x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എസി കനാല്‍ ആഴംകൂട്ടി തുറക്കണമെന്ന ആവശ്യം ഈ സര്‍ക്കാരെങ്കിലും കേള്‍ക്കാതെ പോകരുതേ...

വെബ് ഡെസ്ക്
Published: August 4, 2026 11:33 PM IST | Updated: August 4, 2026 11:33 PM IST

എസി കനാലില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയില്‍.

ചങ്ങനാശേരി: എസി കനാല്‍ കവിഞ്ഞൊഴുകി ഈവര്‍ഷവും പതിവുതെറ്റാതെ എസി റോഡില്‍ പ്രളയം. എഴുനൂറോളം കോടിയോളം രൂപമുടക്കി നിര്‍മിച്ച റോഡിലാണ് കിലോമീറ്ററുകളോളം വെള്ളക്കെട്ട് രൂപപ്പെട്ടത്. എസി കനാല്‍ കവിഞ്ഞ് എസി റോഡിലൂടെ വശത്തുള്ള റോഡുകള്‍ മൂടിയാണ് വെള്ളം ഒഴുകുന്നത്.

ഇത് ഗതാഗതം തടസപ്പെടുത്തുന്നതിനും സമീപവാസികളുടെ വീടുകള്‍ക്കും റോഡിന്‍റെ തകര്‍ച്ചക്കും ഒരുപോലെ കാരണമാകുമെന്നുറപ്പാണ്. എസി കനാല്‍ ആഴംകൂട്ടി എക്കലും പോളയും മാലിന്യങ്ങളും നീക്കംചെയ്ത് തുറക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്.

കേരളം ഭരിച്ച വിവിധ സര്‍ക്കാരുകള്‍ക്കുമുമ്പില്‍ കുട്ടനാട്, അപ്പര്‍കുട്ടനാട് നിവാസികളും വിവിധ സംഘടനകളും ഈ വിഷയം നിരന്തരമായി ഉന്നയിച്ചിട്ടും ചെവിക്കൊള്ളാതിരുന്നതാണ് കനാല്‍ കവിഞ്ഞൊഴുകാന്‍ കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

മലയോരമേഖലകളില്‍ മഴപെയ്ത് ആറുകളിലൂടെ കിഴക്കന്‍വെള്ളം എത്തിയാല്‍ മനയ്ക്കച്ചിറ, പൂവം, നക്രാല്‍, കോമങ്കേരിച്ചിറ, മുട്ടാര്‍, തലവടി, എടത്വ, രാമങ്കരി, ചമ്പക്കുളം തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍ അകപ്പെടുക പതിവാണ്.

മനയ്ക്കച്ചിറയില്‍ ആരംഭിച്ച് ചങ്ങനാശേരി നഗരസഭ, പായിപ്പാട്, വെളിയനാട്, രാമങ്കരി പഞ്ചായത്തുകളിലൂടെ കടന്ന് ചമ്പക്കുളം പഞ്ചായത്തിലെ ഒന്നാംകരയില്‍ എത്തുന്നതാണ് എസി കനാല്‍. ഈ കനാല്‍ നെടുമുടി, കൈനകരി പഞ്ചായത്തുകളിലൂടെ പള്ളാത്തുരുത്തി പൂക്കൈതയാര്‍ ഭാഗത്ത് തുറക്കണമെന്ന ആവശ്യമാണ് കാലങ്ങളായി ഉയരുന്നത്.

ഈ കനാല്‍ ആഴംകൂട്ടി തുറന്നാല്‍ എസി റോഡിലും കുട്ടനാടിന്‍റെ വിവിധ പ്രദേശങ്ങളിലും ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന്‍റെ തീവ്രത കുറക്കാനാകുമെന്നാണ് കാലങ്ങളായി ഈ ആവശ്യം ഉന്നയിച്ച് സമരമുഖത്തുള്ള എസി കനാല്‍ സംരക്ഷണ സമിതി നിര്‍ദേശിക്കുന്നത്.

എസി കനാല്‍ തുറക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജലവിഭവമന്ത്രിക്കും നിവേദനം നല്‍കുമെന്ന് കനാല്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ നൈനാന്‍ തോമസ് മുളപ്പാംമഠം പറഞ്ഞു.

കുട്ടനാട് പാക്കേജിന്‍റെ ഉപജ്ഞാതാവും പ്രശസ്ത ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥന്‍ തന്‍റെ ഗവേഷണങ്ങളുടെ ഭാഗമായി എസി കനാല്‍ തുറക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

എസി കനാല്‍ തുറക്കുന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകളും പഠനങ്ങളും നടത്താന്‍ ഈ സര്‍ക്കാരും ജലവിഭവമന്ത്രിയും നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.

താലൂക്കില്‍ 25 ക്യാമ്പുകള്‍; 1,404 അംഗങ്ങള്‍

ചങ്ങനാശേരി: താലൂക്കില്‍ 25 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. വിവിധ പഞ്ചായത്തുകളിലെ 522 കുടുംബങ്ങളില്‍നിന്നുള്ള 1,404 അംഗങ്ങളാണ് ക്യാമ്പിലുള്ളത്. 524 പുരുഷന്മാരും 592 സ്ത്രീകളും 143 ആണ്‍കുട്ടികളും 145 പെണ്‍കുട്ടികളും ക്യാമ്പുകളിലുണ്ട്. നെടുമണ്ണി ഫാത്തിമാമാതാ പാരിഷ്ഹാള്‍, കുറിച്ചി ലിറ്റില്‍ഫ്ലവര്‍ സ്‌കൂള്‍, പെരുമ്പനച്ചി ഗവ. എല്‍പി സ്‌കൂള്‍, തൃക്കോതമംഗലം എല്‍പി, ചമ്പക്കര സെന്‍റ് ജോസഫ്, പൂവം യുപിഎസ്, പുഴവാത് എല്‍പി, ചങ്ങനാശേരി ഗവ. എല്‍പി, ചങ്ങനാശേരി ഗവ. ഹൈസ്‌കൂള്‍, പെരുന്ന വെസ്റ്റ്, മുനിസിപ്പല്‍ ടൗണ്‍ഹാള്‍, പറാല്‍ വിവേകാനന്ദ, സെന്‍റ് ജോസഫ് ളായിക്കാട്, പണ്ടകശാല സെന്‍റ് ജയിംസ്, തോട്ടയ്ക്കാട് ഗവ. യുപി, കൊല്ലാപുരം യുപി, തൃക്കൊടിത്താനം വിബിയുപി, ബിടികെ ഫാത്തിമാപുരം, സെന്‍റ് ജോസഫ് പായിപ്പാട്, പെരുമ്പനച്ചി ഗവ. എല്‍പി, തുരുത്തി സെന്‍റ് മേരീസ്, കുറിച്ചി ഗവ. എല്‍പി സ്‌കൂളുകളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

Tags : Nattuvishesham Local News AC canal government

Recent News

Corehub Up