കോഴിക്കോട്: ജില്ലയില്‍ വിട്ടുമാറാതെപനി. പനിലബാധിച്ചെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. ചുമയോടും കടുത്ത ക്ഷീണത്തോടുംകൂടിയ പനി പടരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രതപാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍അറിയിച്ചു.
ആശുപത്രികൾ ഭൂരിഭാഗവും പനി ബാധിതരാൽ തിങ്ങിനിറഞ്ഞിരിക്കയാണ്. തുടര്‍ച്ചയായി മൂന്നാംദിവസവും ആയിരത്തിലേറെ രോഗികള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി എത്തി. സ്വകാര്യ ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം വേറെ. പിടിപെട്ടവരില്‍ പനി ഒരാഴ്ചയോളംനീണ്ടുനില്ക്കുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ചുമ മാറാന്‍ അതിലേറെ സമയമെടുക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്എണ്പത് പേര് ഇപ്പോള്‍ പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്.
ഒരോ ദിവസവും നൂറിലധികം രോഗികളാണ് ഒപിയില്എത്തുന്നത്. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും പനി പടരുന്ന സാഹചര്യമുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പനി ബാധിച്ച് ചികിത്സ തേടുന്നവരുടെഎണ്ണത്തില് വലിയ വര്‍ധനവുണ്ടായിട്ടുണ്ട്.
ഇതിനിടയില്‍ ഡെങ്കിപനിയും ആശങ്ക ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞദിവസം അഞ്ച് ഡെങ്കികേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഓരോ മലേറിയ കേസും എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം മെഡിക്കല്‍ കോളജില്‍ ഉള്‍പ്പെടെ ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്സുമാരും ഇല്ലാത്ത അവസ്ഥ ജീവനക്കാര്‍ ചൂണ്ടികാണിക്കുന്നു.