ആലപ്പുഴ: വീതിയുമില്ല, വെളിച്ചവുമില്ല, വെള്ളവും ചെളിയും നിറഞ്ഞ വഴി. ചെളിക്കുണ്ടെന്നും മണൽക്കൂനയെന്നുമൊക്കെ നാട്ടുകാർ ഇതിനെ വിശേഷിപ്പിക്കുന്പോൾ റോഡ് നിർമാണ ചുമതലയുള്ള കരാർ കന്പനിക്കുമാത്രം ഇത് സർവീസ് റോഡാണ്. ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് മുതൽ പഴയ ജെട്ടിയിലെ പോലീസ് ഔട്ട് പോസ്റ്റ് വരെയുള്ള റോഡിനാണ് ഈ ദുർഗതി. മഴ പെയ്തതോടെ ഇതുവഴി കാൽനട യാത്രപോലും സാധ്യമല്ലാതായി. മൂന്നു മീറ്റർ പോലും വീതിയില്ലാതെ കെട്ടിടവേസ്റ്റും മറ്റുമിട്ട് നിർമിച്ചറോഡിൽ പലയിടത്തും വൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.
കടന്നുപോകുന്ന വാഹനങ്ങൾക്കിടയിലൂടെ വെള്ളക്കെട്ടില്ലാത്ത സ്ഥലം നോക്കി നടക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. വെളിച്ചമില്ലാത്തതിനാൽ തെന്നിവീണും ചെളിയിൽ ചവിട്ടിയുമാണ് പലരും ഈ റോഡ് താണ്ടിയെത്തുന്നത്. എന്തെങ്കിലും അത്യാഹിതമുണ്ടായാൽ ഒരു ആബുലൻസിനോ ഫയർഫോഴ്സിനോ പോലും എത്താൻ സാധിക്കാത്ത രീതിയിലാണ് സർവീസ് റോഡ് നിർമിച്ചിരിക്കുന്നത്. സർവീസ് റോഡ് വീതിക്കുറവ് പരിഹരിച്ചില്ലെങ്കിൽ പാലം നിർമാണം തടയുമെന്ന് വ്യാപാരികൾ പറയുന്നു.
കോടതിപ്പാലം നിർമാണത്തിന്റെ ഭാഗമായി വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിച്ചിരുന്നു. കനാലിന്റെ മറുകരയിലെ മിനി സിവിൽ സ്റ്റേഷനിൽനിന്നുള്ള അരണ്ട വെളിച്ചം മാത്രമാണ് രാത്രിയിൽ ഈ ഭാഗത്തെ ഏക ആശ്രയം. രാത്രികാലങ്ങളിൽ വാഹനങ്ങളുടെ ലൈറ്റുകളുടെ പ്രകാശത്തെ ആശ്രയിച്ചാണ് പലരും നടക്കുന്നത്.
പാലം നിർമാണം തുടങ്ങുന്നതിനു മുന്പ് സർവീസ് റോഡ് ഗതാഗതയോഗ്യമാക്കിയിരുന്നെങ്കിൽ നഗരഹൃദയത്തെ ഗതാഗത ക്കുരുക്കിൽനിന്നു രക്ഷിക്കാമായിരുന്നു. വൈഎംസിഎ, മുല്ലയ് ക്കൽ ഭാഗങ്ങളിൽനിന്ന് കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് എത്തുന്നതിനുള്ള എളുപ്പമാർഗം കൂടിയാണ് ഈ റോഡ്. മഴ പെയ്ത് റോഡ് തോടായി മാറിയതിനാൽ കിലോമീറ്ററുകൾ താണ്ടിയാണ് പലരും ബസ് സ്റ്റാൻഡിലേക്ക് എത്തുന്നത്.
ഇതിനിടയ്ക്ക് ജെപി ടവറിനു മുന്നിലെ കാന നിർമാണം പൂർത്തിയാകാത്തതിനാൽ ഉള്ള റോഡിന്റെ മധ്യഭാഗത്തുതന്നെ ബാരിക്കേഡ് സ്ഥാപിച്ചിരിക്കുകയാണ്. ഒരേസമയം ഇരു ഭാഗങ്ങളിൽനിന്നു വാഹനങ്ങളെത്തിയാൽ ഇതുമൂലം വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. നഗരത്തെ മുഴുവൻ ഗതാഗതത്തേയും ബാധിക്കുന്ന രീതിയിൽ കൂരുക്ക് പലപ്പോഴും നീളാറുണ്ട്. എന്നാൽ, ബന്ധപ്പെട്ട അധികാരികളാരും ഈ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാക്കാൻ മുന്നിട്ടിറങ്ങുന്നില്ല.
വെള്ളവും ചെളിയും; വെളിച്ചവുമില്ല
മഴക്കാലമായതിനാൽ യാത്രക്കാരുടെ സുരക്ഷ മുൻനിർ ത്തി
നിർമാണ കമ്പനിയോ നഗരസഭയോ അടിയന്തരമായി തെരു
വുവിളക്ക് സ്ഥാപിക്കണം.
എതിരേ വാഹനം വന്നാൽ ഒതുങ്ങി നിൽക്കാൻ പോലും സ്ഥ
ലമില്ലാത്ത റോഡിലൂടെയുള്ള യാത്ര വലിയ ബുദ്ധിമുട്ടാണ്.
രണ്ടര മീറ്ററോളം വീതിയേ റോഡിനുള്ളൂ. പൈപ്പിടാൻ കുഴി
യെടുത്ത ഭാഗത്തും മഴ പെയ്തതോടെ ചെളിക്കുളമായി.
പുതിയതായി നിർമിച്ച മൃഗാശുപത്രി മുതൽ ചെത്തുതൊഴി
ലാളി യൂണിയൻ ഓഫീസ് വരെയുള്ള സർവീസ് റോഡിലും
യാത്ര വലിയ ബുദ്ധിമുട്ടാണ്.
Tags : Nattuvishesham Local News road muddy