷക പ്രതിഷേധ റാലി രക്ഷാധികാരി വി.ജെ. ലാലി ഫ്ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നടന്ന ധര്‍ണയില്‍

സംസ്ഥാന പ്രസിഡന്‍റ് റജീന അഷ്റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ സോണിച്ചന്‍ പുളിങ്കുന്ന്, പി.ആര്‍. സതീശന്‍, ലാലിച്ചന്‍ പള്ളിവാതുക്കല്‍, പി. വേലായുധന്‍ നായര്‍, ജോസ് കാവനാട്, റോയി ഊരാംവേലി, ഷാജി മുടന്താഞ്ഞിലി, സുഭാഷ് പറമ്പശേരി, കാര്‍ത്തികേയന്‍ കൈനകരി, സുനു പി. ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് ഭാരവാഹികള്‍ നിവേദനം നല്‍കി.

പ്രശ്‌നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി, നാളെത്തന്നെ നെല്ല് സംഭരണം ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പു നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.

Tags : state farmer nattuvisesham local news

Recent News

Corehub Up