x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മട്ടന്നൂരിൽ ലോറിക്കുപിന്നിൽ കാറിടിച്ച് കുട്ടികളടക്കം മൂന്നുപേർക്കു പരിക്ക്


Published: December 8, 2025 01:05 AM IST | Updated: December 8, 2025 01:05 AM IST

മട്ടന്നൂർ മരുതായിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ചുണ്ടായ അപകടം.

മട്ടന്നൂർ: മരുതായി കള്ളുഷാപ്പിന് സമീപം റോഡിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ച് കുട്ടികളടക്കം മൂന്നു പേർക്കു പരിക്കേറ്റു. ഇന്നലെ രാവിലെ അഞ്ചോടെയായിരുന്നു അപകടം. മരുതായിൽനിന്ന് ആലപ്പുഴയിലേക്കു പോയ സംഘം സഞ്ചരിച്ച കാർ റോഡിൽ നിർത്തിയിട്ട ചെങ്കൽ ലോറിക്ക് പിന്നിലാണ് ഇടിക്കുകയായിരുന്നു. കാർ യാത്രക്കാരായ ആൻഡ്രിൻ മരിയ (10), ആൽഡ്രിൻ ജോ (8), മേരി ഷേർളി (39) എന്നിവർക്കാണ് പരിക്കേറ്റത്. ഡ്രൈവർ പരിക്കേൽകാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മട്ടന്നൂർ എസ്ഐ പി.കെ. അക്ബറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽനിന്ന് നീക്കി.

Tags : Three people nattuvisesham local news

District News

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി വിപുലമായ ആഘോഷങ്ങള്‍ തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന വ്യാപാരമേളയും പ്രദര്‍ശനവും സാംസ്കാരിക-സിനിമ-വിനോദസഞ്ചാര മന്ത്രി പി.സി. വിഷ്ണുനാഥ് കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 35-ഓളം വേദികളിലായി വിപുലമായ സാംസ്കാരിക പരിപാടികളും ഭക്ഷ്യമേളയും അരങ്ങേറും. നാളെ നടക്കുന്ന പതാക ഉയര്‍ത്തല്‍ ചടങ്ങോടെ തുടക്കമാകുന്ന വാരാഘോഷത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം 24ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിര്‍വഹിക്കും. കനകക്കുന്ന്, സെന്‍ട്രല്‍ സ്റ്റേഡിയം എന്നിവയുള്‍പ്പെടെ ജില്ലയിലെ 35 കേന്ദ്രങ്ങളിലാണ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. നിശാഗന്ധിയില്‍ എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ രാത്രി ഏഴുവരെ കേരളത്തിന്‍റെ പരമ്പരാഗത അനുഷ്ഠാന കലാരൂപങ്ങള്‍ അവതരിപ്പിക്

Recent News

Corehub Up