Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road

Kottayam

കെ.എസ്. പുരത്തെ കൊടുംവളവുകള്‍ നിവര്‍ത്താന്‍ നടപടികളാകുന്നു

കടുത്തുരുത്തി: കടുത്തുരുത്തി-പെരുവ റോഡില്‍ കെ.എസ്. പുരത്തെ കൊടും വളവുകള്‍ നിവര്‍ത്താന്‍ നടപടികളാകുന്നു. ഇവിടുത്തെ അപകടവളവുകള്‍ നിവര്‍ത്തുന്നതിന്‍റെ ഭാഗമായി മന്ത്രി മോന്‍സ് ജോസഫ് ഇന്നലെ ഈ ഭാഗത്ത് സന്ദര്‍ശനം നടത്തി. കടുത്തുരുത്തി സെന്‍റ് ജോസഫ് താഴത്തുപള്ളിയുടെ കുരിശുപള്ളിയുടെ മുന്നിലെയും സമീപത്തെയും രണ്ട് കൊടും വളവുകളാണ് നിവരുക. സ്ഥലം സന്ദര്‍ശിച്ച മന്ത്രി വളവ് നിവര്‍ത്തുന്നതിനായി സ്ഥലം നല്‍കേണ്ട ഭൂവുടമയുമായി സംസാരിച്ചു.

താഴത്തുപള്ളി വികാരി ഫാ. ജോണ്‍ പാളിത്തോട്ടവും പിഡബ്ല്യുഡി ഉദ്യോഗസ്ഥരും നാട്ടുകാരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. വളവുകള്‍ നിവര്‍ത്തുന്നതിനാവശ്യമായി വരുന്ന സ്ഥലം അളന്ന് തിട്ടപ്പെടുത്തി മന്ത്രിയുടെയും ഭൂവുടമയുടെയും സാന്നിധ്യത്തില്‍ കുറ്റികള്‍ സ്ഥാപിച്ചു. ചാപ്പലിന്‍റെ സമീപത്ത് വരുന്ന വളവില്‍ ആരംഭ ഭാഗത്ത് ഒരു മീറ്ററും തുടര്‍ന്ന് വരുന്ന ഭാഗങ്ങളിൽ രണ്ട് മീറ്ററും കൊടും വളവ് വരുന്ന മധ്യഭാഗത്ത് മൂന്ന് മീറ്റര്‍ ദൂരത്തിലുമാണ് വളവ് നിവര്‍ത്തുന്നതിനായി ഭൂമി വേണ്ടി വരുന്നത്.

മറുഭാഗത്തെ വളവിന്‍റെ ആരംഭ ഭാഗത്ത് ഒരു മീറ്ററും മധ്യഭാഗത്ത് രണ്ട് മീറ്ററും സ്ഥലം വേണ്ടി വരും. കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം ഭൂമി വിട്ടുനല്‍കുന്ന കാര്യത്തില്‍ മറുപടി നല്‍കാമെന്നാണ് ഭൂവുടമ മന്ത്രിയെയും ഉദ്യോഗസ്ഥരെയും അറിയിച്ചത്. സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഭൂവുടമയുടെ സ്ഥലത്തിന്‍റെ അതിര്‍ത്തിയില്‍ പിഡബ്ല്യുഡി സംരക്ഷണഭിത്തി നിര്‍മിച്ചു നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്.

നിലവില്‍ കടുത്തുരുത്തി-പെരുവ റോഡ് വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ ശേഷിക്കുന്ന തുക ഉപയോഗിച്ച് ഇത്രയും ഭാഗം സംരക്ഷണഭിത്തി നിര്‍മിക്കാന്‍ തികയാത്തതിനാല്‍ ശേഷിക്കുന്ന വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിനായി പുതിയ എസ്റ്റിമേറ്റ് തയാറാക്കി അടിയന്തരമായി പ്രൊപ്പോസല്‍ സമര്‍പ്പിക്കാനും മന്ത്രി മോന്‍സ് ജോസഫ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

നിര്‍മാണം ആരംഭിക്കുമ്പോള്‍ ഏതെങ്കിലും ഒരു വശത്തുനിന്ന് പണികള്‍ ആരംഭിക്കണമെന്നും ഭൂവുടമ ആവശ്യമുന്നയിച്ചിട്ടുണ്ട്. കടുത്തുരുത്തി-പെരുവ റോഡ് വീതികൂട്ടി വളവുകള്‍ നിവര്‍ത്താനുള്ള തീരുമാനം എടുത്തുള്ള റോഡ് വികസനപദ്ധതി ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. കടുത്തുരുത്തി മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന റോഡിന് പല ഭാഗത്തും വേണ്ടത്ര വീതിയില്ല. കൂടാതെ റോഡ് അപകടാവസ്ഥയിലുള്ള നിരവധി വളവുകളുമുണ്ട്. റോഡ് വീതി കൂട്ടുന്നതിനും വളവുകള്‍ നിവര്‍ത്തുന്നതിനും മുമ്പ് പലതവണ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കടുത്തുരുത്തിയില്‍ നിന്നും പെരുവ റോഡിലേക്ക് പ്രവേശിക്കുന്നതും തിരിച്ചും ബുദ്ധിമുട്ടിയാണ്. കെ.എസ്. പുരത്തെ വളവുകള്‍ നിവര്‍ത്തുന്നതിനൊപ്പം സമീപത്തായി പുതുതായി വെട്ടിയുണ്ടാക്കിയ വഴി ബൈപാസായി ഒരുക്കിയെടുക്കുന്നതിനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി പൂര്‍ത്തിയാക്കേണ്ട കാര്യങ്ങള്‍ പഠിച്ച് പ്രൊപ്പോസല്‍ തയാറാക്കി നല്‍കാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പിഡബ്യൂഡി എഎക്‌സ്ഇ നിത, എഇ രേഷ്മ ജോഷി, ബേബിച്ചന്‍ നിലപ്പന, ഔസേപ്പച്ചന്‍ കൈതമറ്റം, സെബാന്‍ കോച്ചേരി, ജോണ്‍ കെ.ആന്‍റണി, ജോണി ഒറവുങ്കര, ജോസ് ഓലപ്പുര തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

National

റോഡ് സുരക്ഷ വർധിപ്പിക്കും; നടപടിയുമായി എൻഎച്ച്എഐ

ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളുടെ സുരക്ഷ ശക്തമാക്കുന്നതിനും ഗതാഗതതടസങ്ങൾ ഒഴിവാക്കുന്നതിനും അടിയന്തര നടപടികളുമായി ദേശീയപാത അഥോറിറ്റി (എൻഎച്ച്എഐ).

ദേശീയപാതകളിൽ അപകടഭീഷണി ഉയർത്തുന്ന 595 അനധികൃത പാർക്കിംഗുകൾ പൊളിച്ചുനീക്കാൻ സംസ്ഥാന സർക്കാരുകൾ, ജില്ലാ ഭരണകൂടങ്ങൾ, എൻഫോഴ്സ്മെന്‍റ് ഏജൻസികൾ എന്നിവയുമായി ചേർന്നു പ്രവർത്തിക്കുന്നതായി എൻഎച്ച്എഐ അറിയിച്ചു.

2002ലെ കൺട്രോൾ ഓഫ് നാഷണൽ ഹൈവേസ് (ലാൻഡ് ആൻഡ് ട്രാഫിക്) നിയമപ്രകാരം ഹൈവേകളിലെ കൈയേറ്റങ്ങൾ പൂർണമായും നീക്കം ചെയ്യാനുള്ള ശക്തമായ നടപടികൾ പുരോഗമിക്കുന്നതായും എൻഎച്ച്എഐ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമായ യാത്രാസൗകര്യം ഒരുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ സുപ്രീംകോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് എൻഎച്ച്എഐ തീരുമാനം.

District News

അയ്യന്തോൾ - പുഴയ്ക്കൽ മോഡൽ റോഡിന് ഒരുകോടി

തൃശൂർ: 22 വർഷംമുന്പു തുടങ്ങിയ അയ്യന്തോൾ - പുഴയ്ക്കൽ മോഡൽ റോഡ്‌ നാലാംഘട്ടം പൂർത്തീകരണത്തിനു ബജറ്റിൽ ഒരുകോടി രൂപ അനുവദിച്ചതു യാത്രക്കാർക്കും പ്രദേശവാസികൾക്കും ആശ്വാസമായി. അയ്യന്തോളിൽ കളക്ടറുടെ ഔദ്യോഗികവസതി മുതൽ പുഴയ്ക്കൽ പാടംവരെയുള്ള ഭാഗമാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഈ ഭാഗത്തെ റോഡുപണി എത്രയും വേഗം ആരംഭിച്ച് പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഘട്ടംഘട്ടമായി നടന്നുവന്ന മോഡൽ റോഡ് പണി അവസാനമായി നിർത്തിവച്ചതു പത്തുവർഷംമുന്പാണ്. തുടർപണികൾക്കായി ആറുവർഷംമുന്പ് സർക്കാർ ഭരണാനുമതിയും 20 കോടി രൂപയും അനുവദിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. ഏറ്റെടുക്കേണ്ട ഭൂമി അളന്നു കല്ലുകൾ സ്ഥാപിച്ചിട്ടും വർഷങ്ങൾ നിരവധി കഴിഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതിനെതിരേ കേസുകളോ പരാതികളോ ഇല്ലാതിരുന്നിട്ടും റോഡുപണി പൂർത്തിയാകാതെ നീളുകയായിരുന്നു. വാഹനങ്ങളുടെ എണ്ണം കൂടിയതോടെ ഈ ഭാഗത്തു പലപ്പോഴും മണിക്കൂറുകളോളം ഗതാഗതക്കുരുക്കാണ്.

രണ്ടു കിലോമീറ്റർ മാത്രമുള്ള അയ്യന്തോളിലെ കോൺവെന്‍റ് മുതൽ പുഴയ്ക്കൽ പാടംജംഗ്ഷൻ വരെയുള്ള ഭാഗത്തെ റോഡ് നിർമാണംകൂടി പൂർത്തീകരിച്ചാൽ ജില്ലയുടെ വടക്കുഭാഗത്തേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാക്കാൻ കഴിയും.

ബജറ്റിൽ തുക അനുവദിച്ച വേളയിൽ ഈ ഭാഗത്തെ മോഡൽ റോഡിന്‍റെ പണി ഉടൻ പൂർത്തിയാക്കാൻ മുഖ്യമന്ത്രിയും ജില്ലയിലെ മന്ത്രിയും എംഎൽഎമാരും വ്യക്തിപരമായ താല്പര്യം കാണിക്കണമെന്ന് അയ്യന്തോൾ ജനകീയസമിതി കൺവീനർ ജെയിംസ് മുട്ടിക്കൽ ആവശ്യപ്പെട്ടു.

Kerala

പ്രീ-സ്കൂളിൽ നിന്ന് റോഡിലിറങ്ങി രണ്ടര വയസുകാരൻ; രക്ഷകരായി ലോറി ജീവനക്കാർ

ആലുവ: പ്രീ-സ്‌കൂളിന്‍റെ തുറന്നുകിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഓടിയെത്തിയ രണ്ടര വയസുകാരനെ അപകടത്തിൽപ്പെടാതെ രക്ഷിച്ചു. റോഡിലൂടെ വന്ന മിനി ലോറി ഡ്രൈവർ വാഹനം നിർത്തി കുട്ടിയെ റോഡിൽ നിന്ന് മാറ്റി. ആലുവ എടയപ്പുറത്താണ് സംഭവം.

റോഡരികിൽ പ്രവർത്തിക്കുന്ന പ്രീ-സ്‌കൂളിൽ നിന്ന് കുട്ടി ഗേറ്റിലൂടെ പുറത്തുകടന്ന് റോഡിലേക്ക് ഓടിയെത്തുകയായിരുന്നു. ഈസമയം അതുവഴി വന്ന മിനി ലോറിയുടെ ഡ്രൈവർ കുട്ടിയെ കണുകയും ഉടൻ തന്നെ വാഹനം നിർത്തുകയും ചെയ്തു. തുടർന്ന് വാഹനത്തിൽ നിന്ന് ഓടിയിറങ്ങിയ ഡ്രൈവറും ക്ലീനറും ചേർന്ന് കുട്ടിയെ സുരക്ഷിതമായി റോഡിൽ നിന്നെടുത്തു. സമീപവാസികളെ കൂട്ടിയ ശേഷം സ്കൂൾ അധികൃതർക്ക് കുട്ടിയെ കൈമാറി.

കുട്ടി സ്‌കൂളിൽ നിന്ന് പുറത്തുപോയ കാര്യം അധികൃതർ അറിഞ്ഞിരുന്നില്ല. സ്‌കൂളിൽ പെയിന്‍റിംഗ് ജോലികൾ നടക്കുന്നതിനാലാണ് ഗേറ്റ് തുറന്നുകിടന്നതെന്നാണ് അധികൃതർ പറയുന്നത്.

 

District News

കാടുകയറുന്ന പാതയോരവും ദുർഗന്ധം വമിക്കുന്ന ഓടയും;  വിദ്യാർഥികളും വഴിയാത്രികരും ദുരിതത്തിൽ

തലയോലപ്പറമ്പ്: വൈക്കം-തലയോലപ്പറമ്പ് കെ എസ്ടിപി റോഡിലെ വടയാർ ഭാഗത്ത് റോഡരികിൽ പുല്ലുംവള്ളിപ്പടപ്പും കുറ്റിച്ചെടികളും വളർന്നു ഗതാഗതത്തിന് തടസമായതായി പരാതി. വടയാർ ഇളങ്കാവ് ഗവൺമെന്‍റ് യുപി സ്കൂളിനും മാർസ്ലീബ യുപി സ്കൂളിനും സമീപമാണ് പാതയോരം കാടുകയറുന്നത്. ഇളങ്കാവ് യുപി സ്‌കൂളിന് സമീപത്തെ മലിനജലം നിറഞ്ഞ ഓടയും യാത്രികർക്കും വിദ്യാർഥികൾക്കും ഒരുപോലെ ദുരിതമാകുകയാണ്.

സ്കൂൾ തുറന്ന് ആഴ്ചകൾ പിന്നിട്ടിട്ടും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കേണ്ട അധികൃതർ ചെറുവിരലനക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിന്‍റെ മൂവാറ്റുപുഴയാറിനോട് ചേർന്ന ഭാഗം കാടുമൂടിക്കിടക്കുന്നത് വിദ്യാർഥികൾക്കും കാൽനടയാത്രികർക്കും ഒരുപോലെ ഭീഷണിയാകുകയാണ്.സ്‌കൂളിനു സപീമത്തെ റോഡിൽ കെട്ടിക്കിടക്കുന്ന മലിനജലം കൊതുക് വളരുന്നതിനും ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരുന്നതിനും കാരണമാകുമെന്നും പ്രദേശവാസികൾ ആശങ്കപ്പെടുന്നു.

ആയിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന പ്രധാന റോഡിൽ മൂവാറ്റുപുഴയാറിനോടുചേർന്ന പല ഭാഗങ്ങളിലും പുഴയോരം ഇടിഞ്ഞിട്ടുണ്ട്.
കാടു വളർന്നു കാഴ്ചമറച്ചതോടെ അപകട ഭീഷണിയുണ്ടെന്നും ബന്ധപ്പെട്ട അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പഞ്ചായത്തംഗം എം. അനിൽകുമാർ പറഞ്ഞു.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പും അടിയന്തരമായി ഇടപെട്ട് റോഡിലെ കാട് വെട്ടിത്തെളിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.

District News

കേളകം–മഞ്ഞളാംപുറം റോഡ് ദുരിതപാതയായി; കുഴികളും കട്ടിംഗുകളും യാത്രക്കാർക്ക് ഭീഷണി

കേളകം: കേളകം മുതൽ മഞ്ഞളാംപുറം വരെയുള്ള റോഡിന്‍റെ ഇരുവശങ്ങളിലും രൂപപ്പെട്ട വലിയ കുഴികളും അപകടകരമായ കട്ടിംഗുകളും കാരണം കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ദുരിതം അനുഭവിക്കുന്നു. റോഡിന്‍റെ പല ഭാഗങ്ങളിലും വശങ്ങൾ ഇടിഞ്ഞുതാഴ്ന്ന നിലയിലായതിനാൽ യാത്ര അതീവ അപകടകരമായിരിക്കുകയാണ്.

ജലനിധിയുടെ പൈപ്പ് ഇടുന്നതിനായി കുഴിച്ച കുഴികൾ ശരിയായ രീതിയിൽ മൂടാത്തതും ഇതുവഴി മഴവെള്ളം കുത്തിയൊലിച്ച് ഒഴുകിയതുമാണ് ഇത്തരത്തിൽ കുഴികൾ രൂപപ്പെടാൻ കാരണം. റോഡിലൂടെ ദിവസേന സ്കൂൾ വിദ്യാർഥികളും തൊഴിലാളികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് സഞ്ചരിക്കുന്നത്. എന്നാൽ, റോഡിന്‍റെ അരികുകളിലെ ആഴത്തിലുള്ള കുഴികൾ മൂലം വാഹനങ്ങൾക്ക് സുരക്ഷിതമായി സൈഡ് നൽകാൻപോലും കഴിയാത്ത സ്ഥിതിയാണ്.

എതിർദിശയിൽ വരുന്ന വാഹനങ്ങൾക്ക് വഴിമാറുന്നതിനിടെ അപകടസാധ്യതയും വർധിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ പ്രശ്നം കൂടുതൽ രൂക്ഷമാകുകയാണ്. ഇരുചക്ര വാഹനയാത്രക്കാർ ഭീതിയോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്. മഴക്കാലത്ത് കുഴികളിൽ വെള്ളം നിറയുന്നതോടെ അപകട സാധ്യത വീണ്ടും ഉയരുകയാണ്.

നിരവധി തവണ പരാതി നൽകിയിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർ തയാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. റോഡിന്‍റെ ഇരുവശങ്ങളും സംരക്ഷണഭിത്തിയോ അനുയോജ്യമായ ഫില്ലിംഗോ നടത്തി സുരക്ഷിതമാക്കണമെന്നും കുഴികൾ അടച്ച് ഗതാഗതയോഗ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ സാഹചര്യത്തിന് അടിയന്തര പരിഹാരം കാണാൻ പൊതുമരാമത്ത് വകുപ്പ് ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

District News

റോഡരികിലെ മരം ഭീഷണി

ചെറുതോണി: കാൽനട, വാഹനയാത്രികർക്കു ഭീഷണിയായിരിക്കുന്ന മരം മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. വാഴത്തോപ്പ് - തടിയമ്പാട് റോഡിൽ പാപ്പൻസ് കിച്ചനു സമീപമാണ് റോഡരികിലെ മരം ഭീഷണിയായിരിക്കുന്നത്. എതിർദിശയിലെ വൈദ്യുതിലൈനിനു മുകളിലേക്കാണ് മരം ചാഞ്ഞുനിൽക്കുന്നത്.

സ്കൂൾ വാഹനങ്ങളും സർവീസ് ബസുകളും ഉൾപ്പെടെ നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും യാത്ര ചെയ്യുന്ന പ്രധാന റോഡിലാണ് മരം അപകടഭീഷണിയായിരിക്കുന്നത്.

കാലവർഷം ശക്തമാകുന്നതോടെ മരം കടപുഴകി റോഡിലേക്കും വൈദ്യുതിലൈനിലേക്കും പതിക്കാനുള്ള സാധ്യതയേറെയാണെന്നാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്. അടിയന്തരമായി മരം മുറിച്ചുമാറ്റി ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

District News

നഗരഹൃദയത്തിലെ റോഡ് ചെളിക്കുണ്ട്; കരാർ കന്പനിക്കിത് സർവീസ് റോഡ്

ആലപ്പുഴ: വീതിയുമില്ല, വെളിച്ചവുമില്ല, വെള്ളവും ചെളിയും നിറഞ്ഞ വഴി. ചെളിക്കുണ്ടെന്നും മണൽക്കൂനയെന്നുമൊക്കെ നാട്ടുകാർ ഇതിനെ വിശേഷിപ്പിക്കുന്പോൾ റോഡ് നിർമാണ ചുമതലയുള്ള കരാർ കന്പനിക്കുമാത്രം ഇത് സർവീസ് റോഡാണ്. ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് മുതൽ പഴയ ജെട്ടിയിലെ പോലീസ് ഔട്ട് പോസ്റ്റ് വരെയുള്ള റോഡിനാണ് ഈ ദുർഗതി. മഴ പെയ്തതോടെ ഇതുവഴി കാൽനട യാത്രപോലും സാധ്യമല്ലാതായി. മൂന്നു മീറ്റർ പോലും വീതിയില്ലാതെ കെട്ടിടവേസ്റ്റും മറ്റുമിട്ട് നിർമിച്ചറോഡിൽ പലയിടത്തും വൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.

കടന്നുപോകുന്ന വാഹനങ്ങൾക്കിടയിലൂടെ വെള്ളക്കെട്ടില്ലാത്ത സ്ഥലം നോക്കി നടക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. വെളിച്ചമില്ലാത്തതിനാൽ തെന്നിവീണും ചെളിയിൽ ചവിട്ടിയുമാണ് പലരും ഈ റോഡ് താണ്ടിയെത്തുന്നത്. എന്തെങ്കിലും അത്യാഹിതമുണ്ടായാൽ ഒരു ആബുലൻസിനോ ഫയർഫോഴ്സിനോ പോലും എത്താൻ സാധിക്കാത്ത രീതിയിലാണ് സർവീസ് റോഡ് നിർമിച്ചിരിക്കുന്നത്. സർവീസ് റോഡ് വീതിക്കുറവ് പരിഹരിച്ചില്ലെങ്കിൽ പാലം നിർമാണം തടയുമെന്ന് വ്യാപാരികൾ പറയുന്നു.

കോടതിപ്പാലം നിർമാണത്തിന്‍റെ ഭാഗമായി വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിച്ചിരുന്നു. കനാലിന്‍റെ മറുകരയിലെ മിനി സിവിൽ സ്റ്റേഷനിൽനിന്നുള്ള അരണ്ട വെളിച്ചം മാത്രമാണ് രാത്രിയിൽ ഈ ഭാഗത്തെ ഏക ആശ്രയം. രാത്രികാലങ്ങളിൽ വാഹനങ്ങളുടെ ലൈറ്റുകളുടെ പ്രകാശത്തെ ആശ്രയിച്ചാണ് പലരും നടക്കുന്നത്.

പാലം നിർമാണം തുടങ്ങുന്നതിനു മുന്പ് സർവീസ് റോഡ് ഗതാഗതയോഗ്യമാക്കിയിരുന്നെങ്കിൽ നഗരഹൃദയത്തെ ഗതാഗത ക്കുരുക്കിൽനിന്നു രക്ഷിക്കാമായിരുന്നു. വൈഎംസിഎ, മുല്ലയ് ക്കൽ ഭാഗങ്ങളിൽനിന്ന് കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് എത്തുന്നതിനുള്ള എളുപ്പമാർഗം കൂടിയാണ് ഈ റോഡ്. മഴ പെയ്ത് റോഡ് തോടായി മാറിയതിനാൽ കിലോമീറ്ററുകൾ താണ്ടിയാണ് പലരും ബസ് സ്റ്റാൻഡിലേക്ക് എത്തുന്നത്.

ഇതിനിടയ്ക്ക് ജെപി ടവറിനു മുന്നിലെ കാന നിർമാണം പൂർത്തിയാകാത്തതിനാൽ ഉള്ള റോഡിന്‍റെ മധ്യഭാഗത്തുതന്നെ ബാരിക്കേഡ് സ്ഥാപിച്ചിരിക്കുകയാണ്. ഒരേസമയം ഇരു ഭാഗങ്ങളിൽനിന്നു വാഹനങ്ങളെത്തിയാൽ ഇതുമൂലം വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. നഗരത്തെ മുഴുവൻ ഗതാഗതത്തേയും ബാധിക്കുന്ന രീതിയിൽ കൂരുക്ക് പലപ്പോഴും നീളാറുണ്ട്. എന്നാൽ, ബന്ധപ്പെട്ട അധികാരികളാരും ഈ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാക്കാൻ മുന്നിട്ടിറങ്ങുന്നില്ല.

Kerala

മുട്ടിലിഴഞ്ഞ് പിഞ്ചുകുഞ്ഞ് നടുറോഡിൽ, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം: മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ കുഞ്ഞിന് രക്ഷകരായി ബസ് ജീവനക്കാർ. റോഡിന്‍റെ നടുവിൽ കുഞ്ഞ് ഇരിക്കുന്നതിന്‍റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മലപ്പുറം കൊണ്ടോട്ടിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പുളിക്കൽ റോഡിൽ വലിയപറമ്പ് എന്ന സ്ഥലത്ത് ബുധനാഴ്‌ച രാവിലെയാണ് കുഞ്ഞ് റോഡിൽ ഇരിക്കുന്നത് ബസ് ജീവനക്കാർ കണ്ടത്.

കുഞ്ഞിനെ കണ്ട ഉടൻ ഡ്രൈവർ ബസ് നിർത്തുന്നതും ജീവനക്കാരൻ കുഞ്ഞിനെ എടുക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. ഈ റൂട്ടിലൂടെ സർവിസ് നടത്തുന്ന 'സഫ മർവ' എന്ന ബസിലെ ജീവനക്കാരാണ് രക്ഷക്കെത്തിയത്. ദീർഘദൂര സർവീസ് നടത്തുന്ന വലിയ വണ്ടികളും മറ്റ് വാഹനങ്ങളും നിരന്തരമായി പോകുന്ന തിരക്ക് നിറഞ്ഞ റോഡാണിത്. ഇരുവശവും വീടുകളാണ്.

സമീപത്തുള്ള വീട്ടിൽനിന്ന് മുട്ടിലിഴഞ്ഞാണ് കുഞ്ഞ് തിരക്കേറിയ റോഡിലേക്ക് എത്തിയത്. കണ്ടക്ടർ കുഞ്ഞിനെ കൈയിലെടുത്ത് വീട്ടുകാരെ തിരക്കിയെത്തിയപ്പോഴാണ് കുഞ്ഞ് റോഡിലെത്തിയ വിവരം അവരറിയുന്നത്. കുഞ്ഞിന്‍റെ പിതാവ് വീട്ടുമുറ്റത്ത് പത്രം വായിച്ചിരിക്കുമ്പോൾ ശ്രദ്ധ തെറ്റിയ സമയത്താണ് കുഞ്ഞ് റോഡിലേക്ക് പോയതെന്ന് പിതാവ് പറഞ്ഞു.

ബസിലെ സിസിടിവിയുടെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ബസ് ജീവനക്കാർ സമയോചിതമായി ഇടപെട്ടതുകൊണ്ട് വൻ അപകടമാണ് ഒഴിവായി. ബസ് ഡ്രൈവർ രാമചന്ദ്രന്‍റെയും കണ്ടക്ട‌ർ നവാസിന്‍റെയും മാതൃകാപരമായ പ്രവൃത്തിക്ക് അഭിനന്ദന പ്രവാഹമാണ്.

Kerala

ഇലക്ട്രിക് ലൈനിലേക്കും റോഡിലേക്കും വൻ മരം കടപുഴകി വീണു; നേര്യമംഗലം റൂട്ടിൽ ഗതാഗത തടസം

കോതമംഗലം: നേര്യമംഗലം-ഇടുക്കി റൂട്ടിൽ ഓഡിറ്റ് വണ്ണിൽ ഫോറസ്റ്റ് ഏരിയയിൽ വൻമരം കടപുഴകി ഇലക്ട്രിക് ലൈനിലും റോഡിലും വീണു ഗതാഗത തടസം. നേര്യമംഗലം അഗ്നിരക്ഷാ നിലയത്തിൽ നിന്നും സേനാംഗങ്ങൾ എത്തി ദീർഘനേരം നീണ്ട പരിശ്രമത്തിനൊടുവിലാണ് മരം മുറിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

70 ഇഞ്ച് വണ്ണമുള്ള മരം 40 മിനിറ്റോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. സ്റ്റേഷൻ ഓഫീസർ വിഷ്ണു മോഹന്‍റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.ടി. അനീഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അൻവർ സാദത്ത്, വി.എസ്. ശ്രീഹരി, എസ്.എസ്. അരുൺ, ജെ. ജയേഷ്. ബേസിൽ ബാബു എന്നിവർ മരം മുറിച്ചുമാറ്റുന്നതിന് നേതൃത്വം നൽകി.

Kerala

കോഴിക്കോട്ട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പതിനേഴുകാരൻ മരിച്ചു

കോഴിക്കോട്: മെഡിക്കൽ കോളജിന് സമീപം മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പതിനേഴുകാരൻ മരിച്ചു. മേലേതട്ടാരി ഷബീറിന്‍റെ മകൻ അലി അഫാനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒൻപതരയോടെയാണ് അപകടം.

അഫാൻ ഓടിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളിലും ഇത് കാണാം. അഫാനെ ഉടൻ ആശപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

District News

അപകടക്കെണിയായി മലയിഞ്ചി-ബൗണ്ടറി റോഡ്

ഉടുമ്പന്നൂര്‍: വശങ്ങള്‍ ഇടിഞ്ഞതിനെത്തുടര്‍ന്ന് മലയിഞ്ചി - ബൗണ്ടറി റോഡ് അപകടാവസ്ഥയിൽ. മലയിഞ്ചി, ആള്‍ക്കല്ല് മേഖലകളിലെ നൂറുകണക്കിന് ആളുകള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള പ്രധാന മാര്‍ഗമാണ് മലയിഞ്ചി - ബൗണ്ടറി റോഡ്. റോഡിന്‍റെ സംരക്ഷണ ഭിത്തി നിര്‍മിക്കാത്തതുമൂലമാണ് ഇപ്പോള്‍ വശങ്ങള്‍ ഇടിഞ്ഞുതാഴ്ന്നിരിക്കുന്നത്.

ശക്തമായ മഴവെള്ളപ്പാച്ചിലില്‍ റോഡിന്‍റെ ഒരു വശം പൂര്‍ണമായും ഇടിയുന്ന സ്ഥിതിയാണുള്ളത്. സ്വകാര്യ ബസുകളും സ്‌കൂള്‍ ബസുകളും ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡ് കാലവര്‍ഷം ശക്തമാകുന്നതോടെ കൂടുതല്‍ തകരുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍.

റോഡ് ഇടിഞ്ഞിരിക്കുന്നതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറെയാണ്. കഴിഞ്ഞദിവസം രാത്രി ഇരുചക്ര വാഹന യാത്രക്കാരന്‍ ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു. തലനാരിഴയ്ക്കാണ് കാര്യമായ പരിക്കേല്‍ക്കാതെ ഇയാള്‍ രക്ഷപ്പെട്ടത്.

റോഡ് ഇടിഞ്ഞിരിക്കുന്നതിനാല്‍ അവധി ദിവസങ്ങളിലും മറ്റും നിരവധി വിനോദസഞ്ചാരികള്‍ സന്ദര്‍ശനത്തിനെത്തുന്ന മലയിഞ്ചി പ്രദേശത്തേക്കുള്ള പ്രധാനപ്പെട്ട റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിച്ച് റോഡിന് സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ ആവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Kerala

ലഹരിമൂത്തു നടുറോഡില്‍ യുവാവിന്‍റെയും യുവതിയുടെയും പരാക്രമം; പോലീസിനെ മര്‍ദിച്ചു, വാഹനങ്ങൾ തകര്‍ത്തു

കൊച്ചി: ലഹരിമൂത്ത് നടുറോഡില്‍ കുത്തിയിരുന്ന് ബഹളം വച്ച കേസില്‍ യുവാവിനും യുവതിക്കുമെതിരെ കേസ്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് ജിം ട്രെയ്‌നറായ തൃശൂര്‍ ചാവക്കാട് സ്വദേശി മുഹമ്മദ് അസ്‌ലം, ആലുവ സ്വദേശി അനുപമ എന്നിവര്‍ക്കെതിരെ പോലീസ് കേസ് എടുത്തത്. ഇവര്‍ പോലീസ് ജീപ്പിന്‍റെ സൈഡ് മിറര്‍ തകര്‍ക്കുകയും ഒരു പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിക്കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് ആലുവ യുസി കോളേജിന് സമീപമായിരുന്നു ഇരുവരുടെയും പരാക്രമം. ഒന്നിച്ച് താമസിക്കുന്ന ഇരുവരും ലഹരി ഉപയോഗിച്ച ശേഷം നടുറോഡില്‍ ഇരുന്ന് ബഹളം ഉണ്ടാക്കുകയിരുന്നു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കാനെത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിക്കുക ഇരുവരും ചേര്‍ന്ന് മര്‍ദിച്ചു.

പോലീസ് ജീപ്പിന്‍റെ സൈഡ് മിറര്‍ തകര്‍ക്കുകയും വയല്‍ലെസ് സെറ്റിന് കേടുപാടു വരുത്തുകയും ചെയ്തു. ഒരു സ്‌കൂട്ടറും തകര്‍ത്തു. ഇരുവരും നടുറോഡില്‍ ബഹളം വയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാടകത്തിലേത് എന്ന പോലെ ഡയലോഗുകള്‍ പറയുകയും പരസ്പരബന്ധമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുകയുമാണ് ഇവര്‍ ചെയ്തു കൊണ്ടിരുന്നത്.

ഇരുവരെയും ബലം പ്രയോഗിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. യുവാവിനെ ഏറെ ശ്രമകരമായാണ് പോലീസ് കൈകള്‍ അടക്കം കെട്ടി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ലഹരി വിട്ടുമാറാത്തതിനാല്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

District News

മൂന്ന് ദിവസങ്ങൾക്ക് മുൻപ് അറ്റകുറ്റപ്പണി നടത്തിയ പാതയിൽ കുഴി രൂപപ്പെട്ടു


ചമ്പക്കുളം: മൂന്ന് ദിവസങ്ങൾക്ക് മുൻപ് അറ്റകുറ്റപ്പണി നടത്തിയ ചമ്പക്കുളം പള്ളി പാലത്തിന്‍റെ സമീപന പാതയിൽ ഇന്നലെ കുഴി രൂപപ്പെട്ടു.

ചമ്പക്കുളം പാലത്തിന്‍റെ പടിഞ്ഞാറെ കരയിൽ പാലവും സമീപന റോഡും തമ്മിലുള്ള പൊക്ക വ്യത്യാസം ഒരു മീറ്ററിലധികം ആയതിനെ തുടർന്ന് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ നടത്തിയ ഇടപെടലിനെ തുടർന്ന് കഴിഞ്ഞ ദിവസം എസി റോഡിന്‍റെ കരാറുകാരായ യുഎൽസിസി ഇവിടെ അറ്റുകുറ്റപ്പണി നടത്തിയിരുന്നു.

ഈ സ്ഥലത്ത് റോഡും സമീപന പാതയും ചേരുന്ന ഇടത്താണ് നടുവിലായി കുഴി രൂപപ്പെട്ടത്. വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ നാട്ടുകാർ താത്കാലിക മുന്നറിയിപ്പായി കൊടികുത്തിയിട്ടുണ്ടെങ്കിലും രാത്രിയിൽ എത്തുന്ന വാഹനങ്ങൾ അപകടത്തിലാകാനുള്ള സാധ്യത ഇവിടെ നിലനില്ക്കുന്നു.


പാലം നിർമ്മാണം പൂർത്തിയായ കാലം മുതൽ പാലത്തിന്‍റെ പടിഞ്ഞാറെ കരയിൽ അപ്രോച്ച് റോഡ് ഇടിഞ്ഞ് താഴുന്നത് പതിവായിരുന്നു. നിരവധി തവണ ഇവിടെ അറ്റകുറ്റ പണികൾ നടത്തിയിട്ടുണ്ടെങ്കിലും ഒന്നും ശാശ്വതമായ പരിഹാരമായില്ല. ചമ്പക്കുളം കല്ലൂർക്കാട് പള്ളി സൗജന്യമായി വിട്ടു നല്കിയ 20 സെന്‍റ് സ്ഥലത്തിലൂടെയാണ് പടിഞ്ഞാറെ കരയിൽ പാലം നിർമ്മിച്ചത്.

പാലം വന്നതോടെ പാലത്തിന്‍റെ വശത്ത് നൂറ്റാണ്ടുകളായി നിലനില്ക്കുന്ന സിമിത്തേരിയിലെ കല്ലറകൾ പൊട്ടി തകരുന്നത് പതിവായി മാറിയിരിക്കുന്നു. സമീപന പാതയുടെ നിർമ്മാണത്തിലെ അപാകത സ്ഥലം സൗജന്യമായി വിട്ടു നല്കിയ കല്ലൂർക്കാട് പള്ളിക്ക് വലിയ ബാധ്യതയായി മാറിയിരിക്കുന്നു. പാലത്തിന്‍റെ സമീപന പാതയുടെ കാര്യത്തിൽ അടിയന്തരമായ നടപടി ഉണ്ടായില്ലെങ്കിൽ വലിയ അപകടസാധ്യതയാണ് ഇവിടെ പതിയിരിക്കുന്നത്.

National

ഗവർണർക്ക് പോകാനായി ഗതാഗത നിയന്ത്രണം; ഗർഭിണിയായ ഭാര്യയുമായി പോയ യുവാവ് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു

ബംഗളൂരു: ബംഗളൂരുവിലെ ഓൾഡ് എയർപോർട്ട് റോഡിൽ കർണാടക ഗവർണറുടെ വാഹനവ്യൂഹത്തിന് കടന്നുപോകാനായി പോലീസ് റോഡിൽ ഗതാഗതം പൂർണമായി തടഞ്ഞു. ഇതേ തുടർന്ന് ഗർഭിണിയായ ഭാര്യയും യുവാവും റോഡിൽ കുടുങ്ങിയത് അരമണിക്കൂർ.

ഗർഭിണിയായ ഭാര്യയെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാനായി ഇറങ്ങിയതായിരുന്നു യുവാവ്. ഇരുവരും സഞ്ചരിച്ച കാർ കുടുങ്ങിയത് വിഐപി വാഹനവ്യൂഹത്തിനെ കടത്തിവിടാനുള്ള ഗതാഗത നിയന്ത്രണത്തിൽ. അരമണിക്കൂറോളം ട്രാഫിക്കിൽ കുടുങ്ങിയതോടെ നടുറോഡിൽ കുത്തിയിരുന്ന് യുവാവ് പ്രതിഷേധിച്ചു.

ഓൾഡ് എയർപോർട്ട് റോഡിൽ അടിപ്പാത നിർമാണം നടക്കുന്നതിനാൽ സാധാരണ ദിവസങ്ങളിൽ പോലും കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് കർണാടക ഗവർണർ താവർചന്ദ് ഗെലോട്ടിന്‍റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ഈ റൂട്ടിലെ ഗതാഗതം പോലീസ് 30 മിനിറ്റോളം പൂർണമായി തടയുകയായിരുന്നു. ഈ സമയത്താണ് ഗർഭിണിയായ ഭാര്യയുമായി ഒരു യുവാവ് ഇതേ റോഡിലൂടെ വന്നത്. അടിയന്തരമായി ആശുപത്രിയിലേക്ക് പോകേണ്ട സാഹചര്യമായിരുന്നിട്ടും സിഗ്നലിൽ പോലീസ് വാഹനങ്ങൾ തടഞ്ഞു. ഗവർണർ എച്ച്എഎൽ എയർപോർട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് തന്നെ വാഹനം തടഞ്ഞുവച്ചത് യുവാവിനെ കോപാകുലനാക്കി. കനത്ത ട്രാഫിക് ബ്ലോക്കിൽ ഭാര്യ കാറിനുള്ളിൽ പെട്ടുപോയതോടെ, യുവാവ് കാറിൽ നിന്നിറങ്ങി ഇസ്രോ ജംഗ്ഷനിലെ സീബ്രാ ക്രോസിംഗിന് നടുവിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

അതേസമയം, സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരിയാണെന്നും അരമണിക്കൂർ നേരം ഗതാഗതം തടഞ്ഞുട്ടുണ്ടെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നു അധികൃതർ അറിയിച്ചു.

District News

തേവാരംമെട്ട്-തേവാരം റോഡിന് വീണ്ടും സാധ്യത തെളിയുന്നു

നെടുങ്കണ്ടം: ഇടുക്കിയെ തമിഴ്‌നാടുമായി കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുന്ന തേവാരംമെട്ട്-തേവാരം പാതയ്ക്ക് വീണ്ടും സാധ്യത തെളിയുന്നു. പാതയുടെ സാധ്യതകള്‍ വിലയിരുത്തുന്നതിനായി തമിഴ്‌നാട് കമ്പം എംഎല്‍എ ജഗനാഥ് മിശ്ര മേഖലയിലൂടെ കാല്‍നടയായി സഞ്ചരിച്ച് തേവാരംമെട്ടിലെത്തി ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി.

ഇടുക്കിയുടെ അതിര്‍ത്തി മേഖലയായ തേവാരംമെട്ടില്‍നിന്നു നാല് കിലോമീറ്റര്‍ ചുരംപാത നിര്‍മിച്ചാല്‍ തമിഴ്‌നാട്ടിലെ തേവാരത്തിനു സമീപത്തെ അടിവാരത്തെത്താം. ഇവിടെനിന്നു തേവാരത്തേക്ക് മൂന്നു കിലോമീറ്റര്‍ റോഡുണ്ട്. ചുരംപാത യഥാര്‍ഥ്യമായാല്‍ ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ കൊച്ചിയും മധുരയും തമ്മിലുള്ള ദൂരം 60 കിലോമീറ്ററിലധികം കുറയും.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സജീവമായിരുന്ന പാത പിന്നീട് തമിഴ്‌നാട് വനംവകുപ്പ് അടയ്ക്കുകയായിരുന്നു. 1981ല്‍ റോഡിന്‍റെ നിര്‍മാണോദ്ഘാടനം നടത്തിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. പിന്നീട് പല തവണ പ്രഖ്യാപനം ഉണ്ടായെങ്കിലും വിവിധ തടസങ്ങളാല്‍ പദ്ധതി ഉപേക്ഷിക്കപ്പെട്ടു.

റോഡ് യാഥാര്‍ഥ്യമായാല്‍ തേനി മെഡിക്കല്‍ കോളജിലേക്കും ബോഡിനായ്ക്കന്നൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കും പച്ചക്കറി ഉത്പാദന മേഖലയായ ചിന്നമന്നൂരിലേക്കും വേഗത്തില്‍ എത്താനാകും.

ശബരിമല തീര്‍ഥാടകര്‍ക്കും ദിവസേന കേരളത്തിലേക്കെത്തുന്ന തൊഴിലാളികള്‍ക്കും പാത ഗുണകരമാവും. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ചരക്കുനീക്കവും വേഗത്തിലാക്കാനും സാധിക്കും.

ഇരു സംസ്ഥാനങ്ങളിലെയും അതിര്‍ത്തി മേഖലയില്‍ താമസിക്കുന്നവര്‍ കാലങ്ങളായി ആവശ്യപ്പെടുന്ന ഈ പാത നിര്‍മിക്കുന്നതിനുള്ള സാഹചര്യം മനസിലാക്കുന്നതിനായാണ് കമ്പം എംഎല്‍എ തേവാരംമെട്ടില്‍ എത്തിയത്. പാതയുടെ നിര്‍മാണത്തിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് എംഎല്‍എ അറിയിച്ചു.

തേവാരംമെട്ടിലെത്തിയ കമ്പം എംഎല്‍എയ്ക്കും സംഘത്തിനും റോഡ് ആക്‌ഷന്‍ കൗണ്‍സിലിന്‍റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി.അഡ്വ. സേനാപതി വേണു എംഎല്‍എയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് ആളുകളാണ് കമ്പം എംഎല്‍എയെ സ്വീകരിക്കാന്‍ തേവാരംമെട്ടില്‍ കാത്തുനിന്നത്. തുടര്‍ന്ന് ആനക്കല്ലില്‍ സംഘടിപ്പിച്ച യോഗത്തില്‍ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്‍റ് ഷിഹാബ് ഈട്ടിക്കല്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മിനി ടോമി, ഉടുമ്പഞ്ചോല പഞ്ചായത്ത് പ്രസിഡന്‍റ് നാഗജ്, എം.എന്‍. ഗോപി, പി.എന്‍. വിജയന്‍, പി.എസ്. അനീഷ്, ശ്യാമള വിശ്വനാഥന്‍, കെ.ആര്‍. രാമചന്ദ്രന്‍, സോണിയ മാര്‍ട്ടിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Kerala

കാമുകിയെ മർദിച്ച ശേഷം റോഡിൽ തള്ളി; യുവാവ് അറസ്റ്റിൽ

കൊച്ചി: കാമുകിയെ മർദിക്കുകയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും മരിച്ചെന്നു കരുതി റോഡിൽ ഉപേക്ഷിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കോതമംഗലം സ്വദേശി നിതിൻ (31) ആണ് അറസ്റ്റിലായത്.

കുന്നത്തുനാട് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ നിതിന്‍റെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസ്.

പട്ടിമറ്റം സ്വദേശിയും ഒരു കുട്ടിയുടെ അമ്മയുമാണ് യുവതി. നിതിന്‍റെ വിവാഹം ഉറപ്പിച്ചതോടെ ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി കഴിഞ്ഞ ശനിയാഴ്ച രാത്രി ഇവർ തമ്മിൽ കലഹമുണ്ടായി.

കടുത്ത മർദനത്തിനൊടുവിൽ യുവതി മരിച്ചെന്നു കരുതി നിതിൻ, ഇവരുടെ കൈകൾ കൂട്ടിക്കെട്ടി കോതമംഗലം ന്യൂ ബൈപാസിൽ കോഴിപ്പിള്ളി ഭാഗത്തെ വിജനമായ കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു.

പുലർച്ചെ ബോധം വീണ്ടു കിട്ടിയ യുവതി ഇഴഞ്ഞുനീങ്ങി കോഴിപ്പിള്ളി ജംഗ്ഷനിൽ എത്തി നാട്ടുകാരെ വിവരം ധരിപ്പിച്ചു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.

 

Kerala

പോലീസ് വഴിയൊരുക്കിയില്ല; രോഗിയുമായി വന്ന ആംബുലന്‍സ് വഴിയിൽ കുടുങ്ങി.

പേരൂര്‍ക്കട: വാഹനക്കുരുക്ക് നീക്കാന്‍ പോലീസ് കൃത്യസമയത്ത് ഇടപെടാത്തതിനാല്‍ രോഗിയുമായിവന്ന ആംബുലന്‍സ് കുരുങ്ങിക്കിടന്ന് 10 മിനിറ്റോളം. ശാസ്തമംഗലത്തെ സ്വകാര്യാശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സാണ് വെള്ളയമ്പലം സ്‌ക്വയറിന് 150 മീറ്റര്‍ മുന്നേ വാഹനക്കുരുക്കില്‍പ്പെട്ടത്.

ഇന്നലെ വൈകുന്നേരം 5 .45നാണ് രോഗിയെയും വഹിച്ച് ആംബുലന്‍സ് മെഡിക്കല്‍കോളജിലേക്ക് വന്നത്. എന്നാല്‍ വാഹനക്കുരുക്കുമൂലം ആംബുലന്‍സിന് മുന്നോട്ടു പോകാനായില്ല. അവിടവിടെ ഡിവൈഡറുകള്‍ മുറിച്ചിട്ടിട്ടുണ്ടെങ്കിലും അതൊക്കെ പിന്നിട്ടു കഴിഞ്ഞതിനാല്‍ സമീപത്തെ ഒണ്‍വേ റോഡിലൂടെ ആംബുലന്‍സിന് കയറിപോകാനും സാധിച്ചില്ല. സൈറണും ഹോണും നിരന്തരം മുഴക്കിയിട്ടും വെള്ളയമ്പലം സിഗ്നല്‍പോയിന്‍റില്‍ കിടന്ന വാഹനങ്ങള്‍ മുന്നോട്ടെടുക്കാന്‍ തയാറായില്ല.

ട്രാഫിക് സിഗ്നല്‍ലൈറ്റ് ചുവപ്പ് കത്തി കിടന്നതാണ് ഇതിനു കാരണം. വെള്ളയമ്പലത്തെ സിഗ്നല്‍പോയിന്‍റ് ഇടയ്ക്ക് പച്ച കത്തിയശേഷം വീണ്ടും സെക്കന്‍റുകള്‍ക്കുള്ളില്‍ ചുവപ്പ് കത്തുന്നതു കാരണം ശാസ്തമംഗലം ഭാഗത്തുനിന്ന് വഴുതക്കാട്, മ്യൂസിയം ഭാഗത്തേക്കു വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്നില്ലെന്ന് പരാതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ട്രാഫിക് ഐലന്‍ഡിനു സമീപത്ത് പോലീസ് ഡ്യൂട്ടിക്കുണ്ടായിരുന്നിട്ടും സിഗ്നല്‍പോയിന്‍റില്‍‌നിന്ന് വാഹനങ്ങളെ നീക്കി ആംബുലന്‍സിന് വഴിയൊരുക്കാന്‍ ഇവര്‍ ശ്രമിക്കാത്തത് പ്രതിഷേധത്തിന് കാരണമാകുകയായിരുന്നു. ഒടുവില്‍ കുരുക്കില്‍ക്കിടന്ന വാഹനങ്ങള്‍ ഒന്നോടെ ഹോണ്‍ മുഴക്കിയപ്പോഴാണ് മറ്റുള്ള വാഹനങ്ങള്‍ മുന്നോട്ടുപോകാന്‍ തയ്യാറായത്. അത്യാസന്ന നിലയിലുള്ള രോഗികളെ കൊണ്ടു വരുന്ന ആംബുലന്‍സുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും സുഗമമായ യാത്ര ഒരുക്കുന്നതിന് വെള്ളയമ്പലത്തെ ട്രാഫിക് സംവിധാനം പരിഷ്‌കരിക്കുകയും കൂടുതല്‍ പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Kerala

ബൈക്കിൽ പോകവെ ടോറസ് ലോറിയുടെ അടിയിൽപ്പെട്ടു; കോളജ് വിദ്യാർഥി മരിച്ചു

പയ്യാവൂർ: പൈസക്കരി ടൗണിലുണ്ടായ വാഹനാപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കുടിയാന്മല പൊന്മലയിലെ തട്ടുകുന്ന് തേവരയിൽ ആൽബിൻ ടി. വിത്സൺ (19) ആണ് മരിച്ചത്.

പൈസക്കരി ദേവമാതാ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബിസിഎ വിദ്യാർഥിയാണ് ആൽബിൻ. ഇന്ന് രാവിലെ പത്തോടെ ബൈക്കിൽ കോളജിലേയ്ക്ക് വരുമ്പോൾ ടോറസ് ലോറിയുടെ അടിയിൽപ്പെട്ടാണ് അപകടമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

പയ്യാവൂർ പോലീസും ഇരിട്ടി ഫയർ ഫോഴ്സും സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

District News

മണ്ണാറക്കയം-അഞ്ചിലിപ്പ റോഡിൽ അപകടഭീഷണി; സംരക്ഷണഭിത്തി ഇടിഞ്ഞുവീണിട്ട് ഒന്നരവര്‍ഷം

കാഞ്ഞിരപ്പള്ളി: റോഡിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണിട്ട് ഒന്നര വര്‍ഷത്തോളമായിട്ടും പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല, അപകടഭീതിയിൽ പ്രദേശവാസികള്‍.

മണ്ണാറക്കയം-അഞ്ചിലിപ്പ റോഡിലാണ് സംരക്ഷവേലിയോടു ചേര്‍ന്നുള്ള ഭാഗം ശക്തമായ മഴയില്‍ 15 അടിയോളം താഴ്ചയിൽ ചിറ്റാർ പുഴയിലേക്ക് ഇടിഞ്ഞുവീണത്. മഴക്കാലമെത്തുന്നതോടെ ഈ ഭാഗം കൂടുതല്‍ ഇടിയാനും സാധ്യതയുണ്ട്.
സ്‌കൂള്‍ ബസുകളടക്കം കടന്നുപോകുന്ന വഴിയാണിത്.

കൂടാതെ ഈ ഭാഗത്ത് കാടുകൾ വളർന്നതിനാലും മാലിന്യം തള്ളിയിരിക്കുന്നതിനാലും സംരക്ഷണഭിത്തി ഇടിഞ്ഞിരിക്കുന്നത് ശ്രദ്ധയിൽപ്പെടുകയുമില്ല. എതിരേ വാഹനങ്ങള്‍ വരുമ്പോള്‍ സൈഡ് കൊടുക്കുന്നതിനായി ചേര്‍ത്താല്‍ അപകടമുണ്ടാകാനും സാധ്യതയുണ്ട്.

കാഞ്ഞിരപ്പള്ളി-കുളത്തൂര്‍മൂഴി റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണമുള്ളതിനാല്‍ ഈ വഴിയാണ് കൂടുതല്‍ വാഹനങ്ങളും കടന്നുപോകുന്നത്. സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും അപകട സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. റോഡ് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കുമെന്ന് വാര്‍ഡംഗം ആനിയമ്മ ജോയി പറഞ്ഞു.

District News

കാട്ടേഴ്ത്ത് മുക്ക് - മണ്ടോടിപാത ഇനിയെന്ന് നന്നാക്കും

ചവറ : കാലവര്‍ഷം എത്തിയിട്ടും പൊട്ടിപ്പൊളിഞ്ഞ പാത നവീകരിക്കാതെ അധികൃതര്‍ അലസത കാട്ടുന്നതായി നാട്ടുകാര്‍. ചവറ കൊറ്റന്‍കുളങ്ങര കിഴക്ക് കാട്ടേഴ്ത്ത് മുക്ക്-മണ്ടോടി മുക്ക് പാതയ്ക്കാണ് ഈ ദുര്‍വിധി.

ഇതുവഴി പോകുന്ന യാത്രക്കാർക്ക് പാതയാണോ കുളമാണോ എന്ന് സംശയം ഉണ്ടാകുന്ന തരത്തിലാണ് പാതയുടെ അവസ്ഥ.പാത നവീകരിക്കാന്‍ ഫണ്ടുകള്‍ പല തവണ അനുവദിച്ചിട്ടും അതൊന്നും ഇവിടുത്തെ നവീകരണത്തിന് മാത്രം ഉപയോഗിച്ചില്ല. ഓട്ടോറിക്ഷാ പോലും പോകാന്‍ പറ്റാതെ കുണ്ടും കുഴിയും നിറഞ്ഞ പാതയില്‍ മഴക്കാലം കൂടി ആയതോടെ വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്.

കുട്ടികളുള്‍പ്പെടെ നിരവധി യാത്രക്കാര്‍ പോകുന്ന ഈ പാത നവികരിക്കും എന്ന വിശ്വാസം പോലും ഇപ്പോള്‍ നാട്ടുകാര്‍ക്ക് ഇല്ലാതായിരിക്കുകയാണ്. ബന്ധപ്പെട്ട അധികൃതര്‍ക്ക് നാട്ടുകാർ പരാതി കൊടുത്ത് മടുത്തു. പഞ്ചായത്തിലെ മറ്റു പല പാതകളും നവീകരിച്ചിട്ടും കാട്ടേഴ്ത്ത് പാതയുടെ കാര്യം അധികൃതര്‍ മറന്ന മട്ടാണ്.

രാത്രി കാലത്ത് ഇരുചക്രവാഹനത്തില്‍ പോകുന്നവര്‍ വെള്ളക്കെട്ടായ കുഴിയല്‍ വീണ് അപകടവും പതിവായിരിക്കുന്നു.പാത നവീകരിക്കാന്‍ അധികൃതര്‍ തയാറായാലും മഴക്കാലം കഴിയണം.അതുവരെ പ്രദേശത്തുള്ളവര്‍ യാത്രയ്ക്ക് മറ്റ് പാതകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

 

District News

കാട് റോഡിലേക്ക് കയറി; എന്നും അപകടങ്ങൾ

പെരുമ്പാവൂര്‍: തോട്ടുവ-നമ്പിള്ളി റോഡിരികിൽ കാടും ചെടികളും വളർന്ന് കാഴ്ചകൾ മറയ്ക്കുന്നതിനെ തുടർന്ന് ചേരാനല്ലൂര്‍ ദേവമാതാ കപ്പേള ഭാഗത്ത് അപകടങ്ങൾ പതിവാകുന്നു. റോഡിന്‍റെ മറുവശത്തുള്ള വൈദ്യുത പോസ്റ്റും അപകടങ്ങൾക്ക് കാരണമാകുന്നതായി പ്രദേശവാസികൾ പറഞ്ഞു. 33 കെവി ടവറിലും വൈദ്യുത പോസ്റ്റിലും കാടുകയറി മൂടിയിരിക്കുകയാണ്.

20 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അഞ്ചര കോടി രൂപ ചെലവില്‍ കഴിഞ്ഞ നവംബറിലാണ് റോഡിന്‍റെ നിർമാണം പൂർത്തീകരിച്ചത്. ഇവിടെ ചെറിയ വളവ് ഉള്ളതും അപകടങ്ങൾക്ക് ഇടയാക്കുന്നു.

പ്രദേശത്ത് പാന്പ് ശല്യവും രൂക്ഷമാണ്. വിഷയത്തിൽ കൂവപ്പടി പഞ്ചായത്ത്, പിഡബ്ല്യുഡി അധികൃതർ, കെഎസ്ഇബി അധികൃതർ തുടങ്ങിയവർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

District News

റോഡിനു സംരക്ഷണഭിത്തി നിർമിക്കണം

പാലാ: പാലാ-പയപ്പാർ-അന്ത്യാളം റോഡിൽ സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യം ശക്തമായി. രാമപുരത്തുനിന്നും പാലായ്ക്ക് ഏതു മഴക്കാലത്തും സുരക്ഷിതമായി സഞ്ചരിക്കാവുന്ന റോഡാണിത്. മഴക്കാലത്ത് കരൂരും മുണ്ടുപാലത്തും വെള്ളം കയറി ഗതാഗതം തടസപ്പെടുമ്പോള്‍ ഈ റോഡിൽ ഇത്തരം തടസങ്ങള്‍ ഉണ്ടാവില്ല.

റോഡിന്‍റെ 50 മീറ്റർ ഭാഗത്തുകൂടി സംരക്ഷണഭിത്തി നിർമിച്ചാൽ കൂടുതൽ സുരക്ഷിതമാകും. റോഡ് തോട്ടിലേക്ക് ഇടിഞ്ഞതിനെത്തുടർന്ന് സംരക്ഷണഭിത്തി നിർമിക്കാൻ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. പഞ്ചായത്ത് മെംബറുടെ നേതൃത്വത്തിൽ നാട്ടുകാർ നൽകിയ നിവേദനത്തെത്തുടർന്നാണ് തുക അനുവദിച്ചത്. ഇതിനു സമീപം 50 മീറ്റർ കൂടി സംരക്ഷണഭിത്തി നിർമിക്കണമെന്നാണ് ആവശ്യം.

District News

ഓടകളില്ല, മഴവെള്ളം റോഡിൽ പരന്നൊഴുകി

കേളകം: റോഡരികിൽ ഓടകളില്ലാത്തത് കാരണം വേനൽ മഴയിൽ തന്നെ മഞ്ഞളാംപുറംകാരുടെ യാത്ര ദുരിതാകുന്നു. മഴവെള്ളം റോഡിലൂടെയാണ് പരന്നൊഴുകുന്നത്.

ഇതു കാരണം വാഹങ്ങൾ കടന്നു പോകുന്പോൾ കാൽനടയാത്രികരുടെ മേലും വ്യാപാര സ്ഥാപനങ്ങളിലേക്കും ചെളിവെള്ളം തെറിക്കുകയാണ്. കാൽനടയും ദുസഹമാണ്. റോഡുകളുടെ ചിലയിടങ്ങളിൽ വെള്ളക്കെട്ടുകളും രൂപപ്പെട്ടു.
ഇതു കാരണം ഇരുചക്രവാഹനങ്ങളും ചെറുവാഹനങ്ങളും കടന്നുപോകാൻ കഴിയാതെ മറ്റു വഴികൾ തേടുകയോ വെള്ളം വാർന്നു പോകുന്നതു വരെ കാത്തിരിക്കുകയോ ചെയ്യുകയായിരുന്നു.

മഴ ശക്തമാകുന്നതിന് മുന്പ് പരിഹാരം കണ്ടില്ലെങ്കിൽ സ്ഥിതി കൂടുതൽ ദുഷ്കരമാകും.റോഡരികിൽ ഓടകൾ നിർമിക്കണമെന്ന പലതവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്ന് ഇവിടുത്തുകാർ പറയുന്നു.

National

200 അടി താഴ്ചയിലേക്ക് വീണ കാർ കത്തിയമർന്നു; യാത്രക്കാർ വെന്തുമരിച്ചു

ഷിംല: ഹിമാചൽപ്രദേശിൽ കാർ 200 അടി താഴ്ചയിലേക്ക് വീണ് രണ്ടുപേർ മരിച്ചു. ഹിമാചൽപ്രദേശിൽ നിന്ന് പഞ്ചാബിലേക്ക് പോയ തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ലുധിയാന രജിസ്ട്രേഷൻ നമ്പറുള്ള കാറിൽ അപകടസമയത്ത് രണ്ട് പേരാണ് ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ കാർ കത്തുകയും ഇവർ വെന്തുമരിക്കുകയുമായിരുന്നു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

വളവ് തിരിഞ്ഞുവന്ന നേരെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇവിടെ കൈവരിയോ സുരക്ഷാസംവിധാനമോ ഒന്നും തന്നെ സ്ഥാപിച്ചിട്ടില്ല. കാർ വീഴുന്നതിന് തൊട്ട് മുൻപ് വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടിരുന്നു.

ടയർ പൊട്ടിത്തെറിച്ചതിനാൽ ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായതാകാം അപകടമുണ്ടാകാൻ കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സംഭവത്തിന് പിന്നാലെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. അപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചു. മരിച്ചവരിൽ ഒരാളുടെ മൃതദേഹം കാറിന് പുറത്തും മറ്റൊരു മൃതദേഹം കാറിനുള്ളിലുമായിരുന്നു.

PB-10-K-7531 എന്ന രജിസ്ട്രേഷൻ നമ്പറുള്ള മാരുതി സ്വിഫ്റ്റ് ഡിസയർ കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ നിന്ന് പോലീസ് ഒരു ആധാർ കാർഡ് കണ്ടെടുത്തു. പക്ഷേ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഹിമാചൽ പ്രദേശിലെ ഉന ജില്ലയിലെ ചിന്ത്പൂർണി ക്ഷേത്രത്തിൽ നിന്ന് പഞ്ചാബിലെ ലുധിയാനയിലേക്ക് പോകുകയായിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.

Kerala

വഴിനീളെ കോഴി മാലിന്യം തെരുവ് നായകള്‍ക്ക് നൽകി; വാഹനത്തിന്‍റെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍റ് ചെയ്തു

തൃശൂർ: ഇറച്ചിക്കോഴി മാലിന്യങ്ങള്‍ വാഹനത്തില്‍ കൊണ്ടുവന്ന് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായകള്‍ക്ക് ഭക്ഷണമായി നൽകിയ സംഭവത്തില്‍ വാഹനത്തിന്‍റെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍റ് ചെയ്തു. മൂന്ന് ദിവസത്തേക്ക് ജോയിന്‍റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വാഹനത്തിന്‍റെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍റ് ചെയ്തിരിക്കുന്നത്.

കോഴി മാലിന്യം നിക്ഷേപിച്ച ചാലക്കുടി ചൊവ്വരക്കാരന്‍ വീട്ടില്‍ ജെയ്‌സന്‍റെ വാഹനത്തിന്‍റെ രജിസ്‌ട്രേഷനാണ് സസ്‌പെന്‍റ് ചെയ്തത്. ചാലക്കുടി നഗരസഭ സെക്രട്ടറിയുടെ പരാതിയെതുടര്‍ന്നാണ് നടപടി.

ചാലക്കുടിയില്‍ വഴിനീളെ കോഴിമാലിന്യം നിക്ഷേപിക്കുന്നത് പതിവാണെന്നും ഇത് സംഘര്‍ഷാവസ്ഥയ്‌ക്ക് കാരണമാകുന്നിവെന്നതടക്കമുള്ള കാര്യങ്ങളാണ് പരാതിയില്‍ സൂചിപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ എഎംവിഐ നടത്തിയ അന്വേഷണത്തില്‍ സംഭവം വാസ്തവമാണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് വാഹന ഉടമയ്‌ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നൽകി.

പരാതിക്കാരന്‍ നേരിട്ട് ജോയിന്‍റ് ആര്‍ടിഒ ഓഫീസില്‍ ഹാജരായി കുറ്റം സമ്മതിക്കുകയും ഇനിയാവര്‍ക്കില്ലെന്നെന്നും അറിയിച്ചു. വാഹനത്തില്‍ മാലിന്യങ്ങള്‍ കൊണ്ടുവന്ന് തെരുവില്‍ നിക്ഷേപിച്ചത് ഡെയ്ഞ്ചര്‍ ടു പബ്ലിക് എന്ന വകുപ്പില്‍ ഉള്‍പ്പെടുത്തി വാഹനത്തിന്‍റെ രജിസ്‌ട്രേഷന്‍ മൂന്ന് ദിവസത്തേക്ക് സസ്‌പെന്‍റ് ചെയ്ത് മാതൃകാപരമായ ശിക്ഷ നൽകുകയും ചെയ്തു.

National

റോഡിലെ കുഴിയിൽ കാർ മറിഞ്ഞു; കോളജ് അധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു

ചണ്ഡീഗഡ്: ഹരിയാനയിലെ ഗുഡ്ഗാവിൽ കോളജ് അധ്യാപിക സഞ്ചരിച്ച കാർ റോഡിലെ കുഴിൽ മറിഞ്ഞു. സ്വകാര്യ സർവകലാശാലയിലെ ഡിപ്പാർട്ട്മെന്‍റ് മേധാവിയായ അധ്യാപിക വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത്.

തിരക്കേറിയ പാതയിൽ മുന്നറിയിപ്പുകളൊന്നുമില്ലതെ തുറന്നു കിടന്ന വലിയ കുഴിയിലേയ്ക്ക് കാർ വീഴുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ അധ്യാപികയെ പുറത്തെടുത്തു. പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും വീഴ്ചയിൽ കാറിന് കേടുപാടുകൾ സംഭവിച്ചു.

മാസങ്ങളായി കുഴി തുറന്നുകിടക്കുകയാണെന്നും മുന്നറിയിപ്പ് ബോർഡുകളോ രാത്രികാലങ്ങളിൽ ലൈറ്റോ സ്ഥാപിച്ചിട്ടില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു.

District News

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്: പ്രവൃത്തി കാലവര്‍ഷത്തിന് മുന്‍പ് തീരുമോയെന്ന് ആശങ്ക

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പ്രവൃത്തി കാലവര്‍ഷത്തിന് മുന്‍പ് പൂര്‍ണമായും പൂര്‍ത്തിയാകുമോ എന്ന കാര്യത്തില്‍ ആശങ്ക. നിലവില്‍ പ്രവൃത്തികള്‍ മെല്ലെപ്പോക്കിലാണ്‌.ഓടകൾ സ്ലാബിടാത്തതുമൂലം തുറന്നുകിടക്കുന്നു. കാലവർഷം വരാനിരിക്കെ തക്കസമയത്ത് പ്രവൃത്തി പൂർത്തിയാക്കിയില്ലെങ്കിൽ വൻ അപകടസാധ്യതയാണ് മുന്നിലുള്ളത്.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഉദ്ഘാടനവും റോഡ് ഷോയും നടത്തിയ റോഡ് പ്രവൃത്തിയാണ് പാതിനിലച്ച് അപകടക്കെണിയൊരുക്കിയിരിക്കുന്നത്.നിലവിൽ പ്രവൃത്തി പൂർണമായും നിലച്ച മട്ടാണ്. തെരുവു വിളക്കുകൾ കത്താത്തതുമൂലം നേരം ഇരുട്ടിയാൽ റോഡിന്‍റെ വശങ്ങൾകാണാത്ത അവസ്ഥയാണ്. റോഡിന്‍റെ പല ഭാഗത്തും ഇരുമ്പുസാധനങ്ങൾ കൂട്ടിയിട്ടിട്ടുണ്ട്. ഡിവൈഡർ പ്രവൃത്തികളും പൂർത്തിയാക്കിയിട്ടില്ല.

മാനാഞ്ചിറ മുതല്‍ മലാപ്പറമ്പു വരെ 24 മീറ്റര്‍ വീതിയില്‍ 5.320 കി.മീ. നീളത്തിൽ നാലുവരി പാതയായി ആദ്യഘട്ട വികസന പ്രവൃത്തിയെങ്കിലും നേരാംവണ്ണം നടക്കുമെന്ന പ്രതീക്ഷയും അസ്തമിക്കുകയാണ്. 3.027 കി.മീറ്റർ ദൂരത്തിൽ 24 മീറ്റര്‍ വീതിയിലാണ് റോഡ് രൂപകൽപന ചെയ്തിട്ടുളളത്. 50.49 കോടി അനുവദിക്കുകയും ചെയ്തിരുന്നു. മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡിന്‍റെ നിർമാണത്തിന് കഴിഞ്ഞ മേയിൽ മിഡിലാന്‍ഡ് ക്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എക്സിക്യുട്ടിവ് ഓഫിസര്‍ 76.90 കോടിയുടെ കരാർ ഒപ്പിടുകയും കഴിഞ്ഞ ജൂൺ രണ്ടിന് സ്ഥലം കരാറുകാരന് കൈമാറി പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.

Kerala

രാത്രിയിൽ റോഡിൽ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരെ ഭയപ്പെടുത്തുന്ന യുവാവ് അറസ്റ്റിൽ

കൊച്ചി: നെട്ടൂരില്‍ രാത്രിയിൽ റോഡിൽ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരെ ഭയപ്പെടുത്തുന്ന യുവാവ് അറസ്റ്റിൽ. നെട്ടൂർ സ്വദേശിയായ സനൂപ് അസി എന്നയാളെയാണ് പനങ്ങാട് പോലീസ് പിടികൂടിയത്.

ഇയാൾ വാഹനങ്ങൾ തടയുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് നടപടി. സനൂപിനെതിരെ കേസെടുത്തു.

‘രാത്രി വൈകി കൊച്ചിയിൽ വരുന്നവർ പ്രത്യേകം ശ്രദ്ധിക്കുക’ എന്നു പറഞ്ഞാണ് ദൃശ്യങ്ങള്‍ പ്രചരിച്ചത്. കാറിനുള്ളില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളില്‍ യുവാവ് കാറിനു മുന്നിലേക്ക് ചാടുന്നതും റോഡിൽ കാറിനു മുന്നില്‍ കിടക്കുന്നതും കാണാം. പിന്നാലേ കാര്‍ റിവേഴ്സ് എടുക്കുന്നതും യുവാവ് കാറിനു നേരെ നടന്നുവരുന്നതും വീഡിയോയിലുണ്ട്. 

ഇതോടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

SUNDAY DEEPIKA

എങ്ങോട്ടാണ് ഈ റോഡ്?

ശാസ്ത്രവും വിശ്വാസവും ഇഴചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഗുജറാത്തിലെ ഗിര്‍ വനമേഖലയില്‍ സ്ഥിതിചെയ്യുന്ന തുളസി ശ്യാം എന്ന സ്ഥലത്തെ "ആന്‍റി ഗ്രാവിറ്റി ഹില്‍'. തുളസി ശ്യാമിലെ ഒരു പ്രത്യേക റോഡില്‍ വാഹനം നിര്‍ത്തി ന്യൂട്രല്‍ ഗിയറിലിട്ടാല്‍, അത് തനിയേ കയറ്റം കയറിപ്പോകുന്ന അവിശ്വസനീയ കാഴ്ച കാണാനാവും. സാധാരണഗതിയില്‍ ഭൂഗുരുത്വാകര്‍ഷണം മൂലം വണ്ടി താഴോട്ടാണ് ഉരുളേണ്ടത്. എന്നാല്‍ ഇവിടെ വണ്ടി ഏകദേശം 10 മുതല്‍ 20 കിലോമീറ്റര്‍ വരെ വേഗതയില്‍ മുകളിലേക്ക് നീങ്ങുന്നതിനാലാണ് ആന്‍റി ഗ്രാവിറ്റി ഹില്‍ എന്ന് ഈ പ്രദേശത്തിനു പേരുവന്നത്.

തുള്‍സി ശ്യാം പ്രദേശം പരമ്പരാഗതമായി ഇവിടെയുള്ള ശ്രീകൃഷ്ണ ക്ഷേത്രവും ചൂടുവെള്ള ഉറവകളുംകൊണ്ട് നേരത്തെ തന്നെ പ്രശസ്തമായിരുന്നു.

ഈ പ്രദേശവുമായി ബന്ധപ്പെട്ട് വലിയൊരു ഐതിഹ്യവും നിലനില്‍ക്കുന്നുണ്ട്. ഈ വഴിയിലൂടെ ഭഗവാന്‍ കൃഷ്ണന്‍ സഞ്ചരിച്ചിട്ടുണ്ടെന്നും, ആ ദിവ്യശക്തി മൂലമാണ് വാഹനങ്ങള്‍ മുകളിലേക്ക് വലിക്കപ്പെടുന്നതെന്നും നാട്ടുകാര്‍ വിശ്വസിക്കുന്നു. കൃഷ്ണഭക്തയായ തുളസിയുടെയും, കൃഷ്ണന്‍റെ മറ്റൊരു പേരായ ശ്യാമും കൂടി ചേര്‍ന്നാണ് "തുളസി ശ്യാം’ എന്ന സ്ഥലനാമത്തിന്‍റെ ആവിര്‍ഭാവം.

വിശ്വാസികള്‍ ഇവിടെ നടക്കുന്ന അദ്ഭുത പ്രതിഭാസത്തെ ഭഗവാന്‍റെ ലീലാവിലാസമായി കണക്കാക്കുമ്പോള്‍ ശാസ്ത്രലോകം ഇതിനെ ഒരൊറ്റ രീതിയിലല്ല വിലയിരുത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഭൂരിഭാഗം ശാസ്ത്രജ്ഞരും കരുതുന്നത് ഇതൊരു കാഴ്ചാ വൈകല്യം മാത്രമാണെന്നാണ്. ചുറ്റുമുള്ള ഭൂപ്രകൃതിയുടെയും ചക്രവാളത്തിന്‍റെയും പ്രത്യേകത കൊണ്ട് താഴേക്കു ചരിവുള്ള റോഡ് കാഴ്ചക്കാർക്ക് "കയറ്റ'മായി തോന്നുന്നതാണ്.

യഥാര്‍ഥത്തില്‍ വണ്ടി താഴേക്കുതന്നെയാണ് ഉരുളുന്നത്. പക്ഷേ കാഴ്ചയിൽ അത് മുകളിലേക്കു പോകുന്നതുപോലെ അനുഭവപ്പെടുന്നുവെന്നാണ് അവര്‍ പറയുന്നത്.
അതേസമയം ശാസ്ത്രമേഖലയിലുള്ള മറ്റു ചിലര്‍ വിശ്വസിക്കുന്നത് ഈ കുന്നിനുള്ളില്‍ വലിയ തോതില്‍ കാന്തിക ശക്തിയുണ്ടെന്നും അതാണ് ലോഹനിര്‍മിതമായ വാഹനങ്ങളെ ആകര്‍ഷിക്കുന്നതെന്നുമാണ്. എന്നാല്‍ ഇതിന് കൃത്യമായ തെളിവുകളില്ല.
ഗിര്‍ വന്യജീവി സങ്കേതത്തിനുള്ളിലായതിനാല്‍ വന്യമൃഗങ്ങളെ കാണാനും ഒപ്പം ഈ "മാന്ത്രിക പ്രതിഭാസം’ നേരിട്ട് അനുഭവിക്കാനും നിരവധി ആളുകള്‍ ഇവിടെ എത്താറുണ്ട്.

ഇന്ന് ഈ സ്ഥലം ഗുജറാത്തിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണങ്ങളിലൊന്നായും മാറിയിരിക്കുന്നു. ഗിര്‍ നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കുന്നവര്‍ ആരും ഈ റോഡും ഒഴിവാക്കാറില്ല.

തുളസി ശ്യാമിലെ ഈ അദ്ഭുതം, പ്രകൃതിയുടെ നിഗൂഢതകളും മനുഷ്യന്‍റെ വിശ്വാസങ്ങളും എത്രത്തോളം ഇഴപിരിഞ്ഞു കിടക്കുന്നു എന്നതിന്‍റെ മറ്റൊരു ദൃഷ്ടാന്തമാകുന്നു.

Kerala

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദിച്ച് കൊന്നു; സഹോദരങ്ങൾ പിടിയിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് അതിക്രൂരമായി തല്ലിക്കൊന്നു. സുമൻ (38) ആണ് കൊല്ലപ്പെട്ടത്. ബാറിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് മർദനമുണ്ടായത്.

സഹോദരങ്ങളായ അച്ചുവും അനന്തവും ചേർന്നാണ് സുമനെ അതിക്രൂരമായി മർദിച്ചത്. സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. അതേസമയം, ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. യുവാവിനെ മർദിക്കുന്നതും അവശനായതിനു ശേഷം ആക്രമണം തുടരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ മുക്കോലയിലെ ബാറിലാണ് യുവാക്കൾ ഏറ്റുമുട്ടുന്നത്. ഷാൻ എന്ന ചെറുപ്പക്കാരനുമായി ദൃശ്യങ്ങളിലുള്ള ചെറുപ്പക്കാർ ബാറിൽ വച്ച് തർക്കമുണ്ടായി. ഇതിൽ ഇടപെട്ടയാളാണ് കൊല്ലപ്പെട്ട സുമനെന്നാണ് പോലീസ് പറയുന്നത്.

ബാറിൽ നിന്ന് തന്നെ സംഘം സുമനെതിരെ തിരിയുകയും ഇറങ്ങി പുറത്തേക്കോടിയ സുമനെ പിന്തുടർന്ന് സഹോദരങ്ങളായ യുവാക്കൾ മർദിക്കുകയുമായിരുന്നു. റോഡിലൂടെ വന്ന യാത്രക്കാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു.

പ്രതികളെല്ലാം മദ്യലഹരിയിലായതിനാൽ ചോദ്യം ചെയ്യലിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാവാനുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ സഹോദരങ്ങളെ കൂടാതെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

International

ഡ്രൈവറില്ലാ ടാക്സി നടുറോഡിൽ പണിമുടക്കി; യാത്രക്കാർ പെരുവഴിയിൽ

ബെയ്ജിംഗ്: അതിവേഗ പാതയിൽ രാത്രി ഡ്രൈവറില്ലാ ടാക്സി നിന്നുപോയാൽ എന്തുചെയ്യും? അതും ഇരുവശവും വാഹനങ്ങൾ ചീറിപ്പായുന്ന റോഡിൽ.

ചൈനയിലെ വുഹാനിലാണ് യാത്രക്കാർക്ക് റോബോ ടാക്സി പണികൊടുത്തത്. ഒന്നും രണ്ടുമല്ല നൂറിലേറെ റോബോ ടാക്സികളാണ് ഒറ്റയടിക്ക് വഴിയിൽ പണിമുടക്കിയത്.

സിസ്റ്റം തകരാറാണ് കാരണമെന്ന് വുഹാൻ പോലീസ് പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ല.
പോലീസ് എത്തിയാണ് പലരെയും രക്ഷപ്പെടുത്തിയത്. ചില യാത്രക്കാർക്ക് ടാക്സികളിൽനിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞു.

എന്നാൽ ഇരുവശത്തുകൂടി വാഹനങ്ങൾ കടന്നുപോകുന്ന റിംഗ് റോഡിന്‍റെ മധ്യഭാഗത്ത് വാഹനം നിർത്തിയതിനാൽ പലരും കാറിൽനിന്ന് പുറത്തിറങ്ങാൻ ഭയപ്പെട്ടു. ഒരു വളവ് തിരിഞ്ഞപ്പോൾ തങ്ങളുടെ വാഹനം നിന്നുപോയതായി ഒരു യാത്രക്കാരൻ ചൈനീസ് മാധ്യമത്തോട് പറഞ്ഞു.

സിസ്റ്റം തകരാർ, ജീവനക്കാർ അഞ്ച് മിനിറ്റിനുള്ളിലെത്തുമെന്ന് സ്ക്രീനിൽ തെളിയുകയും ചെയ്തു. എന്നാൽ, ആരും എത്താത്തതിനെത്തുടർന്ന് എമർജൻസി ബട്ടൺ അമർത്തിയപ്പോൾ ജീവനക്കാർ പുറപ്പെട്ടിട്ടുണ്ടെന്ന സന്ദേശമാണ് ലഭിച്ചത്.

കാറിന്‍റെ വാതിൽ തുറക്കാൻ കഴിഞ്ഞതിനാൽ പുറത്തിറങ്ങാനായി -യാത്രക്കാരൻ ദുരനുഭവം വിവരിച്ചു. പെട്ടെന്ന് കാറുകൾ തിരക്കുള്ള റോഡിൽനിന്നുപോയപ്പോൾ പിന്നാലെ എത്തിയ വാഹനങ്ങൾ ഇടിക്കുന്ന സ്ഥിതിയുണ്ടായി.

ട്രാഫിക് ലൈറ്റുകൾ ഇല്ലാത്ത എലവേറ്റഡ് റോഡുകളാണ് റിംഗ് റോഡുകൾ. ചൈനയിൽ ഇതാദ്യമായാണ് റോബോ ടാക്സികൾ കൂട്ടമായി പണിമുടക്കുന്നത്.

ചൈനയിലെ പ്രമുഖ എഐ കമ്പനിയായ ബൈഡുവാണ് വുഹാനിലെ റോബോ ടാക്സികൾ പ്രവർത്തിപ്പിക്കുന്നത്. സംഭവത്തിൽ കമ്പനി പ്രതികരണമൊന്നും നടത്തിയിട്ടില്ല.

District News

റോഡിലേക്ക് ഡീസൽ പരന്നൊഴുകി; ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു

കൂത്തുപറമ്പ്: വാഹനത്തിൽ നിന്ന് റോഡിലേക്ക് ഡീസൽ പരന്നൊഴുകിയതിനെ തുടർന്ന് മൂര്യാട് ഒട്ടേറെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ഇന്നലെ രാവിലെ ഒന്പതോടെയാണ് സംഭവം.

ആമ്പിലാട് സ്വദേശി ആദിത്യൻ, ആർ.കെ. സായന്ത്, അഭിനന്ദ്, വൈഷ്ണവ്, അഞ്ജു എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് സാരമുള്ളതല്ല.
മൂര്യാട് പോസ്റ്റ് ഓഫീസ്, കുഞ്ഞമ്പു സ്മാരക എൽപി സ്കൂൾ പരിസരം എന്നിവിടങ്ങളിലാണ് റോഡിൽ ഡീസൽ പരന്നൊഴുകിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കൂത്തുപറമ്പ് അഗ്നിരക്ഷാ സേന റോഡിൽ പരന്നൊഴുകിയ ഡീസലിലേക്ക് വെള്ളം ചീറ്റി റോഡ് ശുചീകരിച്ചു.

അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർമാരായ കെ. സജിത്ത്, പി. മനോജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി. ജനിത്ത്, എം. വൈശാഖ്,അഭിഷേക്, കെ.വി. സിബിൻ, സി.കെ. രാരിഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Kerala

യുവതിയെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു

മുംബൈ: പൂനെയിൽ യുവതിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു. നഗരത്തിലെ ചക്കാൻ പ്രദേശത്ത് പുലർച്ചെ 2:15 ഓടെയാണ് സംഭവം നടന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ശോഭ വാഗ്മറെ(32) ആണ് കൊല്ലപ്പെട്ടത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇവരെ ഏഴോളം നായ്ക്കൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. നായ്ക്കളെ ഇവർ അകറ്റാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഇവർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. രക്തസ്രാവമാണ് മരണകാരണം.

ആദ്യം കൊലപാതകമാണെന്നായിരുന്നു പോലീസ് നിഗമനം. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്നും തെരുവ് നായ ആക്രമണമാണ് സംഭവത്തിന് പിന്നിലെന്ന് തെളിഞ്ഞു.

District News

തണ്ണീർമുക്കം ഗുണ്ടുവളവ്-ശങ്കർ ജംഗ്ഷൻ റോഡ് പുനർനിർമാണം ആരംഭിച്ചു


ചേര്‍ത്തല: തണ്ണീർമുക്കം ഗുണ്ടുവളവ്-ശങ്കർ ജംഗ്ഷൻ റോഡിന്‍റെ പുനർനിർമാണ പ്രവർത്തനങ്ങൾ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കൃഷിമന്ത്രിയുടെ നിർദേശപ്രകാരം ബജറ്റിൽ അനുവദിച്ച 1.8 കോടി രൂപ ഉപയോഗിച്ചാണ് റോഡ് പുനർനിർമാണം. 880 മീറ്റർ നീളമുള്ള റോഡ് ബിഎംബിസി നിലവാരത്തിലാണ് പുനർനിർമിക്കുന്നത്.
നിലവിലുള്ള കലുങ്ക് വീതികൂട്ടുന്നതോടൊപ്പം ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണഭിത്തി, റോഡ് സുരക്ഷാക്രമീകരണങ്ങൾ എന്നിവയും പ്രവൃത്തികളിൽ ഉൾപ്പെടുന്നു. തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ. പ്രസന്നൻ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം വിജയശ്രീ സുനിൽ, ബ്ലോക്ക് പഞ്ചായത്തംഗം ഹരിഹരപ്പണിക്കർ, പഞ്ചായത്തംഗങ്ങളായ കെ.ആർ. യമുന, പ്രവീൺ ജി. പണിക്കർ, പത്മിനി സദാനന്ദൻ, ബിന്ദു, എസ്. പ്രകാശൻ, എസ്. നിധീഷ്, ഇ.ആർ. ഗിരിജ, സി.കെ. സത്യൻ, ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.

Kerala

റോഡിൽ ഒഴുകി കിടന്ന ടാറിൽ കുടുങ്ങി തെരുവ് നായ്ക്കൾ

കോഴിക്കോട്: റോഡിൽ ഒഴുകി കിടന്ന ടാറിൽ കുടുങ്ങി തെരുവ് നായ്ക്കൾ. കോഴിക്കോട് പന്തീരാങ്കാവിന് സമീപം പൂളേങ്കര മണക്കടവിലാണ് സംഭവം. റോഡിൽ പരന്നൊഴുകിയ ടാറിലാണ് തെരുവ് നായ്ക്കൾ കുടുങ്ങിയത്.

ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. റോഡ് പണിക്ക് എത്തിച്ച ടാർ നിലത്ത് പരന്നൊഴുകിയിരുന്നു. ഇതിലാണ് തെരുവ് നായ്ക്കൾ കൂട്ടത്തോടെ കുടുങ്ങിയത്. ഒൻപത് തെരുവ് നായ്ക്കളാണ് ടാറിൽ അകപ്പെട്ടത്. നിലത്ത് വീണുകിടക്കുന്ന നിലയിലായിരുന്നു നായ്ക്കൾ.

നായ്ക്കൾ ടാറിൽ കുടുങ്ങിയ വിവരം അറിഞ്ഞ് വളണ്ടിയർമാർ സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരും വളണ്ടിയർമാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ശരീരം പൂര്‍ണമായും ടാറിൽ ഒട്ടിപ്പിടിച്ചതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.

Kerala

വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി 

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയാണിത്.

8.73 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഇരട്ട തുരങ്കപാത പൂർത്തിയാകുന്നതോടുകൂടി കോഴിക്കോട്- വയനാട് ദൂരം 35 കിലോമീറ്ററിന്‍റെ കുറവും 1.30 മണിക്കുറിന്‍റെ യാത്ര ദൈർഘ്യം ലാഭിക്കാമെന്നതും പ്രത്യേകതയാണ്. 2134 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള ഫണ്ട് കിഫ്ബി വഴി ഉറപ്പാക്കിയതായി കേരള സർക്കാർ വ്യക്തമാക്കി.

ഇന്ത്യയിലെ തന്നെ ദൈർഘ്യമേറിയ രണ്ടാമത്തെ ഇരട്ട ട്യൂബ് ടണലാണ് ഇത്. ഓസ്‌ട്രേലിയൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമാണം. ഈ പദ്ധതി സാധ്യമാകുന്നതോടെ താമരശേരി ചുരം കയറാതെ വയനാടിന് എത്താം.

കിഫ്ബി വഴി ഒരു ലക്ഷത്തി പതിനായിരം കോടി രൂപയുടെ വികസന പദ്ധതികൾക്ക് ധന ലഭ്യത ഉറപ്പാക്കിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Kerala

വയനാട് തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിംഗ് സ്വിച്ച് ഓൺ നാളെ

തിരുവനന്തപുരം: കേരളത്തിന്‍റെ സ്വപ്ന പദ്ധതികളിലൊന്നുകൂടി യഥാർഥ്യമാകുന്നു. കോഴിക്കോട്- വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വയനാട് തുരങ്കപാത (ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി) യുടെ ഫസ്റ്റ് ബ്ലാസ്റ്റിംഗ് സ്വിച്ച് ഓൺ നാളെ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

പൊതുമരാമത്ത് വകുപ്പ് -കിഫ്ബി പദ്ധതിയാണിത്. ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായിരിക്കും. തിരുവന്പാടി എംഎൽഎ ലിന്‍റോ ജോസഫ് സ്വാഗതം ആശംസിക്കും. ധനമന്ത്രി കെ.എൻ.ബാലഗോപാൽ, റവന്യു മന്ത്രി കെ.രാജൻ, വനം മന്ത്രി എ.കെ. ശശീന്ദ്രൻ, പട്ടിക സമുദായ ക്ഷേമ മന്ത്രി ഒ.ആർ.കേളു, വയനാട് എംപി പ്രിയങ്ക ഗാന്ധി, കൽപ്പറ്റ എഎൽഎ ടി.സിദ്ദിഖ് എന്നിവർ വിശിഷ്ടാതിഥികളാകും.

District News

കദളിക്കാട് പാണപാറ -തെക്കുംമല റോഡ് സംരക്ഷണഭിത്തി പുനർനിർമാണം ആരംഭിച്ചു

വാഴക്കുളം: തോടിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞത് പുനർനിർമാണം ആരംഭിച്ചു. കദളിക്കാട് പാണപാറ -തെക്കുംമല റോഡിനു ചേർന്നുള്ള തോടിന്‍റെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞ് അപകടാവസ്ഥയിലായിരുന്നത്.

ആരംഭ ഭാഗത്ത് അര കിലോമീറ്ററിനുള്ളിൽ തന്നെ തോടിനോടു ചേർന്ന് മൂന്നു ഭാഗത്ത് കരിങ്കൽക്കെട്ട് ഇടിഞ്ഞ് തോട്ടിലേക്ക് വീണിരുന്നു. നീരൊഴുക്ക് ഭാഗികമായി തടസപ്പെട്ട നിലയിലുമായിരുന്നു. ഇന്നലെ മണ്ണും കല്ലും നീക്കം ചെയ്യുന്ന പണികൾ ആരംഭിച്ചു. കെട്ടിടിഞ്ഞ ഭാഗം പുനർനിർമിക്കുന്നതിന് നാലു ലക്ഷം ഫണ്ടു വകയിരുത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കകം പണി പൂർത്തീകരിക്കാനാവുമെന്ന് പഞ്ചായത്തംഗം ഇ.കെ. സുരേഷ് പറഞ്ഞു.

Kerala

മുരിങ്ങൂരിൽ കോൺക്രീറ്റ് സ്ലാബ് റോഡിലേക്ക് വീണ് അപകടം

തൃശൂർ: മുരിങ്ങൂരിൽ അടിപ്പാത നിർമാണം നടക്കുന്നിടത്ത് സ്ലാബ് റോഡിലേക്ക് വീണ് അപകടം. കൊരട്ടിയിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക്‌ വരുന്ന വഴിയിൽ മുരിങ്ങൂർ പള്ളിയിലേക്ക് കടക്കുന്ന സ്ഥലത്താണ് സംഭവം.

ഏകദേശം 15 അടി മുകളിൽ നിന്നാണ് സ്ലാബ് വീണത്. സംഭവ സമയം സർവീസ് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. മേഖലയിൽ യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് നിർമാണ ജോലികൾ നടക്കുന്നതെന്ന ആക്ഷേപമുണ്ട്.

District News

റോഡ് നവീകരണത്തിന് തുടക്കം

തുവൂർ: പള്ളിപ്പറന്പ്-സ്രാന്പിക്കൽ-വാളക്കോട്ടിൽ റോഡ് നവീകരണ പ്രവൃത്തിക്ക് തുടക്കം. മുൻ പഞ്ചായത്ത് ഭരണസമിതിയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് റോഡ് പുനരുദ്ധാരണം. പ്രവൃത്തി പൂർത്തിയാകുന്നതോടെ പ്രദേശവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമാകും. റോഡ് ഗതാഗതയോഗ്യമാകുന്നതോടെ പള്ളിപ്പറന്പ്, സ്രാന്പിക്കൽ, വാളക്കോട്ടിൽ ഭാഗങ്ങളിലെ നിരവധി കുടുംബങ്ങൾക്ക് മികച്ച യാത്രാസൗകര്യമാകും.

Kerala

റോഡിൽ സ്റ്റേജ്: വി. മുരളീധരന് ജാമ്യം

തിരുവനന്തപുരം: റോഡിൽ സ്റ്റേജ് കെട്ടിയ സംഭവത്തിൽ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരന് ജാമ്യം. ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് മുരളീധരന് ജാമ്യം അനുവദിച്ചത്.

2015 സെപ്റ്റംബർ 15ന് സെക്രട്ടേറിയറ്റിൽനിന്ന് പുളിമൂട് ഭാഗത്തേക്കുപോകുന്ന റോഡ് ഉപരോധിച്ച് റോഡിൽ സ്റ്റേജ് കെട്ടി ഗതാഗത തടസം ഉണ്ടാക്കിയെന്നാണു കേസ്. വി. മുരളീധരനായിരുന്നു അന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ്.

വി.മുരളീധരനു പുറമെ കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, ആർ.ജെ. പദ്മ കുമാർ എന്നിവരടക്കം 3,000 പ്രവർത്തകർക്കെതിരേയാണു കേസ്.

Kerala

തടി കയറ്റിയതിനെ തുടർന്ന് റോഡ് തകർന്നു; പരസ്യശാസനയുമായി മന്ത്രി കെ.ബി.ഗണേഷ് കുമാർ

കൊല്ലം: തടി കയറ്റിയതിനെ തുടർന്ന് റോഡ് തകർന്ന സംഭവത്തിൽ പരസ്യശാസനയുമായി മന്ത്രി കെ.ബി.ഗണേഷ് കുമാർ. മന്ത്രിയുടെ സ്വന്തം മണ്ഡലമായ പത്തനാപുരത്താണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

തടികൾ ഇട്ടതിനെ തുടർന്ന് ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കിയ പുന്നല - അലിമുക്ക് റോഡിൽ തകരാർ സംഭവിച്ചിരുന്നു. ഇതു കണ്ട മന്ത്രി വാഹനം നിർത്തി അവിടെ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളോട് ആക്രോശിച്ചു.

ഇത് ദ്രോഹമാണെന്നും ഇവിടെ നിങ്ങൾ തന്നെയല്ലേ താമസിക്കുന്നതെന്നും ചോദിച്ച മന്ത്രി റോഡ് പൊളിച്ചത് ശരിയാക്കിയിട്ടേ വിടൂവെന്നും നിലപാടെടുത്തു. ഒരു പിണക്കവും ഇതിൽ വേണ്ടെന്നും പറഞ്ഞു.

തുടർന്ന് എൻജിനീയറെ വിളിച്ചു വരുത്തി എത്രയും വേഗം റോഡ് ശരിയാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശവും നൽകി. അതിനുശേഷമാണ് മന്ത്രി പോയത്.

Kerala

സ്വകാര്യ ബസിന്‍റെ ഡോറിലൂടെ റോഡിലേക്ക് തെറിച്ചുവീണ് പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്

കൊച്ചി: അമിതവേഗതയിലും അശ്രദ്ധമായും ഓടിച്ച സ്വകാര്യ ബസിന്‍റെ തുറന്നു കിടന്ന വാതിലിലൂടെ റോഡിലേക്ക് തെറിച്ചുവീണ് പെണ്‍കുട്ടിക്ക് ഗുരുതരപരിക്ക്. കഴിഞ്ഞ മൂന്നിന് രാവിലെ 10.50-ന് കലൂര്‍ പള്ളിക്ക് സമീപത്തായിരുന്നു അപകടം.

ബസ് സഡന്‍ ബ്രേക്ക് ഇട്ടപ്പോള്‍ തുറന്നു കിടന്ന ഡോറിലൂടെ പൂത്തോട്ട സ്വദേശിനിയായ പെണ്‍കുട്ടി തലയടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്.

അപകടത്തിന് ഇടയാക്കിയ ബസിന്‍റെ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Kerala

റോഡിലെ കുഴയിൽ വീഴാതെയിരിക്കാൻ ബൈക്ക് വെട്ടിച്ചു; ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: റോഡിലെ കുഴയിൽ വീഴാതെയിരിക്കാൻ ബൈക്ക് വെട്ടിച്ചതിന് പിന്നാലെ എതിരെ വന്ന ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

ബൈക്ക് യാത്രികനായ കൊടുമ്പ് സ്വദേശി ശങ്കർ ആണ് മരിച്ചത്. പാലക്കാട്-പൊള്ളാച്ചി അന്തർ സംസ്ഥാന പാതയിലാണ് അപകടം നടന്നത്.

ഈ പാതയിൽ നിരവധിയിടങ്ങളിൽ കുഴികളുണ്ട്. ഇതിൽ ഒരു കുഴിയിൽ വീഴാതെയിരിക്കാൻ ശങ്കർ ബൈക്ക് വെട്ടിച്ചതും എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ശങ്കറിന്‍റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Kerala

കൊണ്ടോട്ടി-എയര്‍പോര്‍ട്ട് റോഡിൽ തീപിടിത്തം; നാല് ബസുകൾ കത്തി നശിച്ചു

മലപ്പുറം: കൊണ്ടോട്ടി-എയര്‍പോര്‍ട്ട് റോഡിൽ ബസുകള്‍ക്ക് തീപിടിച്ചു. നാല് ബസുകള്‍ കത്തി നശിച്ചു. ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ടീം ആയ ഭദ്രയുടെ ബസുകള്‍ക്കാണ് തീപിടിച്ചത്.

വൈകിട്ട് മൂന്നോടെയാണ് സംഭവം. കരിപ്പൂര്‍ വിമാനത്താവളം റോഡിന് സമീപം ഒഴിഞ്ഞ സ്ഥലത്താണ് ഭദ്ര കമ്പനിയുടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്.

കഴിഞ്ഞ ആറ് വര്‍ഷമായി സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ബസുകളാണ് കത്തി നശിച്ചത്. ഇവ ഉപയോഗിച്ചിരുന്ന ബസുകളല്ല.

തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കൊണ്ടോട്ടിയില്‍ നിന്നുള്ള അഗ്നശമന സേന എത്തിയാണ് തീ അണച്ചത്.

District News

ഷെഡ്-മുള്ളൻകൊല്ലി റോഡ് തകർന്നു

പുൽപ്പള്ളി: മുള്ളൻകൊല്ലി, പഞ്ചായത്തുകളിലുടെ കടന്നുപോകുന്ന ഷെഡ്-മുള്ളൻകൊല്ലി റോഡ് തകർന്നു. പാതയുടെ പലഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. 10 വർഷത്തിനിടെ റോഡിൽ അറ്റകുറ്റപ്പണി മാത്രമാണ് നടന്നത്. മുള്ളൻകൊല്ലി പഞ്ചായത്തിലുള്ളവർക്ക് പുൽപ്പള്ളി ടൗണിൽ പ്രവേശിക്കാതെ ബത്തേരി, കൽപ്പറ്റ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാൻ ഉതകുന്നതാണ് പാത.

സ്കൂളുകളും രണ്ട് കോളജുകളും ഈ റോഡിന്‍റെ വിവിധ ഭാഗങ്ങളിലായി ഉണ്ട്. നൂറുകണക്കിന് വിദ്യാർഥികളാണ് സ്കൂൾ, കോളജ് പ്രവൃത്തി ദിവസങ്ങളിൽ ഈ വഴി യാത്രചെയ്യുന്നത്. വീതികൂട്ടി ലെവലൈസ്ഡ് റോഡ് നിർമിക്കുന്നതിന് രണ്ടുവർഷം മുന്പ് 5.5 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ തുടർ നടപടി ഉണ്ടായില്ല. പാതയുടെ ശോച്യാവസ്ഥയ്ക്ക് സത്വര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

District News

ആനിയിളപ്പ്-വെട്ടിപ്പറമ്പ്-പൂഞ്ഞാർ റോഡ്: ജനകീയ ധർണ നടത്തി

തീക്കോയി: ആനിയിളപ്പ്-വെട്ടിപ്പറമ്പ്-പൂഞ്ഞാർ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തീക്കോയി, പൂഞ്ഞാർ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ആനിയിളപ്പ് ജംഗ്ഷനിൽ ജനകീയ ധർണ നടത്തി. ജൽ ജീവൻ മിഷൻ പദ്ധതിക്കുവേണ്ടി വെട്ടിപ്പൊളിച്ച റോഡ് രണ്ടു വർഷം കഴിഞ്ഞിട്ടും ഗതാഗതയോഗ്യമല്ലാതെ പ്രദേശവാസികൾ ദുരിതമനുഭവിക്കുകയാണ്.

പരാതികളും നിവേദനങ്ങളും നൽകിയിട്ടും അധികൃതർ അനാസ്ഥ തുടരുന്നതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തിയത്.

കെപിസിസി സെക്രട്ടറി ടോമി കല്ലാനി ധർണ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് തീക്കോയി മണ്ഡലം ചെയർമാൻ ജോയി പൊട്ടനാനി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്‍റ് ഹരി മണ്ണുമഠം, ബ്ലോക്ക് പ്രസിഡന്‍റ് സതീഷ് കുമാർ, യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ മജു പുളിക്കൻ, പി.എച്ച്. നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ റോജി മുതിരേന്തിക്കൽ, മോഹനൻ കുട്ടപ്പൻ, ഡിസിസി മെംബർമാരായ ജോർജ് സെബാസ്റ്റ്യൻ പുളിക്കക്കുന്നേൽ, പൂഞ്ഞാർ മാത്യു, യുഡിഎഫ് മണ്ഡലം കൺവീനർ പയസ് കവളംമാക്കൽ, വാർഡ് മെംബർമാരായ ജയറാണി തോമസുകുട്ടി, കൃപ ബിജു, പി. മുരുകൻ എന്നിവർ പ്രസംഗിച്ചു.

National

മഞ്ഞുപുതച്ച് ഹിമാചൽ‌; ആയിരത്തിലേറെ റോഡുകൾ അടച്ചു

ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് 1,250 ലധികം റോഡുകൾ അടച്ചിട്ടു.

എന്നാൽ മഞ്ഞുവീഴ്ച ആസ്വദിക്കാൻ വിനോദസഞ്ചാരികൾ എത്തുന്ന സാഹചര്യത്തിൽ അടച്ചിട്ട റോഡുകൾ തുറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിംഗ് പറഞ്ഞു. ഇതിനായി സംസ്ഥാനത്തിലുടനീളം ഏകദേശം 3,500 യന്ത്രങ്ങൾ ക്രമീകരിക്കുമെന്നും റോഡുകൾ എത്രയും വേഗം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുടിവെള്ളത്തിന്‍റെ ലഭ്യതക്കുറവ്, ഗതാഗതക്കുരുക്ക് തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പോലും മഞ്ഞുവീഴ്ച ആസ്വദിക്കാൻ ധാരാളം വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. വരും ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Auto

റോഡിലെ ഇലക്‌ട്രിക് ഫോർമുല

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ റേസിംഗ് പാരന്പര്യവും അത്യാധുനിക സാങ്കേതികവിദ്യയും ഒത്തുചേരുന്ന ബിഇ 6 ഫോർമുല ഇ എഡിഷന്‍റെ ബുക്കിംഗ് ഈ ആഴ്ച തുടങ്ങി.

ഫെബ്രുവരി അവസാന വാരത്തോടെ വാഹനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങും. ലോക ചാന്പ്യൻഷിപ്പിലെ മഹീന്ദ്ര റേസിംഗ് ടീമിന്‍റെ വിജയവും ആവേശവും സാധാരണക്കാർക്കുകൂടി അനുഭവവേദ്യമാക്കുന്ന രീതിയിലാണ് ഈ ലിമിറ്റഡ് എഡിഷൻ വാഹനത്തിന്‍റെ രൂപകൽപ്പന.

സാധാരണ ഇലക്‌ട്രിക് കാറുകളിൽ നിന്ന് വ്യത്യസ്തമായി ഒരു റേസിംഗ് കാറിന്‍റെ കരുത്തും ആധുനിക എസ്‌യുവിയുടെ സൗകര്യങ്ങളും ഒത്തുചേരുന്നു എന്നതാണ് ബിഇ 6 ഫോർമുല ഇ എഡിഷന്‍റെ പ്രത്യേകത.

എഫ്ഇ 2, എഫ്ഇ 3 എന്നീ വേരിയന്‍റുകളിലാണ് ഈ സ്പെഷൽ എഡിഷൻ ലഭ്യമാകുന്നത്. 23.69 ലക്ഷം, 24.49 ലക്ഷം എന്നിങ്ങനെയാണ് ഇവയുടെ എക്സ്-ഷോറൂം വില.

ട്രാക്ക് കാറിന്‍റെ ഗാംഭീര്യം

കാഴ്ചയിൽതന്നെ ഏതൊരു വാഹനപ്രേമിയെയും ആകർഷിക്കുന്ന സ്പോർട്ടി ലുക്കാണ് ബിഇ 6 ഫോർമുല ഇ എഡിഷന്. ബിഇ 6 മോഡലുകളിൽനിന്ന് വ്യത്യസ്തമായി മുന്നിലെയും പിന്നിലെയും ബന്പറുകൾ കൂടുതൽ അഗ്രസീവ് ആയ രീതിയിൽ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.

വാഹനത്തിന്‍റെ മുൻഭാഗത്ത് വൃത്താകൃതിയിലുള്ള പ്രൊജക്ടർ ഹെഡ്‌ലാന്പുകളും ഗ്ലോസ് ബ്ലാക്ക് ബെസൽ ഫിനിഷും നൽകിയിട്ടുണ്ട്. കൂടാതെ ബോണറ്റിലും സൈഡ് പാനലുകളിലും നൽകിയിരിക്കുന്ന റേസ്-ഇൻസ്പൈറഡ് ഗ്രാഫിക്സുകൾ വാഹനത്തിന് ഒരു യഥാർഥ ട്രാക്ക് കാറിന്‍റെ ഗാംഭീര്യം നൽകുന്നുണ്ട്.

ലിക്വിഡ് മെറ്റൽ ഫിനിഷിലുള്ള സ്കിഡ് പ്ലേറ്റുകളും ഫോർമുല ഇ ലോഗോയും കാറിന്‍റെ പ്രത്യേകത വിളിച്ചോതുന്നു. ഫയർസ്റ്റോം ഓറഞ്ച് നിറത്തിലുള്ള ബ്രേക്ക് കാലിപ്പറുകൾ ചക്രങ്ങൾക്ക് കൂടുതൽ സ്പോർട്ടി ലുക്ക് നൽകുന്നുണ്ട്.

റേസിംഗ് മൂഡ് കാബിൻ

വാഹനത്തിന് ഉള്ളിലും റേസിംഗ് മൂഡ് നിലനിർത്താൻ മഹീന്ദ്ര പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഫയർസ്റ്റോം ഓറഞ്ച് തീമിലാണ് കാറിന്‍റെ കാബിൻ ഒരുക്കിയിരിക്കുന്നത്. പ്രീമിയം ലെതറെറ്റ്, സ്യൂഡ് മെറ്റീരിയലുകൾ ഉപയോഗിച്ചുള്ള സീറ്റുകളും സ്റ്റിയറിംഗ് വീലും മികച്ച യാത്രാസുഖം വാഗ്ദാനം ചെയ്യുന്നു.

ഡാഷ്ബോർഡിൽ 12.3 ഇഞ്ച് വലിപ്പമുള്ള രണ്ട് ഡിസ്പ്ലേകൾ ഉൾക്കൊള്ളുന്ന ഇരട്ട സ്ക്രീൻ സജ്ജീകരണമാണുള്ളത്. ചെറിയ ഫ്ലാപ്പിനുള്ളിൽ സജ്ജീകരിച്ചിരിക്കുന്ന സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടണ്‍ ഡ്രൈവർക്ക് റേസിംഗ് കാർ സ്റ്റാർട്ട് ചെയ്യുന്ന അനുഭവം നൽകുന്നു.

ഹർമാൻ കാർഡന്‍റെ 3ഡി സറൗണ്ട് സൗണ്ട് സിസ്റ്റവും വെർച്വൽ എൻജിൻ സൗണ്ട് നൽകുന്ന ‘സോണിക് സ്റ്റുഡിയോ’യും വാഹനത്തിലുണ്ട്. ‘മാപ്പിൽ’ എന്ന മഹീന്ദ്രയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇതിലെ ഇൻഫോടെയ്ൻമെന്‍റ് പ്രവർത്തിക്കുന്നത്.

സ്മാർട്ട്ഫോണുകൾ പോലെ വാഹനത്തിലെ സോഫ്റ്റ്‌വേറുകളും ഇന്‍റർനെറ്റ് വഴി അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. വോയ്സ് കമാൻഡുകൾ വഴി എസി നിയന്ത്രിക്കാനും പാട്ടുകൾ കേൾക്കാനും സണ്‍റൂഫ് തുറക്കാനും സാധിക്കും.

ഫോണ്‍ ഉപയോഗിച്ച് വാഹനം ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും ചാർജിംഗ് നില പരിശോധിക്കാനും സാധിക്കുന്ന തരത്തിലുള്ള കണക്റ്റഡ് കാർ ഫീച്ചറുകൾ ഇതിലുണ്ട്.

കുതിപ്പും സുരക്ഷയും

79 കിലോവാട്ട് ശേഷിയുള്ള വലിയ ബാറ്ററി പാക്കാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 282 ബിഎച്ച്പി കരുത്തും 380 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഇതിലെ ഇലക്‌ട്രിക് മോട്ടോർ.

6.7 സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽനിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് സാധിക്കും. മണിക്കൂറിൽ 202 കിലോമീറ്ററാണ് ഇതിന്‍റെ പരമാവധി വേഗത.

ഒറ്റത്തവണ ചാർജിൽ 683 കിലോമീറ്റർ റേഞ്ച്് മഹീന്ദ്ര അവകാശപ്പെടുന്നു. 180 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 20 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും.

യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ആറ് എയർബാഗുകൾ, 360 ഡിഗ്രി കാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ തുടങ്ങിയ ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ ലെവൽ 2 അഡാസ്, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ബ്രേക്ക്-ബൈ-വയർ സാങ്കേതികവിദ്യ എന്നിവയും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നു. ഡ്രൈവർ മയങ്ങുകയാണെങ്കിൽ മുന്നറിയിപ്പ് നൽകുന്ന ഡ്രൈവർ ഡ്രോസിനസ് ഡിറ്റക്ഷൻ സിസ്റ്റം ഇതിലെ മറ്റൊരു പ്രധാന ഫീച്ചറാണ്.

സാധാരണ ഇലക്‌ട്രിക് കാറുകളേക്കാൾ ഡ്രൈവിംഗ് സുഖം നൽകുന്നതിനായി അഡാപ്റ്റീവ് സസ്പെൻഷൻ സാങ്കേതികവിദ്യയാണ് ബിഇ 6 ഫോർമുല ഇ എഡിഷനിൽ ഉപയോഗിച്ചിരിക്കുന്നത്.

റോഡിന്‍റെ അവസ്ഥയ്ക്ക് അനുസരിച്ച് സസ്പെൻഷന്‍റെ കാഠിന്യം സ്വയം ക്രമീകരിക്കാൻ ഇതിന് സാധിക്കും.

Kerala

നടുറോഡില്‍ ഏറ്റുമുട്ടി ബസ് ഡ്രൈവറും സ്‌കൂട്ടര്‍ യാത്രികനും; മൂവാറ്റുപുഴയില്‍ ഗതാഗതം തടസപ്പെട്ടു

കൊച്ചി: മൂവാറ്റുപുഴയില്‍ സ്വകാര്യ ബസ് ഡ്രൈവറും സ്‌കൂട്ടര്‍ യാത്രികനും തമ്മില്‍ കൈയാങ്കളി. നടുറോഡില്‍ ഇരുവരും ഏറ്റുമുട്ടിയതോടെ നഗരത്തില്‍ ഗതാഗതം തടസപ്പെട്ടു. ടിബി ജംഗ്ഷനു സമീപം ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. തുഷാരം എന്ന ബസിന്‍റെ ഡ്രൈവറാണ് നടുറോഡില്‍ ബസ് നിര്‍ത്തി ഇറങ്ങിയത്.

ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ സ്‌കൂട്ടര്‍ യാത്രികനെ അനുവദിക്കാത്തതിനും അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിനെയും ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സ്‌കൂട്ടര്‍ യാത്രികന്‍ ചോദ്യം ചെയ്തതോടെ നടുറോഡില്‍ ബസ് നിര്‍ത്തി ഡ്രൈവര്‍ ചാടിയിറങ്ങുകയായിരുന്നു.

ഇരുവരും അസഭ്യം പറയുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു. ഗതാഗതം സ്തംഭിച്ചതോടെ മറ്റു വാഹനയാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. അതേസമയം, റോഡില്‍ മീഡിയന്‍ നിര്‍മിച്ചതോടെ ഒരേ സമയം രണ്ടു വാഹനങ്ങള്‍ക്കു കടന്നു പോകുന്നതില്‍ ബുദ്ധിമുട്ടുണ്ട്. ഇതു തര്‍ക്കങ്ങള്‍ക്കു കാരണമാവുന്നുണ്ട്.

District News

വഴയില-പഴകുറ്റി റോഡ്; ആദ്യറീച്ച് ടാറിംഗ് തുടങ്ങി

നെടുമങ്ങാട്: വഴയില-പഴകുറ്റി നാല് വരിപ്പാതയുടെ ആദ്യ റീച്ച് ടാറിംഗ് പ്രവൃത്തികൾ ആരംഭിച്ചു. മന്ത്രി ജി. ആർ അനിൽ ടാറിംഗ് പ്രവൃത്തികളുടെ പുരോഗതി നേരിട്ടു വിലയിരുത്തി.

വഴയില മുതല്‍ പഴകുറ്റി വരെ 9.5 കിലോ മീറ്ററും പഴകുറ്റി ജംഗ്ഷനില്‍നിന്നും ആരംഭിച്ചു കച്ചേരി നടവഴി പതിനൊന്നാം കല്ലു വരെയുള്ള 1.74 കിലോമീറ്റർ ഉൾപ്പെടെ 11.24 കിലോമീറ്ററുമാണ് നാലുവരിപ്പാതയാക്കുന്നത്. 21 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിന് 15 മീറ്റർ ടാറിംഗും രണ്ടു മീറ്റർ മീഡിയനും ഇരുവശങ്ങളിലുമായി രണ്ടു മീറ്റർ വീതിയിൽ യൂട്ടിലിറ്റി സ്പേസും ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യറീച്ചിൽ വഴയില - കെൽട്രോൺ വരെയുള്ള നാലു കിലോമീറ്റർ ദൂരത്തിൽ 58.70 കോടി വിനിയോഗിച്ചു ഫ്ലൈ ഓവർ നിർമാണം നടന്നുവരികയാണ്.

ആദ്യറീച്ചിൽ 301 ഭൂവുടമകളിൽ നിന്നാണു ഭൂമി ഏറ്റെടുത്തത്. ഇവർക്ക് പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമായി 191.72 കോടി രൂപ വിതരണം ചെയ്തു. രണ്ടാം റീച്ചിൽ കെൽട്രോൺ - വാളിക്കോട് ജംഗ്ഷൻ വരെ 3.960 കിലോമീറ്റർ ദൂരമാണ് നാലുവരിപ്പാതയാക്കുന്നത്. കരകുളം, അരുവിക്കര, നെടുമങ്ങാട് വില്ലേജുകളിൽ നിന്നായി 12 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.

ഇവർക്ക് 299 കോടി രൂപ നഷ്ടപരിഹാരം നൽകി. വാളിക്കോട് ജംഗ്ഷൻ മുതൽ പഴകുറ്റി പമ്പ് ജംഗ്ഷൻ - കച്ചേരി നട - പതിനൊന്നാം കല്ല് വരെയുള്ള മൂന്നാം റീച്ചിനായി നെടുമങ്ങാട്, കരിപ്പൂർ, ആനാട് വില്ലേജുകളിലായി 3.2 കിലോമീറ്റർ ദൂരത്തിൽ 2.7396 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഭൂമി വിട്ടുനൽകുന്ന 481 പേർക്കു 396.4 കോടി രൂപയാണു നഷ്ടപരിഹാരം നൽകുന്നത്.

നെടുമങ്ങാട് നഗരസഭ ചെയർമാൻ ആർ. ജയദേവൻ, കരകുളം പഞ്ചായത്ത് പ്രസിഡന്‍റ് അജിത്ത്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ.എസ് അനുഷ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും മന്ത്രി ജി.ആർ. അനിലിനൊപ്പമുണ്ടായിരുന്നു.

District News

ചങ്ങനാശേരി-കവിയൂര്‍ റോഡില്‍എസ്എച്ച് ജംഗ്ഷന്‍-പെരുന്ന ഭാഗത്ത് വീതിയില്ല; ഗതാഗതം കുരുങ്ങുന്നു

ചങ്ങനാശേരി: ചങ്ങനാശേരി-കവിയൂര്‍ റോഡില്‍ എസ്എച്ച് ജംഗ്ഷന്‍ മുതല്‍ പെരുന്നവരെ റോഡിന് വീതിയില്ല, ഗതാഗതം കുരുങ്ങുന്നു. വാഹനങ്ങളും യാത്രക്കാരും ദുരിതത്തില്‍. തിരക്കുള്ള രാവിലെയും വൈകുന്നേരങ്ങളിലുമാണ് സ്‌കൂള്‍ ബസുകളും സ്വകാര്യ വാഹനങ്ങളുമുള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുരുക്കില്‍ അകപ്പെടുന്നത്. ഉദയഗിരി ആശുപത്രി ജംഗ്ഷനിലാണ് ഏറെ പ്രതിസന്ധി. അനധികൃത കയ്യേറ്റങ്ങളും പാര്‍ക്കിംഗും ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കുകയാണ്. ഈ ഭാഗത്തെ കുരുക്കിന് പരിഹാരം കാണണമെന്ന ആവശ്യമാണുയരുന്നത്.

2017ല്‍ കിഫ്ബി 33 കോടി രൂപ അനുവദിച്ച് ചങ്ങനാശേരി-കവിയൂര്‍ റോഡിന്‍റെ വികസനത്തിന് പദ്ധതി ആവിഷ്‌കരിച്ചിരുന്നെങ്കിലും സ്ഥലം ഏറ്റെടുക്കാന്‍ പണം അനുവദിച്ചിരുന്നില്ല. കവിയൂര്‍ മുതല്‍ നാലുകോടി വരെയുള്ള ഭാഗത്ത് റോഡ് നിര്‍മാണം നടപ്പാക്കിയെങ്കിലും, നാലുകോടി മുതല്‍ പെരുന്ന രാജേശ്വരി ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് കാര്യമായ റോഡ് വികസനം നടത്താന്‍ കഴിഞ്ഞില്ല.

ഈ ഭാഗത്ത് ബിഎം നിലവാരത്തില്‍ ടാറിംഗ് നടത്തി റോഡ് നിര്‍മാണം അവസാനിപ്പിക്കുകയായിരുന്നു. ഈ ഭാഗത്തെ റോഡിനു നേരിട്ട തകര്‍ച്ച പരിഹരിക്കപ്പെട്ടിട്ടില്ല. എന്നുമാത്രമല്ല, വീതികുറഞ്ഞ എസ്എച്ച് ജംഗ്ഷന്‍ മുതല്‍ എന്‍എച്ച്183 (എംസി റോഡ്) പെരുന്ന വരെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും സുരക്ഷാ ക്രമീകരണങ്ങള്‍ താളം തെറ്റുകയുമാണ്.

പെരുന്ന ഗവണ്‍മെന്‍റ് എല്‍പി സ്‌കൂളിനു സമീപത്തെ കലുങ്കിനു സംരക്ഷണഭിത്തി നിര്‍മിച്ചിട്ടില്ല. ഈ കലുങ്കു മുതല്‍ രാജേശ്വരി ജംഗ്ഷന്‍ വരെ ഓടയില്ലാത്തതുമൂലം ഒഴുക്ക് തടസപ്പെടുന്ന നിലയിലുമാണ്.
ചങ്ങനാശേരി ബൈപാസും എസ്എച്ച് ജംഗ്ഷനും സംഗമിക്കുന്ന എസ്എച്ച് ജംഗ്ഷനില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.


റോഡ് വികസിപ്പിക്കണം, ഗതാഗതക്കുരുക്കിന്പരിഹാരം വേണം

കവിയൂര്‍ റോഡിന് പെരുന്ന മുതല്‍ നാലുകോടി വരെ കാലോചിതമായ വികസനം നടപ്പാക്കണം. കാലങ്ങളായി ഈ ഭാഗത്ത് റോഡ് വികസനം നടന്നിട്ടില്ല. റോഡ് വികസനത്തിന്‍റെ ആവശ്യകത ജനപ്രതിനിധികള്‍ റോഡിന്‍റെ പാര്‍ശ്വവാസികളെ ബോധ്യപ്പെടുത്തി സ്ഥലം ഏറ്റെടുത്ത് വികസനം വേഗത്തിലാക്കണം.

വിനോദ് വെട്ടികാട് ഉപഭോക്തൃ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി


പുതിയ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിച്ച് കവിയൂര്‍ റോഡില്‍ബിഎംബിസി ടാറിംഗ് നടത്തും

കറ്റോടുനിന്നും ചെറുകരക്കുന്ന്, മോര്‍ക്കുളങ്ങര ഓവര്‍ഹെഡ് ടാങ്കുകളിലേക്ക് ശുദ്ധജലം എത്തിക്കാന്‍ കവിയൂര്‍ റോഡില്‍ പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനുശേഷം റോഡ് പൂര്‍വസ്ഥിതിയില്‍ എത്തിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തില്‍ നവീകരിക്കും.പെരുന്ന മുതല്‍ കവിയൂര്‍ വരെ റോഡ് നിര്‍മാണത്തിന് പത്തുകോടി രൂപ അനുവദിച്ചിട്ടുണ്ട്.


ജോബ് മൈക്കിള്‍ എംഎല്‍എ

 

District News

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് യാഥാർഥ്യത്തിലേക്ക്

കോഴിക്കോട്: നഗരത്തിന്‍റെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന നവീകരിച്ച മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് അടുത്തമാസം ഉദ്ഘാടനം ചെയ്യും. നഗരത്തിന്‍റെ മുഖച്ഛായ മാറ്റുന്ന റോഡ് ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. യുദ്ധകാലടിസ്ഥാനത്തിലാണ് പ്രവൃത്തി നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെ 5.3 കിലോമീറ്റർ റോഡ് 24 മീറ്റർ വീതിയിൽ നാലുവരിപ്പാതയായാണ് നിർമിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനായി 344.5 കോടി രൂപ അനുവദിച്ചിരുന്നു. 481.94 കോടി രൂപയാണ് റോഡിനായി ആകെ ചെലവാകുക. നിർമാണത്തിനായി 137.44 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്‍റ് പ്രോജക്ടിനു കീഴിലാണ് മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് നിർമിക്കുന്നത്.


റോഡിനു നടുവിൽ രണ്ടുമീറ്റർ വീതിയിൽ മീഡിയനും ഇരുവശങ്ങളിലും ഏഴുമീറ്റർ വീതം വീതിയിൽ രണ്ടുവരിപ്പാതയും നിർമിക്കും. കാര്യേജ് വേയുടെ ഇരുവശത്തുമായി ഒന്നര മീറ്റർ വീതം പേവ്‌മെന്‍റ് നിർമിക്കും. രണ്ടുമീറ്റർ വീതിയിലാണ് ഇരുവശത്തും നടപ്പാത നിർമിക്കുക. ഈ സ്ട്രെച്ചിൽ ഉടനീളം വഴിവിളക്കുകളും സ്ഥാപിക്കും. ജംഗ്ഷനില്‍ ട്രാഫിക് സിഗ്നലുകളും ഉണ്ടാകും. ഓരോ 250 മീറ്റർ ഇടവിട്ടും റോഡിനടിയിൽ കുറുകെ യൂട്ടിലിറ്റി ഡക്ടുകളുമുണ്ടാകും.

കോഴിക്കോടിന്‍റെ ചിരകാല സ്വപ്നം

കോഴിക്കോടിന്‍റെ വികസന പദ്ധതികളിൽ ഏറ്റവും സുപ്രധാനമായ ചുവടുവയ്പ്പാണ് മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് നവീകരണം. നഗരത്തിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമായിരുന്നു. റോഡിന് വീതി കുറവായതുകൊണ്ട് തന്നെ വലിയ വാഹനങ്ങൾ വരുമ്പോൾ ഗതാഗതം പൂർണമായും തടസപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു.

പലയിടങ്ങളിലും നടപ്പാതകൾ ഇല്ലാത്തത് കാൽനടയാത്രക്കാരെയും അപകടത്തിലാക്കി.മാലിന്യപ്രശ്നങ്ങളും ഓടകളുടെ അഭാവവും മഴക്കാലത്ത് റോഡിൽ വെള്ളക്കെട്ടുണ്ടാക്കിയിരുന്നു. ഇതുമൂലം നഗരത്തിൽ നിന്ന് വെള്ളിമാടുകുന്ന് ഭാഗത്തേക്ക് പോകാൻ മണിക്കൂറുകൾ വേണ്ടിവരുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.

പുതിയ പദ്ധതി പ്രകാരം 8.4 കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. റോഡിന്‍റെ ഇരുവശങ്ങളിലും ശാസ്ത്രീയമായ രീതിയിൽ ഓടകളും സുരക്ഷിതമായ നടപ്പാതകളും നിർമിക്കുന്നതോടെ ദുരിതം പൂർണമായും അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

Kerala

താമരശേരി ചുരത്തിൽ ജനുവരി അഞ്ച് മുതൽ കൂടുതൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശേരി ചുരത്തിൽ ജനുവരി അഞ്ച് മുതൽ കൂടുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്‍റ് എൻജിനീയർ അറിയിച്ചു.

ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനും റോഡിൽ അറ്റകുറ്റപ്പണി നടത്തുന്നതിനുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

മൾട്ടി ആക്സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരത്തിലൂടെയോ കുറ്റ്യാടി ചുരം വഴിയോ പോകണമെന്ന് അധികൃതർ അറിയിച്ചു.

Kerala

ചേലക്കര എളനാട് റോഡിൽ വിദ്യാർഥികളെ ട്രാവലർ ഇടിച്ചുതെറിപ്പിച്ചു; ഒരാളുടെ നില ഗുരുതരം

തൃശൂര്‍: ചേലക്കര എളനാട് റോഡിൽ സഹോദരങ്ങളായ വിദ്യാർഥികളെ ട്രാവലർ ഇടിച്ചുതെറിപ്പിച്ചു. രണ്ടു വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്.

ചേലക്കര എളനാട് റോഡിൽ ചിക്കപ്പൻപടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്. ചേലക്കര എസ്എംടി സ്കൂളിലെ ഏഴാം ക്ലാസ്, എട്ടാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് സിനാൻ (13), മുഹമ്മദ് ബഷീഷ് (12) എന്നിവർക്കാണ് പരിക്കേറ്റത്.

അന്തിമഹാകാളൻകാവ് റോഡിൽ താമസിക്കുന്ന കുന്നത്ത് വീട്ടിൽ അലി - ഹാജിറ ദമ്പതികളുടെ മക്കളാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിലെ പരീക്ഷയ്ക്കായി പോകാൻ വീട്ടിൽ നിന്നിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. റോഡ് മുറിച്ച് കടന്ന് ബസ് കയറാൻ ശ്രമിക്കുന്നതിനിടെ ചേലക്കരയിൽ നിന്ന് എളനാട് ഭാഗത്തേക്ക് അമിതവേഗതയിൽ വന്ന ടെംപോ ട്രാവലർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് കുട്ടികളെ ഉടൻ തന്നെ ചേലക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതര പരിക്കുകളുള്ളതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവസ്ഥലത്തെത്തിയ ചേലക്കര പോലീസ് അപകടമുണ്ടാക്കിയ ട്രാവലർ കസ്റ്റഡിയിലെടുത്തു.

Kerala

വയനാട് തുരങ്ക പാത; നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: വയനാട് തുരങ്ക പാത നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

തുരങ്ക പാത നിർമാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളിൽ ഒരു വീഴ്ചയുമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എല്ലാ അനുമതികളും പൂർത്തിയാക്കിയാണ് നിർമ്മാണം തുടങ്ങിയതെന്നും ഹൈക്കോടതി അറിയിച്ചു.

പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ഈ വർഷം ഓഗസ്റ്റിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കര പാതയുടെ നിര്‍മാണ ഉദ്ഘാടനം നിർവഹിച്ചത്.

 

Kerala

ഡൽഹിയിൽ കനത്ത പുകമഞ്ഞ്; റോഡ്, വ്യോമ ഗതാഗതം താറുമാറായി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത പുകമഞ്ഞ്. കാഴ്ചപരിധി പൂജ്യം ആയതോടെ റോഡ് വ്യോമ ഗതാഗതം താറുമാറായി. ഡൽഹിയിൽ നിലവിലെ വായു ഗുണനിലവാരതോത് ഗുരുതര അവസ്ഥയിലാണ്.

ഡൽഹി വിമാനത്താവളത്തിൽ മാത്രം എയർ ഇന്ത്യയുടെ 40 സർവീസുകളാണ് കനത്ത പുകമഞ്ഞു മൂലം റദ്ദാക്കിയത്. 150ലധികം വിമാന സർവീസുകൾ വൈകി. നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

വിമാനത്താവളങ്ങളിലേക്ക് പുറപ്പെടും മുൻപേ യാത്രക്കാർ എയർലൈനുകളുമായി ബന്ധപ്പെട്ട് ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പാക്കണം എന്ന് വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകി. വിമാനങ്ങൾ വൈകാനുള്ള സാധ്യതയുണ്ടെന്ന് ഇൻഡിഗോയും സ്പൈസ് ജെറ്റും അറിയിച്ചു.

‌താപനിലയിൽ ഉണ്ടായ കുറവും വായുമലിനീകരണം രൂക്ഷമായതുമാണ് ഡൽഹിയിൽ പുകമഞ്ഞ് രൂക്ഷമാകാൻ കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 8.2 ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് ദില്ലിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.

കഴിഞ്ഞ മൂന്ന് ദിവസമായി വായു ഗുണനിലവാരം ഗുരുതര വിഭാഗത്തിൽ തുടരുകയാണ്. 456 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എക്യുഐ. വായുമലിനീകരണം രൂക്ഷമായതോടെ നിയന്ത്രണങ്ങളും സർക്കാർ കടുപ്പിച്ചു.

Kerala

മറയൂർ-ചിന്നാർ റോഡിൽ വാഹനങ്ങൾ തടഞ്ഞ് ഒന്നരക്കൊമ്പൻ

മറയൂർ: ഇടുക്കി മറയൂർ-ചിന്നാർ റോഡിൽ വാഹനങ്ങൾ തടഞ്ഞ് കാട്ടാന. ഒന്നരക്കൊമ്പൻ എന്ന് വിളി പേരുള്ള കാട്ടാനയാണ് റോഡ് തടഞ്ഞത്. മറയൂർ ചിന്നാർ ഉദുമൽപേട്ട റോഡിൽ അന്തർ സംസ്ഥാന പാതയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു ഒന്നരക്കൊമ്പൻ വഴിമുടക്കിയത്.

രാത്രി എട്ട് മുതൽ പത്ത് വരെയാണ് ഈ പാതയിൽ മറയൂരിന് സമീപം ജെല്ലിമല ഭാഗത്ത് ഒന്നര കൊമ്പൻ കാട്ടാന നാടു റോഡിൽ നിലയുറപ്പിച്ചത്.

ഒൻപത് വരെ ഭാഗികമായും അടുത്ത് ഒരു മണിക്കൂർ പൂർണമായും റോഡിൽനിന്ന് മാറാതെ നിന്നു. ഇതോടെ ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ നൂറിലധികം വാഹനങ്ങൾ റോഡിൽ കുടുങ്ങി.

ഒന്നരമണിക്കൂറിന് ശേഷം ഒറ്റക്കൊമ്പൻ സ്വമേധയാ വഴിമാറുകയായിരുന്നു.

District News

തുരുത്തി-വാലടി-വീയപുരം റോഡ് നിര്‍മാണം : ഡിസംബർ‍ 12 വരെ രാവിലെ 10 മുതല്‍ മൂന്നു വരെ ഗതാഗത നിരോധനം

ചങ്ങനാശേരി: തുരുത്തി-വാലടി-വീയപുരം റോഡ് നിര്‍മാണം പുരോഗമിക്കുന്നു. ഇന്നു മുതല്‍ ഡിസംബര്‍ 12 വരെ രാവിലെ പത്തുമുതല്‍ മൂന്നുവരെ പൊതുമരാമത്തുവകുപ്പ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.


ചങ്ങനാശേരി ഭാഗത്തുനിന്നും കൃഷ്ണപുരം കാവാലത്തേക്കുള്ള കെഎസ്ആര്‍ടിസി ബസുകളടക്കം വാഹനങ്ങള്‍ ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷനില്‍നിന്നു മാര്‍ക്കറ്റ് റോഡുവഴി പറാലില്‍ എത്തി വാലടി, കുന്നങ്കരി ഭാഗത്തേക്കു പോകണം. വാലടി ജംഗ്ഷനില്‍നിന്നുള്ള വാഹനങ്ങള്‍ ഈര-നീലംപേരൂര്‍ റോഡുവഴി കുറിച്ചി ഔട്ട്‌പോസ്റ്റ് ജംഗ്ഷനില്‍ എത്തി കടന്നുപോകണമെന്നുമാണ് നിര്‍ദേശം.


തുരുത്തി-മുളയ്ക്കാംതുരുത്തി ഭാഗത്ത് നൂതന സാങ്കേതിക വിദ്യ
തുരുത്തി-മുളയ്ക്കാംതുരുത്തി റോഡില്‍ വെള്ളക്കെട്ടുണ്ടാകാതിരിക്കുന്നതിനും ബലപ്പെടുത്തുന്നതിനുമായി ജിയോ സെല്ലില്‍ ഡബ്ല്യുഎംഎം മിക്‌സ് നിറയ്ക്കുന്ന സാങ്കേതിക നിര്‍മാണ ജോലികളാണ് പുരോഗമിക്കുന്നത്. ചങ്ങനാശേരി നിയോജകമണ്ഡലത്തിന്‍റെ പരിധിയിലുള്ള 2.70 കിലോമീറ്റര്‍ ദൂരമാണ് റോഡ് നിര്‍മാണം പുരോഗമിക്കുന്നത്. ഇതിനുശേഷം ചെയ്യേണ്ട ബിഎം ടാറിംഗ് ജോലികള്‍ മഴമൂലം തടസപ്പെടുകയാണ്. ബിഎം ടാറിംഗിനുശേഷം ബിസി നിലവാരമുള്ള ടാറിംഗും നടക്കേണ്ടതുണ്ട്.


ഈ റോഡിന്‍റെ വിവിധ ഭാഗങ്ങളിലെ ഉയരവും താഴ്ചയും അടക്കം നൂനതകള്‍ പരിഹരിക്കുമെന്നും കെഎസ്ടിപി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ബിഎം ആന്‍ഡ് ബിസി ടാറിംഗ് പൂര്‍ത്തിയാകുമ്പോള്‍ 45 മുതല്‍ അറുപതു സെന്‍റിമീറ്റര്‍ വരെ റോഡ് ഉയരും. എട്ടുമീറ്റര്‍ വീതിയുള്ള റോഡില്‍ അഞ്ചരമുതല്‍ ആറുവരെ മീറ്റര്‍ ടാറിംഗ് വീതി ലഭിക്കും.

 

മുളയ്ക്കാംതുരുത്തി-കിടങ്ങറ റോഡിന്‍റെ വശങ്ങളില്‍ തെങ്ങുംകുറ്റികള്‍ നാട്ടി ബലപ്പെടുത്തുന്നു


മുളയ്ക്കാംതുരുത്തി മുതല്‍ കിടങ്ങറ വരെയുള്ള റോഡിന്‍റെ വശങ്ങളില്‍ റോഡ് ബലപ്പെടുത്തുന്നതിന്‍റെ ഭാഗമായി തെങ്ങുംകുറ്റികള്‍ നാട്ടി ബലപ്പെടുത്തുന്ന ജോലികളും നടന്നുവരികയാണ്. മഴ ബുദ്ധിമുട്ടുണ്ടാക്കിയില്ലെങ്കില്‍ ഒരു മാസത്തിനകം മുളയ്ക്കാംതുരുത്തി വരെയുള്ള റോഡ്‌ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം തുരുത്തി, കൊച്ചീത്രക്കടവ്, തോട്ടുങ്കല്‍ ഭാഗങ്ങളില്‍ റോഡ് ഉയര്‍ന്നതുമൂലം വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും പുരയിടങ്ങളിലേക്കും വെള്ളം കയറുന്നതായി പരാതിയുണ്ട്.


വീയപുരത്ത് ആരംഭിച്ച് എടത്വായിലൂടെ എസി റോഡില്‍ മാമ്പുഴക്കരിയില്‍ പ്രവേശിച്ച് കിടങ്ങറയില്‍നിന്നു വാലടിയിലെത്തി മുളയ്ക്കാതുരുത്തി വഴി തുരുത്തി പുന്നമൂട് ജംഗ്ഷനിലെത്തുന്ന 21.457 കിലോമീറ്റര്‍ ദൂരം വരുന്ന ബ്രഹത്തായ റോഡ് പദ്ധതിയാണിത്. 108 കോടി രൂപ വിനിയോഗിച്ചാണ് ഈ റോഡ് നിര്‍മാണം.

Latest News

Corehub Up